ഒരു രോഗി ആശുപത്രിയിലെത്തുന്നത് തന്റെ ദൈവത്തെ കാണാനാണ്. അവിടെ ഡോക്ടറാണ് അവരുടെ ദൈവം. പ്രതീക്ഷയോടെ, ആയുസിന്റെ കടിഞ്ഞാണ്‍ നീട്ടിത്തരുമെന്ന ചിന്തയോടെ ഡോക്ടറെ നോക്കുന്നവര്‍ക്കു മുന്നില്‍ അവര്‍ ദൈവം തന്നെയാണ്. മറ്റൊന്നും വേണ്ട, കോവിഡ് പശ്ചാത്തലം തന്നെയെടുക്കാം. ലോകം വീടിനുള്ളില്‍ ഒതുങ്ങുമ്പോഴും സ്വന്തം ജീവനും സ്വന്തം കുടംബക്കാരേയും വരെ റിക്സിലാക്കി വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു കൂട്ടരില്‍ ഒരു വിഭാഗമാണ് വെള്ളയുടുപ്പിട്ട ദൈവങ്ങള്‍.
ഇന്ന്, മാര്‍ച്ച് 30ന് ഡോക്ടേഴ്സ് ഡേ ആണ്. വെളളക്കുപ്പായമിട്ട, ഭൂമിയിലേയ്ക്ക് ചിലപ്പോഴെങ്കിലും ഇറങ്ങി വരുന്ന ദൈവദൂതന്മാര്. ആയുസിന്റെ കടിഞ്ഞാണ്‍ ചിലപ്പോഴെങ്കിലും ഇവരുടെ കയ്യിലാണെന്നു കരുതിപ്പോകുന്നവരാണ് ചിലപ്പോഴെങ്കിലും രോഗികള്‍. ഇവര്‍ക്കു പറ്റുന്ന ഒരു കയ്യബദ്ധം മതിയാകും, ഈ ലോകത്തെ ഒരാളുടെ ആയുസിന്റെ ചങ്ങലക്കണ്ണി വിടുവിക്കാന്‍. ഗര്‍ഭധാരണം ഈ മാസം വേണ്ടാ, കാരണം
കൊറോണക്കാലത്തും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഇവര്‍. പകര്‍ച്ചവ്യാധിയുടെ ഭയം ലോകത്തെ കീഴടക്കുമ്പോഴും സ്വന്തം കുടുംബത്തെ ഓര്‍ത്തിട്ടും അതു മനപൂര്‍വം മറന്ന് ഇതിനായി കൈ മെയ് മറന്ന് അധ്വാനിയ്ക്കുന്നവര്. ചികിത്സയിലൂടെ രോഗം പകര്‍ന്നവരും ഇവര്‍ക്കിടയിലുണ്ട്, മറ്റുള്ളവരുടെ ജീവന് രക്ഷിയ്ക്കാന്‍ നോക്കി ഇതിനിടയില്‍ ജീവന് നഷ്ടപ്പെട്ട ഡോക്ടര്‍മാരുമുണ്ട്. നാളെ തങ്ങളും ഇതേ അവസ്ഥയിലെത്തുമോയെന്ന ഉറപ്പില്ലാത്ത ഇവര്‍ ഇന്നും തങ്ങള്‍ക്കു മുന്നിലെത്തുന്ന ജീവനെ അമ്മയെ കാക്കുന്ന കുഞ്ഞിന്റെ കരുതലോടെ കാത്തു വയ്ക്കുന്നവരാണ്. 7 ദിവസം 7 നാരങ്ങ ഏതു വയറും കുറയും
കാത്തു വച്ച ജീവന് മുന്പില് തീരുമ്പോള്‍ മനസില്‍ കരഞ്ഞു തീര്‍ക്കാന്‍ വിധിയ്ക്കപ്പെട്ടരുമുണ്ടാകം, ഇതില്‍. കാരണം ഡോക്ടര്‍ ഇമോഷണലാകരുത് എന്നാണ് പ്രമാണം. രോഗികള്‍ക്കു മുന്നിലെങ്കിലും. കണ്ണുനീര് കണ്ണില്‍ തന്നെ വറ്റിച്ചു കളയാന്‍ വിധിക്കപ്പെട്ടവരാണ് പലപ്പോഴും രോഗികള്‍ക്കു മുന്നില്‍ ഡോക്ടര്‍മാര്‍. അകത്തെത്തിച്ച ജീവന്റെ വാര്‍ത്തയറിയാന്‍ പുറത്തിറങ്ങി വരുന്ന ഡോക്ടര്‍ക്കു മുന്നില്‍ ആശയോടെ എത്തുന്നവര്‍ക്ക് മുന്നില്‍ നോ എന്നു പറയേണ്ടി വരുന്ന അവുടെ അവസ്ഥ, അത് പറഞ്ഞറിയിക്കാന്‍ ആകില്ല. ലോക്ക്ഡൗൺ കാലത്ത് വീട്ടില്‍ വാങ്ങി സൂക്ഷിയ്ക്കേണ്ടവ, ഇങ്ങനെ
കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഡോക്ടേഴ്സ് ഡേ കടന്നു പോകുമ്പോള്‍ മണ്മറഞ്ഞ ചിലരെ എടുത്തു പറയണം. കൊറോണയെ കുറിച്ചു മുന്നറിയിപ്പു നല്കി പിന്നീട് ഇതു കൊണ്ടു തന്നെ മരണപ്പെട്ട ചൈനീസ് ഡോക്ടറായ, ലി വെന്‍ലിയാംഗ്, പിന്നെയും ജീവന് രക്ഷിയ്ക്കാനുള്ള ശ്രമങ്ങളില്‍ ജീവന് വെടിഞ്ഞ പേരറിയാത്ത എത്രയോ ഡോക്ടര്‍മാര്‍, എവിടെയൊക്കെയോ. നിരോധനങ്ങള്‍ ലംഘിച്ചു നിരത്തിലിറങ്ങാന്‍ മനസു ത്വര കാണിയ്ക്കുമ്പോള്‍ നാമോര്‍ക്കണം, സ്വന്തം കുടുംബത്തേയും ജീവനേയും കുറിച്ചു ചിന്തിയ്ക്കാതെ വെള്ളക്കുപ്പായത്തിനുള്ളില്‍ മനസും സങ്കടങ്ങളും ആശങ്കകളും നിരാശകളുമെല്ലാം മൂടി വച്ച് ജീവന് കാവല്‍ വിളക്കായി നില്ക്കുന്ന ആ വെള്ളയുടുപ്പിച്ച ദൈവദൂതന്മാരെ. അവര്‍ക്ക് ഈ ദിനത്തില്‍ ഒരു ബിഗ് സല്യൂട്ട്.
പറഞ്ഞതു കൊണ്ടായില്ല. വെള്ളയുടുപ്പിട്ട ഇവരെ ദൈവമെന്നു വിളിച്ചതു കൊണ്ടായില്ല, ഇത്തരക്കാരെക്കുറിച്ചോര്ത്താല് നിയമ ലംഘനങ്ങളുടെ ചങ്ങലപ്പൂട്ടുകള്‍ മറി കടക്കാന്‍ വെമ്പുന്ന മനസിന്റെ കടിഞ്ഞാണ്‍ നമുക്കു പിടിച്ചു നിര്‍ത്താനാകും. അവരുടെ ഭാരം അല്പമെങ്കിലും ഇതിലൂടെ കുറയ്ക്കാനായാല്‍....