അപൂർവ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തോനീഷ്യ. അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങൾ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയർപ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാൽ 'പെർഫ്യൂം ഫ്രൂട്ട്' എന്നും കെപ്പൽ പഴം അറിയപ്പെടുന്നു. ഇന്ന് അധിക നേഴ്സറികളിലും ലഭ്യമാണ് ഇതിന്‍റെ ചെടികള്‍.
ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകൾഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.
പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇത് പ്രതിവിധിയായി കരുതുന്നു
കെപ്പൽപ്പഴങ്ങളിൽനിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീൽ വസ്തു. ഇവ മരമായി വളർന്നു ഫലംതരാൻ എട്ടു വർഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവർഗ സ്നേഹികളായ കർഷകർ കെപ്പൽ ഇപ്പോൾ തോട്ടത്തിൽ വളർത്തുന്നു.
(SOURCE: FACEBOOK)
ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകൾഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.
പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇത് പ്രതിവിധിയായി കരുതുന്നു
കെപ്പൽപ്പഴങ്ങളിൽനിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീൽ വസ്തു. ഇവ മരമായി വളർന്നു ഫലംതരാൻ എട്ടു വർഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവർഗ സ്നേഹികളായ കർഷകർ കെപ്പൽ ഇപ്പോൾ തോട്ടത്തിൽ വളർത്തുന്നു.
(SOURCE: FACEBOOK)