ആപ്പ്ജില്ല

ഗര്‍ഭിണി ഉച്ചത്തിലുള്ള സ്വരം കേട്ടാല്‍ സംഭവിയ്ക്കുന്നത്...

ഇതിങ്ങനെ പറയാന്‍ ചില കാര്യങ്ങളുമുണ്ട്! ഇതില്‍ ഒരു പ്രധാന ഘടകത്തെ കുറിച്ചറിയൂ. സൗണ്ട് അഥവാ ഒച്ച അഥവാ ശബ്ദം.

Samayam Malayalam 13 Sept 2021, 6:51 pm
ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും അതീവ ശ്രദ്ധ തന്നെ വേണം. ഇതില്‍ ഭക്ഷണം മാത്രമല്ല, ഗര്‍ഭകാലത്തെ ഇരിപ്പും കിടപ്പും നില്‍പ്പുമെല്ലാം പെടുന്നു. ഗര്‍ഭകാലത്തെ ചെറിയ അശ്രദ്ധകള്‍ പലപ്പോഴും വലിയ അപകടത്തിലേയ്ക്കു നയിക്കുകയും ചെയ്യും. പണ്ടു കാലത്ത് നമ്മുടെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ പലപ്പോഴും ഗര്‍ഭകാലത്തു ചില അരുതുകള്‍ വയ്ക്കാറുണ്ട്. ഇതൊക്കെ അല്‍പം അലോസരമുണ്ടാക്കും. ഇന്നത്തെ തലമുറ പലതും അന്ധവിശ്വാസമെന്ന പേരില്‍ തള്ളിക്കളയുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് കഴിയ്ക്കുന്നതും കുടിയ്ക്കുന്നതും മാത്രമല്ല, പ്രകൃതി പോലും കുഞ്ഞിന് അനുകൂലമാകണം എന്നു പറയും. ഇതിങ്ങനെ പറയാന്‍ ചില കാര്യങ്ങളുമുണ്ട്. ഇതില്‍ ഒരു പ്രധാന ഘടകത്തെ കുറിച്ചറിയൂ, സൗണ്ട് അഥവാ ഒച്ച അഥവാ ശബ്ദം.
Samayam Malayalam loud sound facts during pregnancy
ഗര്‍ഭിണി ഉച്ചത്തിലുള്ള സ്വരം കേട്ടാല്‍ സംഭവിയ്ക്കുന്നത്...


​ഗര്‍ഭസ്ഥ ശിശുവിന്, അതായത് വയറ്റിലെ കുഞ്ഞിന്

ഗര്‍ഭസ്ഥ ശിശുവിന്, അതായത് വയറ്റിലെ കുഞ്ഞിന് നല്ല പാട്ടു കേള്‍പ്പിച്ചു കൊടുക്കുന്നതും സംസാരിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യുമെന്നു ശാസ്ത്രവും പറയുന്നു. ശാന്തമായ ശബ്ദം എന്നതു പ്രധാനമാണ്. ശാന്തവും കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ ശബ്ദം കുഞ്ഞിന് ഗുണം ചെയ്യുന്നതു പോലെ തന്നെ വല്ലാതെ കൂടിയ ശബ്ദം കുഞ്ഞിനെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ശബ്ദം കുഞ്ഞിനെ പേടിപ്പെടുത്തും എന്നതു മാത്രമല്ല, പല തരത്തിലെ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും. ഇത് ആജീവനാന്തകാലം കുഞ്ഞിന്റെ സ്വഭാവത്തില്‍ നിഴലിയ്ക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ അമ്മമാര്‍ ഗര്‍ഭകാലത്തു കൂടുതല്‍ ശ്രദ്ധിയ്ക്കണം.

​ഗര്‍ഭകാലത്ത് ഉറക്കെയുള്ള ശബ്ദം

ഗര്‍ഭകാലത്ത് ഉറക്കെയുള്ള ശബ്ദം കേള്‍ക്കുന്നത് കുഞ്ഞിന് ഭാവിയില്‍ കേള്‍വി ശക്തിയ്ക്കു പ്രശ്‌നം സൃഷ്ടിയ്ക്കുമെന്നു വേണം, പറയുവാന്‍. മുതിര്‍ന്ന ഒരാള്‍ക്ക് 85 ഡെസിബെല്‍ ശബ്ദമേ കേള്‍ക്കാന്‍ പാടൂ. 140 ഡെസിബെല്‍ വരെയുള്ളതു കേള്‍ക്കാന്‍ സാധിയ്ക്കുമെങ്കിലും ഇതു ചെവിയ്ക്കു ദോഷം വരുത്തും. ഗര്‍ഭത്തിലെ കുഞ്ഞിന് ഇരുപതാമത്തെ ആഴ്ചയില്‍ തന്നെ ചെവിയുടെ ബാഹ്യഭാഗവും, നടുക്കുള്ള ഭാഗവും ഉള്‍ഭാഗവും പൂര്‍ണ്ണ വളര്‍ച്ചയെത്തും. 24 ആഴ്ച മുതല്‍ കുഞ്ഞിനു അമ്മ കേള്‍ക്കുന്നത് മുഴുവന്‍ കേള്‍ക്കാന്‍ സാധിക്കും.അമ്മയുടെ ശരീരത്തില്‍ കൂടിയാണ് ശബ്ദം ഗര്‍ഭപാത്രത്തിലേക്ക് സ‍ഞ്ചരിക്കുന്നത്. ഈ ശബ്ദം അമ്മയുടെ ശരീരത്തില്‍ ഒരു വ്യതിയാനമുണ്ടാക്കുന്നു. അങ്ങനെ അത് ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുന്നു.

​ഇതിനാല്‍ തന്നെ ഗര്‍ഭ കാലത്ത് അമ്മ ഉയര്‍ന്ന ശബ്ദങ്ങള്‍

ഇതിനാല്‍ തന്നെ ഗര്‍ഭ കാലത്ത് അമ്മ ഉയര്‍ന്ന ശബ്ദങ്ങള്‍, ഞെട്ടിയ്ക്കുന്ന ശബ്ദങ്ങള്‍ ഒഴിവാക്കുക. അത് കുഞ്ഞിനു കേള്‍വി ശക്തി നഷ്ടപ്പെടാനും ഇടയാകും. ഉയര്‍ന്ന ശബ്ദത്തിലുള്ള കച്ചേരികള്‍, കനത്ത യന്ത്രോപകരണങ്ങള്‍ ഉള്ള ഫാക്ടറികള്‍ കൂടാതെ വര്‍ക്ക് ഷോപ്പുകള്‍ എന്നിവയില്‍ നിന്നും കനത്ത ശബ്ദം ഉണ്ടാകും. ഗര്‍ഭിണിയായ ഒരു സ്ത്രീ കുഞ്ഞിന്റെ സുരക്ഷക്ക് ഇതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്റിംഗ്, പടക്കം എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കണം. ശാന്തമായ അന്തരീക്ഷമാണ് അമ്മയുടേയും കുഞ്ഞിന്റേയും വളര്‍ച്ചയ്ക്ക് ഏറെ ഗുണം നല്‍കുകയെന്നത് ഓര്‍ക്കുക. കിടക്കാന്‍ നേരം മുഖത്തു ക്രീം പുരട്ടാമോ, വാസ്തവം ഇതാണ്...

​ഉയര്‍ന്ന ശബ്ദം കുഞ്ഞിന് സ്‌ട്രെസ്

ഉയര്‍ന്ന ശബ്ദം കുഞ്ഞിന് സ്‌ട്രെസ് ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കുരങ്ങന്മാരില്‍ നടത്തിയ ഇവരില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ അളവു കൂടുമെന്നും ഭാവിയില്‍ ഇവര്‍ സാമൂഹിക ജീവിതത്തില്‍ വ്യത്യസ്തത കാണിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മനുഷ്യരുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇതെക്കുറിച്ചു വ്യക്തമായ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. എങ്കില്‍ പോലും വലിയ ശബ്ദം കുഞ്ഞിനെ ഞെട്ടിയ്ക്കുന്ന ഒന്നു കൂടിയാണ്. ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നതു വരെ ദോഷം വരുത്തുന്ന ഒന്നാണ്. ഇത്തരം ഒച്ചയുണ്ടാകുമ്പോള്‍ കുഞ്ഞിന്റെ വയറ്റിലെ ചലനത്തില്‍ വ്യത്യാസം വരുന്നതായി ഗര്‍ഭിണികള്‍ക്ക് അനുഭവിച്ചറിയാം. അവരുടെ അസ്വസ്ഥത കൂടുതല്‍ ചലനമായി പ്രത്യക്ഷപ്പെടുന്നു. മാത്രമല്ല ഉച്ചത്തിലെ ശബ്ദം ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരക്കുറവിനും കാരണമാകുന്നു. ലേഡീസ് ഓണ്‍ലി, സെക്‌സ് ശേഷം അരുത്......

​ഗര്‍ഭകാലത്ത് അമ്മയ്ക്കും വലിയ ശബ്ദം

ഗര്‍ഭകാലത്ത് അമ്മയ്ക്കും വലിയ ശബ്ദം ദോഷങ്ങള്‍ വരുത്തുന്നുണ്ട്. ഇത്തരം സ്ത്രീകളില്‍ മുലപ്പാല്‍ കുറയുന്നതായി പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന ശബ്ദം ഗര്‍ഭകാലത്ത് രക്തസമ്മര്‍ദം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഗര്‍ഭകാലത്ത് ബിപി പ്രശ്‌നം അമ്മയ്ക്കും കുഞ്ഞിനും തീരെ നല്ലതല്ല.പൊതുവേ ഇത് സമ്മര്‍ദവും സ്‌ട്രെസുമുണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ബിപിയില്ലെങ്കില്‍ തന്നെ അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല. വയറ്റിലെ കുഞ്ഞ് വയറ്റില്‍ വച്ചു തന്നെ പല കാര്യങ്ങളാലും സ്വാധീനിയ്ക്കപ്പെടുന്നുവെന്നറിയുക. ഇത് ആജീവനാന്തകാലം കുഞ്ഞിന്റെ സ്വഭാവത്തില്‍ നിഴലിയ്ക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ അമ്മമാര്‍ ഗര്‍ഭകാലത്തു കൂടുതല്‍ ശ്രദ്ധിയ്ക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്