പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിൻ്റെ (81) വിയോഗവാര്‍ത്ത ഇന്ന് രാവിലെയാണ് പുറം ലോകമറിഞ്ഞത്. രാവിലെ 6.45ഓടെ ഹൃദയസ്തംഭനം മൂലമായിരുന്നു ഗിരീഷ് കര്‍ണാടിൻ്റെ അന്ത്യം ശ്രദ്ധേയ നാടക പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം രണ്ടു മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതിലൊന്നാണ് മലയാളത്തിൻ്റെ ശാലീന സുന്ദരി കാർത്തികയെ നായികയാക്കി ഭരതൻ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോൾ.
1987 ലാണ് ചിത്രം ഇറങ്ങിയത്. ജോൺപോളായിരുന്നു തിരക്കഥയും സംവിധാനവും. ഗീരിഷ് കർണാട് ആദ്യമായി മലയാളത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ കാർത്തികയുടെ പിതാവായ നെടുമുടിവേണുവിൻ്റെ സുഹൃത്താണ് ഗിരീഷ് കർണാട്. അച്ഛൻ്റെ പ്രായമുള്ളയാളോട് കാർത്തികയുടെ കഥാപാത്രത്തിന് അഗാധ പ്രണയം തോന്നുന്നതാണ് പ്രമേയം
അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രം ബ്ലേം ഇറ്റ് ഓണ്‍ റിയോ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭരതന് ഈ ചിത്രം ഒരുക്കിയത്. കേണല്‍ അപ്പു മേനോന് എന്ന കഥാപാത്രത്തെയാണ് ഗിരീഷ് കര്‍ണാട് അവതരിപ്പിച്ചത്. അനാഥനായ അപ്പു മേനോൻ റിട്ടയർമെൻ്റ് ലൈഫ് ആസ്വദിക്കാൻ പഴയ കളിക്കൂട്ടുകാരൻ്റെ വീട്ടിലെത്തുന്നു.
പ്രായം പോലും വിഷയമല്ലാത്ത പ്രണയം; സൂപ്പർ ഹിറ്റായ 10 ചിത്രങ്ങൾ
അവിടെ ശിവരാമകൃഷ്ണൻ എന്ന കഥാപാത്രത്തിൻ്റെ മൂത്ത മകളാണ് കാർത്തികയവതിരിപ്പിച്ച സന്ധ്യ എന്ന കഥാപാത്രം. അപ്പുമേനോനോട് അത തീവ്ര പ്രണയം സന്ധ്യക്ക് ഉടലെടുക്കുന്നു. സുഹൃത്തിൻ്റെ പ്രണയം ശിവരാമൻ അറിയുകയും മനസ് തകരുകയും ചെയ്യുന്നു. തുടർന്നുള്ള വൈകാരിക പ്രശ്നങ്ങളൊക്കെയാണ് സിനിമയുടെ പ്രമേയം.
മലയാളികൾക്ക് പ്രണയത്തിനും, വിവാഹത്തിനും പ്രായം ഒരു നിർണ്ണായക ഘടകമാണ്. എന്നാൽ ഒരാളെ തന്നിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ പ്രവചനാതീതമായിരിക്കും. മലയാള സിനിമയിൽ ഇത്തരം പ്രമേയങ്ങൾ വെച്ചുള്ള സിനിമകൾ അപൂർവമാണ്.
മാത്രമല്ല പ്രണയത്തിന് വ്യവസ്ഥ ാപിതമായ ഘടകങ്ങൾ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ എടുക്കാൻ ധൈര്യം കാട്ടിയത് പത്മരാജനും ഭരതനും കെജി ജോർജും അടങ്ങുന്ന ലെജൻഡുകൾ മാത്രമാണ്. ഗിരീഷ് കർണാടിന് മലയാളത്തിൽ നിന്ന് തേടി വന്നത് മനോഹര സ്ക്രിപ്റ്റും, കഥാപാത്രവുമായിരുന്നു.
1987 ലാണ് ചിത്രം ഇറങ്ങിയത്. ജോൺപോളായിരുന്നു തിരക്കഥയും സംവിധാനവും. ഗീരിഷ് കർണാട് ആദ്യമായി മലയാളത്തിലെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ കാർത്തികയുടെ പിതാവായ നെടുമുടിവേണുവിൻ്റെ സുഹൃത്താണ് ഗിരീഷ് കർണാട്. അച്ഛൻ്റെ പ്രായമുള്ളയാളോട് കാർത്തികയുടെ കഥാപാത്രത്തിന് അഗാധ പ്രണയം തോന്നുന്നതാണ് പ്രമേയം
അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രം ബ്ലേം ഇറ്റ് ഓണ്‍ റിയോ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭരതന് ഈ ചിത്രം ഒരുക്കിയത്. കേണല്‍ അപ്പു മേനോന് എന്ന കഥാപാത്രത്തെയാണ് ഗിരീഷ് കര്‍ണാട് അവതരിപ്പിച്ചത്. അനാഥനായ അപ്പു മേനോൻ റിട്ടയർമെൻ്റ് ലൈഫ് ആസ്വദിക്കാൻ പഴയ കളിക്കൂട്ടുകാരൻ്റെ വീട്ടിലെത്തുന്നു.
പ്രായം പോലും വിഷയമല്ലാത്ത പ്രണയം; സൂപ്പർ ഹിറ്റായ 10 ചിത്രങ്ങൾ
അവിടെ ശിവരാമകൃഷ്ണൻ എന്ന കഥാപാത്രത്തിൻ്റെ മൂത്ത മകളാണ് കാർത്തികയവതിരിപ്പിച്ച സന്ധ്യ എന്ന കഥാപാത്രം. അപ്പുമേനോനോട് അത തീവ്ര പ്രണയം സന്ധ്യക്ക് ഉടലെടുക്കുന്നു. സുഹൃത്തിൻ്റെ പ്രണയം ശിവരാമൻ അറിയുകയും മനസ് തകരുകയും ചെയ്യുന്നു. തുടർന്നുള്ള വൈകാരിക പ്രശ്നങ്ങളൊക്കെയാണ് സിനിമയുടെ പ്രമേയം.
മലയാളികൾക്ക് പ്രണയത്തിനും, വിവാഹത്തിനും പ്രായം ഒരു നിർണ്ണായക ഘടകമാണ്. എന്നാൽ ഒരാളെ തന്നിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ പ്രവചനാതീതമായിരിക്കും. മലയാള സിനിമയിൽ ഇത്തരം പ്രമേയങ്ങൾ വെച്ചുള്ള സിനിമകൾ അപൂർവമാണ്.
മാത്രമല്ല പ്രണയത്തിന് വ്യവസ്ഥ ാപിതമായ ഘടകങ്ങൾ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ എടുക്കാൻ ധൈര്യം കാട്ടിയത് പത്മരാജനും ഭരതനും കെജി ജോർജും അടങ്ങുന്ന ലെജൻഡുകൾ മാത്രമാണ്. ഗിരീഷ് കർണാടിന് മലയാളത്തിൽ നിന്ന് തേടി വന്നത് മനോഹര സ്ക്രിപ്റ്റും, കഥാപാത്രവുമായിരുന്നു.