മലയാള സിനിമയിലെ അപൂർവ ക്ലാസിക്കുകളിൽ ഒന്നാണ് വടക്കുനോക്കിയന്ത്രം. ശ്രീനിവാസൻ്റെ രചനാവൈഭവത്തിൽ വിരിഞ്ഞ തിരക്കഥയാണിത്. തളത്തിൽ ദിനേശനെ ഇന്നും ട്രോളർമാർ ആഘോഷിക്കാറുണ്ട്. പാർവതിയുടേയും ശ്രീനിവാസൻ്റെയും അഭിനയ ജീവിതത്തിലെ പൊൻതൂവലാണ് ദിനേശനും ശോഭയും. ചിത്രം അവസാനിച്ചാലും സംശയരോഗത്തിൻ്റെ മാറാലകൾ അയാളിൽ നിന്നും പോകുന്നില്ല. ഭാര്യയെ അവിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുന്ന രോഗാവസ്ഥ ഒഥല്ലോ സിന്‍ഡ്രം എന്നാണ് സൈക്യാട്രിയിൽ ഇത്തരമവസ്ഥയെ അറിയപ്പെടുന്നത്. സൗന്ദര്യ സങ്കൽപ്പത്തെക്കുറിച്ചുള്ള അപക്വമായ ധാരണകളും, എതിർ ലിംഗത്തോട് നിഷ്കളങ്കമായി പെരുമാറാനാറിയാത്ത വ്യക്തിത്വവുമാണ് സംശയ രോഗങ്ങൾക്ക് പുറകിൽ. അതേസമയം, അപകർഷതയല്ല, മനുഷ്യൻ്റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ലിംബിക് വ്യൂഹം, ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാങ്ഗ്ലീയ എന്നീ ഗ്രന്ധികളിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് സംശയരോഗമായി പരിണമിക്കുന്നതെന്നും സാഹചര്യങ്ങള്‍ ഇതിൻ്റെ ആക്കം കൂട്ടുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംശയ രോഗത്തേക്കാളുപരി സിനിമയിൽ ദിനേശൻ എന്തായിരുന്നുവെന്ന് നടൻ ശ്രീനിവാസൻ പറയുന്നത് കേൾക്കൂ
തളത്തിൽ ദിനേശൻ്റെ പെരുമാറ്റത്തെക്കുറിച്ച് ശ്രീനിവാസൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്
വടക്കുനോക്കിയന്ത്രം യഥാർഥത്തിൽ തുടങ്ങുന്നത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പഠിക്കുന്ന കാലത്താണ്. മദിരാശിയെന്ന മഹാനഗരത്തിൽ സിനിമാക്കാരനാകാൻ വേണ്ടി ജീവിക്കുന്ന കാലത്താണ് ദിനേശനോട് സാമ്യമുള്ള കഥാപാത്രത്തെ കണ്ടുമുട്ടിയതെന്ന് ശ്രീനിവാസൻ പറയുന്നു
യഥാർഥത്തിൽ ഭാര്യ അതിസുന്ദരിയാണ് എന്ന അയാളുടെ ബോധമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. അല്ലാതെ സംശയരോഗമല്ല. താൻ സുന്ദരനല്ലേ… എന്ന അപകർഷതാബോധമാണ് ഇതിനു പിന്നിൽ. പലരും പറഞ്ഞിട്ടുണ്ട് ഭാര്യയെ സംശയിക്കുന്ന ഒരു ഭർത്താവാണ് തളത്തിൽ ദിനേശനെന്ന്. അങ്ങനെയല്ല. ഭാര്യയ്ക്കു യോഗ്യനായ ഒരു ഭർത്താവല്ല താൻ എന്ന തോന്നലിൽ നിന്നു കൊണ്ടാണ് വടക്കുനോക്കി യന്ത്രം എഴുതിയത്.
ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്തണം എന്നൊക്കെ അയാള്‍ ആഗ്രഹിക്കും. ആഗ്രഹങ്ങൾ എല്ലാം കൂടിച്ചേർന്നതാണ് ആ ഫോട്ടോ സീ ൻ. ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിൽ നിന്നാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഒരോ സീനും ഉണ്ടായി വന്നത്.
തളത്തിൽ ദിനേശൻ്റെ പെരുമാറ്റത്തെക്കുറിച്ച് ശ്രീനിവാസൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്
വടക്കുനോക്കിയന്ത്രം യഥാർഥത്തിൽ തുടങ്ങുന്നത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പഠിക്കുന്ന കാലത്താണ്. മദിരാശിയെന്ന മഹാനഗരത്തിൽ സിനിമാക്കാരനാകാൻ വേണ്ടി ജീവിക്കുന്ന കാലത്താണ് ദിനേശനോട് സാമ്യമുള്ള കഥാപാത്രത്തെ കണ്ടുമുട്ടിയതെന്ന് ശ്രീനിവാസൻ പറയുന്നു
യഥാർഥത്തിൽ ഭാര്യ അതിസുന്ദരിയാണ് എന്ന അയാളുടെ ബോധമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. അല്ലാതെ സംശയരോഗമല്ല. താൻ സുന്ദരനല്ലേ… എന്ന അപകർഷതാബോധമാണ് ഇതിനു പിന്നിൽ. പലരും പറഞ്ഞിട്ടുണ്ട് ഭാര്യയെ സംശയിക്കുന്ന ഒരു ഭർത്താവാണ് തളത്തിൽ ദിനേശനെന്ന്. അങ്ങനെയല്ല. ഭാര്യയ്ക്കു യോഗ്യനായ ഒരു ഭർത്താവല്ല താൻ എന്ന തോന്നലിൽ നിന്നു കൊണ്ടാണ് വടക്കുനോക്കി യന്ത്രം എഴുതിയത്.
ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്തണം എന്നൊക്കെ അയാള്‍ ആഗ്രഹിക്കും. ആഗ്രഹങ്ങൾ എല്ലാം കൂടിച്ചേർന്നതാണ് ആ ഫോട്ടോ സീ ൻ. ഞാൻ എല്ലാത്തിനും മിടുക്കനാണ് എന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിൽ നിന്നാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഒരോ സീനും ഉണ്ടായി വന്നത്.