ഇന്ത്യൻ സിനിമ ലോകത്ത് നടികളുടെ ആത്മഹത്യകൾ പതിവാണ്. വെള്ളിത്തിരയിലെ പ്രഭാവലയങ്ങൾ നഷ്ടപ്പെടുമ്പോൾ വിഷാദത്താൽ മരിക്കുന്നവരുണ്ട്. മാനസിക സമ്മർദ്ധങ്ങളാൽ നിരാശയാൽ ഡിപ്രഷനിലെത്തി ജീവിതം അവസാനിപ്പിക്കുന്നവരുണ്ട്. കാരണങ്ങൾ പലതാകാം. മലയാള സിനിമക്ക് നിരവധി കഴിവുറ്റ നടികളെയാണ് ആത്മഹത്യയിലൂടെ നഷ്ടമായിട്ടുള്ളത്. സിൽക്ക് സ്മിത, ശോഭ, മയൂരി എന്നിവരെല്ലാം സിനിമാസ്വദകരുടെയുള്ളിലെ വേദനിക്കുന്ന ഓർമ്മകളാണ്.
ആകാശ ഗംഗയിലെ പ്രേതമായെത്തിയ വിടർന്ന കണ്ണുകളുള്ള മയൂരിയെ ഓർമ്മിക്കുന്നില്ലേ?. ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു മയൂരി. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സമ്മർ ഇൻ ബത്ലേഹം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദാമാമ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മന്മഥന്, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
തൻ്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. മരണത്തിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. കൽക്കത്തയിലാണ് നടിയുടെ ജനനം. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ 'സര്‍വ്വഭൗമ'യില്‍ ശാലിനി എന്ന മയൂരി അഭിനയിച്ചത്.
സമ്മര്‍ ഇന്‍ ബെത്ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച 'ആകാശഗംഗ' എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വിനയൻ്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രത്തിൽ തമ്പുരാനെ പ്രണയിച്ച 'ഗംഗയെന്ന കഥാപാത്രത്തെ മറക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളിലും അപ്രാധനവും അല്ലാത്തതുമായ വേഷങ്ങളിൽ മയൂരിയെത്തി. പ്രേംപൂജാരിയിലും അരയന്നങ്ങളുടെ വീട്ടിലും വളരെ കുറച്ചു സീനുകളിൽ മാത്രമാണ് മയൂരി പ്രത്യക്ഷപ്പെടുന്നത്. നായിക വേഷങ്ങളിലൊന്നും പിന്നെ താരത്തെ മലയാളത്തിൽ കണ്ടില്ല. കൊച്ചു കൊച്ചു റോളുകളിലേക്ക് ഒതുങ്ങി പോയത് താരത്തെ ബാധിച്ചിരുന്നുവോ?
2000-2005 കാലഘട്ടത്തില്‍ തമിഴ്- കന്നഡ സിനിമയില്‍ മയൂരി സജീവമായിരുന്നു. മനോഹരമായ കണ്ണുകളും മുഖ ശ്രീയും മയൂരിയെ വ്യത്യസ്തയാക്കി. തൻ്റെ ഇരുപത്തിരണ്ടാമത്തെ വയസിലാണ് മയൂരി ആത്മഹത്യ ചെയ്തത്. സിനിമയോടും ജീവിതത്തോടുമുള്ള താൽപ്പര്യം അവരുടെ അഭിമുഖ സംഭാഷണങ്ങളിൽ നിന്ന് മനസിലാക്കാം. പീന്നീട് ജീവിതത്തെ വെറുക്കാൻ മാത്രം മയൂരിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല
കൂടുതൽ വായിക്കാം: മലയാള സിനിമയിൽ ദുരൂഹ മരണം സംഭവിച്ച നായികമാർ
ആകാശ ഗംഗയിലെ പ്രേതമായെത്തിയ വിടർന്ന കണ്ണുകളുള്ള മയൂരിയെ ഓർമ്മിക്കുന്നില്ലേ?. ചെന്നൈയിലെ അണ്ണാനഗറിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു മയൂരി. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സമ്മർ ഇൻ ബത്ലേഹം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദാമാമ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മന്മഥന്, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
തൻ്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. മരണത്തിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. കൽക്കത്തയിലാണ് നടിയുടെ ജനനം. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ 'സര്‍വ്വഭൗമ'യില്‍ ശാലിനി എന്ന മയൂരി അഭിനയിച്ചത്.
സമ്മര്‍ ഇന്‍ ബെത്ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച 'ആകാശഗംഗ' എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വിനയൻ്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ചിത്രത്തിൽ തമ്പുരാനെ പ്രണയിച്ച 'ഗംഗയെന്ന കഥാപാത്രത്തെ മറക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളിലും അപ്രാധനവും അല്ലാത്തതുമായ വേഷങ്ങളിൽ മയൂരിയെത്തി. പ്രേംപൂജാരിയിലും അരയന്നങ്ങളുടെ വീട്ടിലും വളരെ കുറച്ചു സീനുകളിൽ മാത്രമാണ് മയൂരി പ്രത്യക്ഷപ്പെടുന്നത്. നായിക വേഷങ്ങളിലൊന്നും പിന്നെ താരത്തെ മലയാളത്തിൽ കണ്ടില്ല. കൊച്ചു കൊച്ചു റോളുകളിലേക്ക് ഒതുങ്ങി പോയത് താരത്തെ ബാധിച്ചിരുന്നുവോ?
2000-2005 കാലഘട്ടത്തില്‍ തമിഴ്- കന്നഡ സിനിമയില്‍ മയൂരി സജീവമായിരുന്നു. മനോഹരമായ കണ്ണുകളും മുഖ ശ്രീയും മയൂരിയെ വ്യത്യസ്തയാക്കി. തൻ്റെ ഇരുപത്തിരണ്ടാമത്തെ വയസിലാണ് മയൂരി ആത്മഹത്യ ചെയ്തത്. സിനിമയോടും ജീവിതത്തോടുമുള്ള താൽപ്പര്യം അവരുടെ അഭിമുഖ സംഭാഷണങ്ങളിൽ നിന്ന് മനസിലാക്കാം. പീന്നീട് ജീവിതത്തെ വെറുക്കാൻ മാത്രം മയൂരിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല