കായംകുളത്ത് ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഏർപ്പാടാണിത്. മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വൈഫ് സ്വാപ്പിങ് വ്യാപകമാണ്. റിക്രിയേഷന്‍ ക്ലബ്ബുകളിലും മെട്രോ നഗരങ്ങളിലെ വലിയ വലിയ ക്ലബ്ബുകളിലുമാണ് കീ എക്സ്ചേഞ്ച് എന്ന പേരില്‍ വൈഫ് സ്വാപ്പിങ് നടന്നു വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലൈംഗികതയുടെ വൈവിധ്യം അന്വേഷിക്കുന്ന വൈഫ് സ്വാപ്പിങിന് ഒരു ഹിസ്റ്ററിയുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ വൈഫ് സ്വാപ്പിങിന് പ്രിയമേറി. അതിന് മുമ്പ് പതിനാറാം നൂറ്റാണ്ടിൽ ജോൺ ഡീയും എഡ്വേർഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തിൽ പങ്കാളികളെ പരസ്പരം വെച്ചുമാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറൽ. ലൈംഗികത ഉൾപ്പടെ എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്തിരുന്നത്.
2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. 2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്.
ഗര്‍ഭ നിരോധന ഉറകളും ഗുളികകളും വ്യാപകമായതോടെ വൈഫ് സ്വാപ്പിങും കൂടി. ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലുണ്ടായ പുരോഗതിയും വൈഫ് സ്വാപ്പിങിനെ പ്രോത്സാഹിപ്പിച്ചു. സ്വിങിങ് എന്നും വൈഫ് സ്വാപ്പിങിനെ വിളിക്കാറുണ്ട്. എന്നാൽ നിർബന്ധിച്ചുള്ള സ്വിങിങ്ങ് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരുകയും അത് കേസായി മാറുകയും ചെയ്യും
2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. 2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്.
ഗര്‍ഭ നിരോധന ഉറകളും ഗുളികകളും വ്യാപകമായതോടെ വൈഫ് സ്വാപ്പിങും കൂടി. ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലുണ്ടായ പുരോഗതിയും വൈഫ് സ്വാപ്പിങിനെ പ്രോത്സാഹിപ്പിച്ചു. സ്വിങിങ് എന്നും വൈഫ് സ്വാപ്പിങിനെ വിളിക്കാറുണ്ട്. എന്നാൽ നിർബന്ധിച്ചുള്ള സ്വിങിങ്ങ് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരുകയും അത് കേസായി മാറുകയും ചെയ്യും