പെരുമ്പളം - പാണാവള്ളി പാലം; പണി 60 ശതമാനം പൂർത്തിയായി; നാടിന്റെ സ്വപ്നം പൂവണിയുന്നു
നിലവിൽ ബോട്ട്, ജങ്കാർ സഹായത്തോടെയാണ് പെരുമ്പളത്തുകാർ ആലപ്പുഴയേയും കൊച്ചിയേയും ബന്ധപ്പെടുന്നത്. ഒരു കിലോമീറ്ററിൽ അധികം നീളമുള്ള പാലമാണ് ഇപ്പോൾ നിർമിക്കുന്നത്.
ഹൈലൈറ്റ്:
- ഊരാളുങ്കലാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്
- നിർമാണം 60 ശതമാനം പൂർത്തിയായി
- സ്കൂൾ കുട്ടികൾ അടക്കം ബോട്ടുകളെയാണ് സഞ്ചാരത്തിനായി ആശ്രയിക്കുന്നത്
ആലപ്പുഴ: അഞ്ച് പതിറ്റാണ്ടുകളായി പാലം വേണമെന്ന പെരുമ്പളം നിവാസികളുടെ സ്വപ്നം പൂവണിയുന്നു. പെരുമ്പളം- പാണാവള്ളി പാലം യാഥാർത്ഥ്യമാകുന്നതോടെ പെരുമ്പളത്തുകാരുടെ വികസന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ പെരുമ്പളം. നിലവിൽ ബോട്ട്, ജങ്കാർ എന്നിവയെ ആശ്രയിച്ചാണ് പെരുമ്പളത്തുകാർ ആലപ്പുഴയുമായി ബന്ധപ്പെടുന്നത്. കേരളസർക്കാർ കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കൽതൊഴിലാളി സഹകരണ സംഘമാണ് ഈ കൂറ്റൻ പാലത്തിൻറെ നിർമ്മാണം നടത്തുന്നത്.
ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലെ പെരുമ്പളം ദ്വീപിനെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന 1115 മീറ്റർ നീളമുള്ള പാലമാണ് പെരുമ്പളം പാണാവള്ളി പാലം. 97.12 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. 35മീറ്റർ നീളമുള്ള 27 സ്‌പാനുകളും 55 മീറ്റർ നീളമുള്ള 3 ബോ സ്ട്രിംഗ് ആർച്ച് സ്‌പാനുകളുമുള്ള പാലത്തിന്റെ വീതി 11.0 മീറ്റർ ആണ്. ഇപ്പോൾ 35 മീറ്റർ നീളമുള്ള 26 ഗർഡറുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഗർഡറുകളുടെ പ്രവർത്തികളും പുരോഗമിക്കുന്നു.
ഈ ദ്വീപിൽ നിന്ന് ബോട്ട് മാർഗവും ജങ്കാർ മാർഗവുമാണ് ആളുകൾ പുറംലോകത്തെത്തുന്നത്. എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കും ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്കുമാണ് ബോട്ട് മാർഗം വരുന്നത്. സ്കൂൾ കുട്ടികൾ യാത്രക്കായി ആശ്രയിക്കുന്നതും ബോട്ടിനെയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പാലം വേണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ടെങ്കിലും 2019ലാണ് പാലം നിർമാണം സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇതിനിടെ പാലം കരാറെടുത്ത ഊരാളുങ്കൽ സെസെെറ്റിക്ക് എതിരെയും സർക്കാരിനെതിരെയും മറ്റൊരു നിർമ്മാണ കമ്പനിയായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി കേസ് കൊടുത്തതിനാൽ പണി തടസപെട്ടു. രണ്ട് വർഷത്തോളമാണ് പണി തടസപ്പെട്ടത്. ഹെെക്കോടതി ഒടുവിൽ ഊരാളുങ്കൽ സൊസെെറ്റിക്കും സർക്കാരിധും അനുകൂലമായ വിധി പ്രസ്താവിച്ചു. 2021 അവസാനത്തോടെ പണി പുനരാരംഭിച്ചു.
നിലവിൽ പാലം നിർമാണം 60 ശതമാനം പൂർത്തിയായി. ഏറ്റവും ആഴവും ഒഴുക്കുമുള്ള സ്ഥലത്ത് പാലം നിർമിക്കുകയെന്നത് ശ്രമകരമായിരുന്നു. നിർമ്മാണ സാമഗ്രികൾ, ജങ്കാർ മാർഗമാണ് എത്തിച്ചിരുന്നത്. ശക്തമായ കാറ്റുള്ളപ്പൊൾ സാധനങ്ങൾ കൊണ്ടുപോകാനാവില്ലെന്നും പാലം പണി ദുഷ്കരമാക്കി. 2024 പകുതിയോടെ ഈ പാലം പെരുമ്പളം നിവാസികൾക്കായി തുറന്നുകൊടുക്കുമെന്നാണ് വിവരം.
ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലെ പെരുമ്പളം ദ്വീപിനെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന 1115 മീറ്റർ നീളമുള്ള പാലമാണ് പെരുമ്പളം പാണാവള്ളി പാലം. 97.12 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. 35മീറ്റർ നീളമുള്ള 27 സ്‌പാനുകളും 55 മീറ്റർ നീളമുള്ള 3 ബോ സ്ട്രിംഗ് ആർച്ച് സ്‌പാനുകളുമുള്ള പാലത്തിന്റെ വീതി 11.0 മീറ്റർ ആണ്. ഇപ്പോൾ 35 മീറ്റർ നീളമുള്ള 26 ഗർഡറുകളുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഗർഡറുകളുടെ പ്രവർത്തികളും പുരോഗമിക്കുന്നു.
ഈ ദ്വീപിൽ നിന്ന് ബോട്ട് മാർഗവും ജങ്കാർ മാർഗവുമാണ് ആളുകൾ പുറംലോകത്തെത്തുന്നത്. എറണാകുളം ജില്ലയിലെ പൂത്തോട്ടയിലേക്കും ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്കുമാണ് ബോട്ട് മാർഗം വരുന്നത്. സ്കൂൾ കുട്ടികൾ യാത്രക്കായി ആശ്രയിക്കുന്നതും ബോട്ടിനെയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പാലം വേണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ടെങ്കിലും 2019ലാണ് പാലം നിർമാണം സംസ്ഥാന സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇതിനിടെ പാലം കരാറെടുത്ത ഊരാളുങ്കൽ സെസെെറ്റിക്ക് എതിരെയും സർക്കാരിനെതിരെയും മറ്റൊരു നിർമ്മാണ കമ്പനിയായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി കേസ് കൊടുത്തതിനാൽ പണി തടസപെട്ടു. രണ്ട് വർഷത്തോളമാണ് പണി തടസപ്പെട്ടത്. ഹെെക്കോടതി ഒടുവിൽ ഊരാളുങ്കൽ സൊസെെറ്റിക്കും സർക്കാരിധും അനുകൂലമായ വിധി പ്രസ്താവിച്ചു. 2021 അവസാനത്തോടെ പണി പുനരാരംഭിച്ചു.
നിലവിൽ പാലം നിർമാണം 60 ശതമാനം പൂർത്തിയായി. ഏറ്റവും ആഴവും ഒഴുക്കുമുള്ള സ്ഥലത്ത് പാലം നിർമിക്കുകയെന്നത് ശ്രമകരമായിരുന്നു. നിർമ്മാണ സാമഗ്രികൾ, ജങ്കാർ മാർഗമാണ് എത്തിച്ചിരുന്നത്. ശക്തമായ കാറ്റുള്ളപ്പൊൾ സാധനങ്ങൾ കൊണ്ടുപോകാനാവില്ലെന്നും പാലം പണി ദുഷ്കരമാക്കി. 2024 പകുതിയോടെ ഈ പാലം പെരുമ്പളം നിവാസികൾക്കായി തുറന്നുകൊടുക്കുമെന്നാണ് വിവരം.