ആപ്പ്ജില്ല

ഭർത്താവ് നോക്കി നിൽക്കെ ഗർഭിണിയായ നഴ്‌സ് ബസ് കയറി മരിച്ചു

ലേക് ഷോർ ആശുപത്രിയിൽ ജോലി പോകാൻ ഇറങ്ങിയതായിരുന്നു ഷെൽമി. ഭർത്താവ് നോക്കി നിൽക്കെയാണ് ഷെൽമിക്ക് അപകടം സംഭവിച്ചത് . രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ഷെൽമി അഞ്ച് മാസം ഗർഭിണിയായിരുന്നു .

Samayam Malayalam 16 Oct 2020, 10:24 am
അരൂർ: ഭർത്താവ് നോക്കി നിൽക്കെ ഗർഭിണിയായ നഴ്സിന്‍റെ ദേഹത്ത് സ്വകാര്യ ബസിന്‍റെ പിൻചക്രം കയറി ഇറങ്ങി തൽക്ഷണം മരിച്ചു. നെട്ടൂർ ലേക് ഷോർ ആശുപത്രിയിലെ നഴ്സ് താമരശേരി മൈക്കാവ് പാറക്കൽ വീട്ടിൽ ഷെൽമി പൊലോസ്(33) ആണു മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ചന്തിരൂർ മേഴ്സി സ്കൂളിനു മുൻപിലായിരുന്നു അപകടം.
Samayam Malayalam shelmi
അപകടത്തിൽ മരിച്ച ഷെൽമി


Also Read: കുട്ടനാടിന് അഭിമാനമായി ജ്യോതിഷ് ശങ്കർ; മികച്ച കലാസംവിധായകന് ജന്മനാടിൻ്റെ സ്വീകരണം

ആശുപത്രിയിൽ ജോലിയ്ക്കു പോകാനായി സ്വകാര്യ ബസിൽ കയറുന്ന സമയത്ത് ബസിന്‍റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ പിൻ ചക്രം ഷെൽമിയുടെ ദേഹത്ത് കയറിയിറങ്ങി. ഈ സമയം ഷെൽമിയെ യാത്രയാക്കാൻ വന്ന ഭർത്താവ് സിനോജ് റോഡിന്‍റെ എതിർവശത്തുണ്ടായിരുന്നു. എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്.

Also Read: വസ്ത്രാലങ്കാരത്തിലെ അവാര്‍ഡുകാരന്‍ ഇവിടെ പെയിന്റ് പണിയിലാണേ....

ആന്ധ്രയിൽ നിന്നു ചെമ്മീൻ കയറ്റി വന്ന ലോറിയാണ് ബസിന്‍റെ പിന്നിൽ ഇടിച്ചത്. ഭർത്താവ് സിനോജിനോടൊപ്പം ചന്തിരൂരിൽ വാടക വീട്ടിലായിരുന്നു താമസം.ഷെൽമി 5 മാസം ഗർഭിണിയാണ്. ലേക് ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 6 വർഷം കഴിഞ്ഞു. മക്കൾ: സ്റ്റീവ് ,സ്റ്റെഫിൻ.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്