ആലപ്പുഴ: നവകേരള സദസിനെതിരെ പ്രതിഷേധം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ് എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമം 294 (ബി), 324, 325 എന്നീ വകുപ്പുകൾ പ്രകാരമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ഗൺമാന്റെ മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. Also Read : 'പ്രിയങ്ക ഔട്ട് സച്ചിൻ ഇൻ'; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിൽ പുനസംഘടന; ഇനി എന്ത്?
ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിൻ്റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർകക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് തടയുകയും വശങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയതിന് ശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജംഗ്ഷന് ട്രാഫിക് സിഗ്നലിന് സമീപം അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നത്. മർദ്ദനത്തിൽ അജയ്ക്കും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.
ആക്രമണം ഉണ്ടായിട്ടും സുരക്ഷ്ഷാ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപീനും എതിരെ എസ്പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും വിമർശനത്തിന് ഇടവച്ചിരുന്നു. നടപടി ജോലിയുടെ ഭാഹഗമായുള്ളതാണെന്നും ഉദ്യോഗസ്ഥർ എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാർ കോടതിയിൽ ഹർജി നൽകുകയായിരുന്നു.
Also Read : പോലീസ് ജീപ്പ് തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ
ഗൺമാനായ അനിൽ സമരക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, വിഷയം തൻ്റെ ശ്രദ്ധയിൽപെട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ച പ്രതികരിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കേണ്ട കാര്യമില്ലെന്നും ബസിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതാണ് ഗൺമാന്റെ ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഇന്ത്യൻ ശിക്ഷാ നിയമം 294 (ബി), 324, 325 എന്നീ വകുപ്പുകൾ പ്രകാരമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ഗൺമാന്റെ മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസ് നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിൻ്റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർകക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് തടയുകയും വശങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയതിന് ശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജംഗ്ഷന് ട്രാഫിക് സിഗ്നലിന് സമീപം അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നത്. മർദ്ദനത്തിൽ അജയ്ക്കും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.
ആക്രമണം ഉണ്ടായിട്ടും സുരക്ഷ്ഷാ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപീനും എതിരെ എസ്പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും വിമർശനത്തിന് ഇടവച്ചിരുന്നു. നടപടി ജോലിയുടെ ഭാഹഗമായുള്ളതാണെന്നും ഉദ്യോഗസ്ഥർ എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാർ കോടതിയിൽ ഹർജി നൽകുകയായിരുന്നു.
Also Read : പോലീസ് ജീപ്പ് തകർത്ത സംഭവം: ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ
ഗൺമാനായ അനിൽ സമരക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, വിഷയം തൻ്റെ ശ്രദ്ധയിൽപെട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ച പ്രതികരിച്ചത്. ദൃശ്യങ്ങൾ പരിശോധിക്കേണ്ട കാര്യമില്ലെന്നും ബസിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ തടയുന്നതാണ് ഗൺമാന്റെ ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News