ആപ്പ്ജില്ല

നിർണായകമായത് ആ ഒളിക്യാമറ? രണ്ടു മക്കളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരനെതിരെ കുറ്റപത്രം

നജ്‍ലയുടെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് 66 സാക്ഷികളും 34 രേഖകളും ഉൾപ്പെടുന്ന കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

Samayam Malayalam 14 Aug 2022, 5:00 pm
ആലപ്പുഴ: രണ്ടു മക്കളെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവായ പോലീസുകാരനെതിരെ കുറ്റപത്രം. ആത്മഹത്യ പ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സിപിഒ ആയിരുന്ന റെനീസിന്‍റെ ഭാര്യ നജ്‍ല (27), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നേകാൽ) എന്നിവർ മരിച്ച കേസിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റെനീസിന്‍റെയും സുഹൃത്ത് ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്‍ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ ശരിവെക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ചർച്ചയാകുന്നതിനിടെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Samayam Malayalam chargesheet against policeman in police quarters wife and children incident
നിർണായകമായത് ആ ഒളിക്യാമറ? രണ്ടു മക്കളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരനെതിരെ കുറ്റപത്രം


​ആത്മഹത്യ മെയ് 10ന്

കഴിഞ്ഞ മെയ് 10നാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അമ്മയെയും മക്കളയെും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ടിപ്പു സുൽത്താന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം, നജ്‌ല കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കൂട്ട മരണം നടക്കുന്നതിന് തൊട്ടു മുൻപ് ഭർത്താവ് റെനീസും, സുഹൃത്ത് ഷഹാനയും ക്വാര്‍ട്ടേഴ്സിലെത്തി നജ്‍ലയുമായി വഴക്കിടുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരിന്നു.

​സംഭവ സമയത്ത് റെനീസ് ഡ്യൂട്ടിയിൽ

സംഭവം നടന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനയ്ക്കിടയിലാണു പ്രവേശനമുറിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഒളിപ്പിച്ചാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് റെനീസും സുഹൃത്തും ഇവിടെയെത്തിയിരുന്നെന്ന തെളിവുകൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. അന്ന് രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. റെനീസിന്‍റെ സുഹൃത്ത് ഷഹാനയും കേസിൽ പ്രതിയാണ്. അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്.

​ആത്മഹത്യ പ്രേരണക്കുറ്റം

റെനീസിനും ഷഹാനയ്ക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. സ്ത്രീധനപീഡനം, പരസ്പരം ആലോചിച്ചുള്ള കുറ്റകൃത്യം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയും ഇരുവർക്കുമെതിരെയുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ക്വാർട്ടേഴ്സിലെ ഒളിക്യാമറ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ളവ ഫൊറൻസിക് പരിശോധനയിലാണ്. ഈ ഒളിക്യാമറയിൽ നിന്നാണ് ഷഹാന ക്വാട്ടേഴ്സിലെത്തിയിരുന്നെന്ന് വ്യക്തമായിരുന്നത്.

​66 സാക്ഷികൾ, 34 രേഖകൾ

നജ്‍ലയുടെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് 66 സാക്ഷികളും 34 രേഖകളും ഉൾപ്പെടുന്ന കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ഡിസിആർബി ഡിവൈഎസ്പി കെ എൽ സജിമോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്ന മൊബൈൽ, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ളവയുടെ റിപ്പോർട്ട് ലാബിൽനിന്നു നേരിട്ട് കോടതിക്ക് സമർപ്പിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്