ആപ്പ്ജില്ല

ശുചിമുറിയിൽ വെള്ളമില്ലെന്ന് പരാതി നൽകിയിട്ട് പരിഹാരമില്ല, സഹികെട്ട് സ്വയം കുഴൽ കിണർ നിർമിക്കാൻ ഒരുങ്ങി ജീവനക്കാർ

ഒന്നര വർഷത്തോളം ദുരിതമനുഭവിച്ച ശേഷമാണ് ജീവനക്കാർ സ്വയം പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. നഗരസഭാ ഓഫീസിന്‍റെ ടോയിലെറ്റുകളാണ് ഇവർ നിരന്തരം ഉപയോഗിച്ചിരുന്നത്

Lipi 26 Oct 2020, 3:37 pm
ചേർത്തല: ശുചിമുറിയിൽ വെള്ളമില്ലത്തിനെ തുടർന്ന് പരാതി കൊടുത്ത് മടുത്ത വ്യാപാര സമുച്ചയത്തിലെ ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി കുഴൽ കിണർ സ്ഥാപിക്കുന്നു.
Samayam Malayalam cherthala water
സ്വയം കുഴൽ കിണർ നിർമിക്കാൻ ഒരുങ്ങി ജീവനക്കാർ

ചേർത്തല നഗരസഭ ഓഫീസിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ ജോലി ചെയ്യുന്നവർക്കാണ് ഈ ദുരനുഭവം.

Also Read: ഗിന്നസ് പക്രുവിന്റെ പിന്‍ഗാമി ഇവിടെയുണ്ട്; സംവിധാനം ഛോട്ടാ വിപിന്‍

മുപ്പത് ലക്ഷം മുതലാണ് ഓരോ കടയുടെയും ലേലത്തുക. വാടക വേറെയും.പക്ഷെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നാണ് ജീവനക്കാരുടെ പരാതി.വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയിരുന്നത് നഗരസഭ ഓഫീസിനുള്ളിലെ ടോയ്‌ലറ്റിലാണ്.
ഒന്നര വർഷത്തിലേറെയായിജീവനക്കാർ ദുരിതം അനുഭവിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന്
നഗരസഭ ഓഫീസും അടച്ചു. ഇതിനെത്തുടർന്നാണ് ജീവനക്കാർ ചേർന്ന് കുഴൽക്കിണർ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Also Read:
നിലയ്ക്കുകില്ല മണിനാദം...അനശ്വര നടൻ കലാഭവൻ മണി ജീവിക്കുന്നു, വിജിത്തിനെ പോലെയുള്ള കലാകാരന്മാരിലൂടെ

നഗരസഭയുടെ മൂക്കിന് താഴെയാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരോടുള്ള അവഗണന ഉദ്യോഗസ്ഥർക്ക് നേരിട്ട് അറിവുള്ളതാണ്. പരാതി പറഞ്ഞു മടുത്തതിനാൽ. പരിഹാരമില്ല.സ്വന്തം ചെലവിൽ കുഴൽക്കിണർ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നത് ജീവക്കാർ അവഗണനയോട് കാണിക്കുന്ന കടുത്ത പ്രതിഷേധം കൂടിയാവും.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്