ആപ്പ്ജില്ല

ആഴക്കടലിൽ സംശയാസ്പദ സാഹചര്യത്തിൽ ബോട്ട്; വിവരമറിയിച്ച് മത്സ്യത്തൊഴിലാളികൾ; കോസ്റ്റൽ പോലീസ് പാഞ്ഞെത്തി, വീഡിയോ കാണാം

വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്ന് സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി. ബോട്ടിലെ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Lipi 27 Sept 2021, 1:37 am

ഹൈലൈറ്റ്:

  • മത്സ്യബന്ധന ബോട്ട് പിടികൂടി.
  • സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടപടി.
  • തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ് ബോട്ട് പിടികൂടിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആലപ്പുഴ: സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പോലീസാണ് വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ വെച്ച് ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗർകോവിൽ ക്യൂ ബ്രാഞ്ച് കേരളത്തിലേക്ക് നൽകിയ സന്ദേശം തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് കൈമാറിയിരുന്നു. സംശയകരമായി ബോട്ടുകൾ കണ്ടാൽ അറിയിക്കണം എന്നായിരുന്നു നിർദേശം. ഇത് കണ്ട് മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ 9. 15 ഓടെ തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് എഎസ്ഐമാരായ ആർ സജീവ് കുമാർ, കെ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്.
ഒടുവിൽ യുദ്ധക്കപ്പൽ ആലപ്പുഴ തൊട്ടു; നേവിയുടെ കരുത്തന് 'കിഴക്കിൻ്റെ വെനീസി'ൽ വിശ്രമജീവിതം, വീഡിയോ കാണാം

മത്സ്യബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യത്തൊഴിലാളികൾ കണ്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്നതിന് പോവുകയാണെന്നായിരുന്നു തൊഴിലാളികൾ പോലീസിനോട് പറഞ്ഞത്. ലക്ഷദ്വീപ് സ്വദേശി ഇബ്നു സിയാദിൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്. കോസ്റ്റൽ പോലീസ് എസ്ഐ എ മണിലാൽ ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വീട് പൊളിച്ചപ്പോൾ അസ്ഥികൂടം, കേസെടുത്ത് പോലീസ്; സംഭവം ആലപ്പുഴയിൽ, വീഡിയോ കാണാം

വിവിധ അന്വേഷണ സംഘങ്ങൾ ഇവരെ ചോദ്യം ചെയ്തു വരികെയാണ്. പെർമിറ്റ് മറയാക്കി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യഥാർഥ രേഖകളുമായി എത്താൻ ഉടമസ്ഥനോട് ഫോണിൽ പോലീസ് ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകൾ രൂപമാറ്റം വരുത്തി മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ കടലിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് എസ്ഐ എ മണിലാൽ പറഞ്ഞു. സ്രാങ്കുമാരായ ഇഗ്നേഷ്യസ്, ഷൈജു, ലാസ്കർ സുഭാഷ്, കോസ്റ്റൽ ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡന്മാരും സംഘത്തിലുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്