ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കായംകുളം സിപിഎമ്മിൽ പോര് രൂക്ഷമാകുന്നു. മന്ത്രി ജി സുധാകരൻ നാളെ ഉദ്ഘാടനം ചെയ്യുന്ന മുട്ടേൽ പാലത്തിൻ്റെ പോസ്റ്റർ ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വന്നപ്പോൾ സ്ഥലം എംഎൽഎ യു പ്രതിഭയില്ല. പാർട്ടി അനുഭാവികളും പ്രവർത്തകരും പ്രതിഭയുടെ ചിത്രം മറുപടിയായി പോസ്റ്റ് ചെയ്ത് രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. അതേസമയം സംഭവം വിവാദമായപ്പോൾ പേജിൽ നിന്നും പോസ്റ്റ് പിൻവലിച്ച് പകരം പ്രതിഭ എംഎൽഎയുടെ ചിത്രം പതിച്ച പോസ്റ്റർ വീണ്ടും പോസ്റ്റ് ചെയ്തു.
പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച കായംകുളം മുട്ടേൽ പാലത്തിൻ്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെയാണ് വിവാദം ഉയരുന്നത്. എംഎൽഎയുമായി സിപിഎം ഏരിയ കമ്മിറ്റി മുൻപു തന്നെ അത്ര പൊരുത്തത്തിൽ അല്ലായിരുന്നു. പാലത്തിൻ്റെ ക്രെഡിറ്റ് പൂർണമായും മന്ത്രി ജി സുധാകരന് നൽകുകയാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിൽ സ്ഥലം എംഎൽഎ യു പ്രതിഭയില്ല. ഇതിനെതിരെ ഒരുവിഭാഗം പാർട്ടി പ്രവർത്തകരും അനുഭാവികളും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പ്രതിഭയുടെ ചിത്രം വെച്ച് മറുപടി നൽകുന്നവർ, സീറ്റ് മോഹികളുടെ നീക്കം വിലപ്പോകില്ലെന്നും പരസ്യമായി പറയുന്നു.
കായംകുളം എംഎൽഎ യു പ്രതിഭയും ഒരു വിഭാഗം സിപിഎം നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. കൊവിഡ് കാലത്ത് പോലും എംഎൽഎ- ഡിവൈഎഫ്ഐ പോര് പരസ്യമായിരുന്നു. അതേസമയം എംഎൽഎയുടെ ചിത്രം ഇല്ലാത്ത പോസ്റ്റർ വിവാദമായപ്പോൾ സിപിഎം ഏരിയാ കമ്മിറ്റി ഫേസ്ബുക്ക് പേജിൽ നിന്നും പോസ്റ്റ് പിൻവലിച്ച് പകരം പ്രതിഭ എംഎൽഎയുടെ ചിത്രം പതിച്ച പോസ്റ്റർ വീണ്ടും പോസ്റ്റ് ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു പ്രതിഭയക്ക് പാർട്ടി സീറ്റ് നൽകില്ലെന്ന് ഒരുവിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഏരിയ ഭാരവാഹികൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഇതിലുണ്ട്.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച കായംകുളം മുട്ടേൽ പാലത്തിൻ്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെയാണ് വിവാദം ഉയരുന്നത്. എംഎൽഎയുമായി സിപിഎം ഏരിയ കമ്മിറ്റി മുൻപു തന്നെ അത്ര പൊരുത്തത്തിൽ അല്ലായിരുന്നു. പാലത്തിൻ്റെ ക്രെഡിറ്റ് പൂർണമായും മന്ത്രി ജി സുധാകരന് നൽകുകയാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിൽ സ്ഥലം എംഎൽഎ യു പ്രതിഭയില്ല. ഇതിനെതിരെ ഒരുവിഭാഗം പാർട്ടി പ്രവർത്തകരും അനുഭാവികളും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പ്രതിഭയുടെ ചിത്രം വെച്ച് മറുപടി നൽകുന്നവർ, സീറ്റ് മോഹികളുടെ നീക്കം വിലപ്പോകില്ലെന്നും പരസ്യമായി പറയുന്നു.
കായംകുളം എംഎൽഎ യു പ്രതിഭയും ഒരു വിഭാഗം സിപിഎം നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. കൊവിഡ് കാലത്ത് പോലും എംഎൽഎ- ഡിവൈഎഫ്ഐ പോര് പരസ്യമായിരുന്നു. അതേസമയം എംഎൽഎയുടെ ചിത്രം ഇല്ലാത്ത പോസ്റ്റർ വിവാദമായപ്പോൾ സിപിഎം ഏരിയാ കമ്മിറ്റി ഫേസ്ബുക്ക് പേജിൽ നിന്നും പോസ്റ്റ് പിൻവലിച്ച് പകരം പ്രതിഭ എംഎൽഎയുടെ ചിത്രം പതിച്ച പോസ്റ്റർ വീണ്ടും പോസ്റ്റ് ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു പ്രതിഭയക്ക് പാർട്ടി സീറ്റ് നൽകില്ലെന്ന് ഒരുവിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഏരിയ ഭാരവാഹികൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഇതിലുണ്ട്.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ