ആപ്പ്ജില്ല

കായംകുളത്ത് സിപിഐയിലും തർക്കം; പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ ഒരു വിഭാഗം, യുവനേതാവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കായംകുളത്ത് സിപിഐയിലും തർക്കം. കായംകുളം നഗരസഭാ അഞ്ചാം വാർഡിൽ സിപിഐ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ ഒരു വിഭാഗം. യുവനേതാവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം.

Lipi 17 Nov 2020, 8:05 pm
കായംകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് കായംകുളത്ത് സിപിഐയിലും തർക്കം ഉയരുന്നു. കായംകുളം നഗരസഭാ അഞ്ചാം വാർഡിൽ സിപിഐ സീറ്റ് സംബന്ധിച്ചാണ് തർക്കം ഉടലെടുത്തത്. യുവനേതാവിന് വേണ്ടി എഐവൈഎഫും സിപിഐയിലെ ചില പ്രവർത്തകർ രംഗത്ത് വന്നതാണ് തർക്കത്തിന് കാരണം. നിലവിലെ എട്ടാം വാർഡ് കൗൺസിലറും സിപിഐ നേതാവുമായ അഡ്വ. ഷിജിയും എഐവൈഎഫ് നേതാവും വാർഡിലെ പാർട്ടിയുടെ യുവ സാന്നിധ്യവുമായ സനൂജ് മുളവനയും തമ്മിലാണ് അഞ്ചാം വാർഡ് സീറ്റിനുവേണ്ടി തർക്കം നടക്കുന്നത്.
Samayam Malayalam Kayamkulam CPI
പ്രതീകാത്മക ചിത്രം


Also Read: എതിരാളികള്‍ക്ക് വേണ്ടിയും 'വോട്ട് തേടുന്ന' സ്ഥാനാര്‍ത്ഥി; ഇത് പൂച്ചാക്കല്‍ ലാലന്‍

എന്നാൽ സനൂജ് അല്ലാതെ പുറത്തു നിന്നും വരുന്ന സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന നിലപാട് എഐവൈഎഫ് പ്രവർത്തകർ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത് നേതാക്കളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അഡ്വ. ഷിജിയുടെ പോസ്റ്റർ ഇടതുപക്ഷ സ്ഥാനാർഥിയെന്ന രീതിയിൽ തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ പല പ്രവർത്തകരും ഷെയർ ചെയ്തിരുന്നു. എന്നാൽ തർക്കം രൂക്ഷമായതോടെ ഒരുവിഭാഗം പ്രവർത്തകർ സനൂജിനൊപ്പം ചേരുകയും ഷിജിക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. അതേസമയം സിപിഐയുടെ തീരുമാനം അഡ്വ. ഷിജിയെ മത്സരിപ്പിക്കാനാണെന്ന് പാർട്ടി മണ്ഡലം സെക്രട്ടറി എ എ റഹീം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും മത്സരിക്കാൻ അവകാശമുണ്ട്. എന്നാൽ പാർട്ടിയുടെ പിന്തുണ ഷിജിക്കാണുള്ളത്. വാർഡ് കമ്മിറ്റി കൂടിയാണ് ഷിജിയുടെ പേര് നിർദേശിച്ചതെന്നും വാർഡിൽ ഷിജി തന്നെ മത്സരിക്കുമെന്നും എ എ റഹീം വ്യക്തമാക്കി.

Also Read: ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; 24 കിലോ കഞ്ചാവ് പിടികൂടി, 3 യുവാക്കൾ പിടിയിൽ

എൽഡിഎഫിലെ പ്രശ്നങ്ങൾ മുതലെടുത്തു വാർഡിൽ ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ രണ്ടു സ്വതന്ത്ര സ്ഥാനാർഥികളും പ്രചരണം ആരംഭിച്ചിട്ടുണ്ട്. അൻഷാദ് വാഹിദ്, വള്ളിയിൽ ഹുസൈൻ എന്നിവരാണ് സ്വാതന്ത്രരായി രംഗത്ത് വന്നിട്ടുള്ളത്. മുസ്ലീം യൂത്ത് ലീഗ് നേതാവ് ഷഹബാസ് ലിയാക്കത്താണ് അഞ്ചാം വാർഡിലെ യൂഡിഎഫ് സ്ഥാനാർഥി. ഇതിനിടയിൽ സീറ്റ് സിപിഎം ഏറ്റെടുത്തില്ലെങ്കിൽ വാർഡ് നഷ്ട്ടപ്പെടുമെന്ന ആശങ്ക പ്രാദേശിക സിപിഎം നേതാക്കൾ പങ്കുവെക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്