ആലപ്പുഴ (Alappuzha): സിപിഎം പ്രാദേശിക നേതാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. എരുവ ലോക്കല്‍ കമ്മിറ്റി അംഗം ആര്‍ ഹരികുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഹരികുമാര്‍ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സിപിഎമ്മും പ്രതിരോധത്തിലായി. ഭീഷണിക്ക് വിധേയനായ കായംകുളം വെസ്റ്റ് വൈദ്യുതി സെക്ഷനിലെ ജീവനക്കാരനായ ഷാജി ചാങ്ങയില്‍ സിഐടിയു യൂണിറ്റ് സെക്രട്ടറിയാണെന്നത് പാര്‍ട്ടിയെ കൂടുതല്‍ വലയക്കുന്നു. അപമര്യാദയായി പെരുമാറിയതിനെതിരെ വൈദ്യുതി ഓഫീസ് അധികൃതര്‍ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ഹരികുമാറിൻ്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് പ്രകോപന കാരണം. ഹരിയുടെ ഭാര്യ വാര്‍ഡിലെ കൗണ്‍സിലറാണ്. വാര്‍ഡ് നിവാസിയുടെ വീട്ടിലെ വൈദ്യുതി, കുടിശിക കാരണം വിച്ഛേദിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ഓഫീസിലേക്ക് വിളിച്ച ഹരികുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് തങ്ങളുടെ നേതാവ് എന്ന നിലയില്‍ വിവരം തിരക്കാനായി ഷാജി ചാങ്ങയില്‍ ഹരികുമാറിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിശികയായിരുന്ന ഹരികുമാറിൻ്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്.
വൈദ്യുതി വിച്ഛേദിച്ചത് ഷാജിയാണെന്ന് ആരോപിച്ചാണ് ഓഫീസില്‍ എത്തിയ ഇദ്ദേഹം അധിക്ഷേപം നടത്തിയതെന്നാണ് പരാതി. അതേസമയം മനുഷ്യത്തരഹിതമായി അയല്‍വാസിയുടെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ സഹായിക്കാനായി നിലകൊള്ളുമ്പോള്‍ നിര്‍ധനനായ ഒരാളോട് നിര്‍ദാക്ഷണ്യം പെരുമാറിയത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നുവെന്നും സാധാരണക്കാരന്റെ വൈദ്യുതി വിച്ഛേദിച്ചതിനെ യൂണിയന്‍ നേതാവ് എന്ന പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചതിനെതിരെ പറയുക മാത്രമായിരുന്നു ഉണ്ടായതെന്നും ഹരികുമാര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Alappuzha News, Alappuzha CPM Leader Viral Video, Alappuzha CPM Leader in KSEB Office
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബില്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ഹരികുമാറിൻ്റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് പ്രകോപന കാരണം. ഹരിയുടെ ഭാര്യ വാര്‍ഡിലെ കൗണ്‍സിലറാണ്. വാര്‍ഡ് നിവാസിയുടെ വീട്ടിലെ വൈദ്യുതി, കുടിശിക കാരണം വിച്ഛേദിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ഓഫീസിലേക്ക് വിളിച്ച ഹരികുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് തങ്ങളുടെ നേതാവ് എന്ന നിലയില്‍ വിവരം തിരക്കാനായി ഷാജി ചാങ്ങയില്‍ ഹരികുമാറിനെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിശികയായിരുന്ന ഹരികുമാറിൻ്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്.
വൈദ്യുതി വിച്ഛേദിച്ചത് ഷാജിയാണെന്ന് ആരോപിച്ചാണ് ഓഫീസില്‍ എത്തിയ ഇദ്ദേഹം അധിക്ഷേപം നടത്തിയതെന്നാണ് പരാതി. അതേസമയം മനുഷ്യത്തരഹിതമായി അയല്‍വാസിയുടെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരെ സഹായിക്കാനായി നിലകൊള്ളുമ്പോള്‍ നിര്‍ധനനായ ഒരാളോട് നിര്‍ദാക്ഷണ്യം പെരുമാറിയത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നുവെന്നും സാധാരണക്കാരന്റെ വൈദ്യുതി വിച്ഛേദിച്ചതിനെ യൂണിയന്‍ നേതാവ് എന്ന പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചതിനെതിരെ പറയുക മാത്രമായിരുന്നു ഉണ്ടായതെന്നും ഹരികുമാര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Alappuzha News, Alappuzha CPM Leader Viral Video, Alappuzha CPM Leader in KSEB Office