ആപ്പ്ജില്ല

പോലീസിന് കണ്ടെത്താനായില്ല; വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. പോലീസ് അന്വേഷിക്കുന്നതിനിടെ ചൊവ്വാഴ്ച ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയാണ് സെസി കീഴടങ്ങിയത്

Edited byജിബിൻ ജോർജ് | Samayam Malayalam 25 Apr 2023, 4:18 pm

ഹൈലൈറ്റ്:

  • വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി.
  • ചൊവ്വാഴ്ച ആലപ്പുഴ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
  • സെസി സേവ്യറെ റിമാൻഡ് ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sessi Xavier surrender in court
സെസി സേവ്യർ. Photo: Special Arrangements
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന സെസി ചൊവ്വാഴ്ച ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ജെസിബി സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് എൻറോൾ ചെയ്തതായി സെസി വ്യാജ രേഖയുണ്ടാക്കിയത്. രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന സെസി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇതിനിടെ സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകൾ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തതെന്നും വ്യക്തമാക്കിയുള്ള അജ്ഞാത കത്ത് ബാർ അസോസിയേഷനിൽ ലഭിച്ചതാണ് നിർണായകമായത്.


കത്തിൻ്റെ അടിസ്ഥാനത്തിൽ ബാസ് അസോസിയേഷൻ നിയമബിരുദം ഉൾപ്പെടെയുള്ള യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും സെസി നൽകിയില്ല. തുടർന്ന് ബാർ അസോസിയേഷനിൽ നിന്ന് സെസി സേവ്യറെ പുറത്താക്കുകയും ചെയ്തു. രേഖകൾ നൽകാതിരുന്നതിനെ തുടർന്ന് ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഒളിവിൽ പോയത്.

വഞ്ചനാക്കുറ്റം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് സെസി സേവ്യർക്കെതിരെ കേസെടുത്തത്. ബാർ അസോസിയേഷനിലെ രേഖകൾ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കോടതിയിൽ കീഴടങ്ങാൻ എത്തിയ സെസി പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. അടിയന്തരമായി കീഴടങ്ങണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും കോടതി നിർദേശം നൽകി. എന്നാൽ സെസിയെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

'റിദാനെ കൊന്നത് ഞാൻ തന്നെ', കുറ്റം സമ്മതിച്ച് ഷാൻ മുഹമ്മദ്; യുവാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ്
സെസി നൽകിയ എൻറോൾമെൻ്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിൻ്റെ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെൻ്റ് നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തിരുന്നതെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തു. 2018ലാണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്