ആപ്പ്ജില്ല

ഓളപ്പരപ്പിൽ ഓളമായി ഹൗസ് ബോട്ടുകള്‍; കൊവിഡ് പ്രോട്ടോക്കോളോടെ സഞ്ചാരം തുടങ്ങി, ആദ്യദിനം കൂടുതൽ യുവാക്കൾ, നിരീക്ഷിക്കാൻ സ്ക്വാഡ്

പുന്നമടക്കായലില്‍ ഹൗസ് ബോട്ടുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഞായറാഴ്ച മുതലാണ് യാത്രക്കാരുമായി സഞ്ചാരം തുടങ്ങിയത്.

Lipi 20 Oct 2020, 5:38 pm
ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഞായറാഴ്ച മുതലാണ് യാത്രക്കാരുമായി ഹൗസ്‌ ബോട്ടുകള്‍ പുന്നമടക്കായലില്‍ സഞ്ചാരം തുടങ്ങിയത്. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിനോദസഞ്ചാരികളാണ് യാത്രക്കെത്തിയത്. സഞ്ചാരികളുടെ ശരീര താപനില പരിശോധിച്ചശേഷമായിരുന്നു പ്രവേശനം. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെയുള്ളവ അണുവിമുക്തമാക്കി.
Samayam Malayalam Houseboat in Alappuzha
സഞ്ചാരികളെ പരിശോധിക്കുന്നു


Also Read: ഉപേക്ഷിച്ച നിലയില്‍ ഓമ്‌നി വാന്‍; പരിശോധിച്ചപ്പോള്‍ ഞെട്ടി, ഉടമയെ തേടി എക്‌സൈസ്‌

പുന്നമട ഫിനിഷിങ് പോയിൻ്റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നാണ് ഹൗസ് ബോട്ടുകള്‍ യാത്ര തുടങ്ങിയത്.
ആദ്യദിവസം സംസ്ഥാനത്തിന് അകത്തുതന്നെയുള്ള യാത്രക്കാരായിരുന്നു ആലപ്പുഴയിലെത്തിയത്. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാരെത്തി. കുടുംബങ്ങളേക്കാളുപരി യുവാക്കളുടെ സംഘമാണ് ആദ്യദിനം യാത്രക്കെത്തിയത്. ഒരുബോട്ടില്‍ പരമാവധി പത്ത് പേര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ അനുമതി. ഒരുമുറിയില്‍ രണ്ട് പേര്‍ക്ക് താമസിക്കാം. രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനുമിടക്ക് ബോട്ടികളിലെ ചെക്കിന്‍-ചെക്കൗട്ട് എന്നിവ നടത്തണം. ഒരോ യാത്രക്ക് ശേഷവും ബോട്ടുകള്‍ അണുവിമുക്തമാക്കണം.

Also Read: ആലപ്പുഴ സ്വദേശി സൗദി അറേബ്യയിൽ മരിച്ച നിലയിൽ

1500 ല്‍ അധികം ഹൗസ് ബോട്ടുകളുള്ള ജില്ലയില്‍ പത്ത് ശതമാനം മാത്രമാണ് സര്‍വീസിന് തയാറായിട്ടുള്ളത്. നാളുകളായി ഓട്ടമില്ലാതെ കിടക്കുന്നതിനാല്‍ ഭൂരിഭാഗം ബോട്ടുകള്‍ക്കും തകരാറുകളുണ്ട്. വളവര, എന്‍ജിന്‍, ബാറ്ററി, തുടങ്ങിയവയ്ക്ക് അറ്റകുറ്റപ്പണികളും പെയിന്റിങ് ജോലികളും നടത്തേണ്ടതുണ്ട്. ദീപാവലി പ്രമാണിച്ച് ബുക്കിങ് ലഭിക്കാന്‍ സാധ്യതയുണ്ട്. സാധാരണഗതിയിലാണെങ്കില്‍ 24 മുതല്‍ തിരക്കേറുന്ന സമയമാണ്. ബോട്ടിലെ ജീവനക്കാര്‍ വിനോദസഞ്ചാരികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. യാത്രക്കാര്‍ ഡ്രൈവറുടെ സമീപത്തേക്ക് എത്താതിരിക്കാന്‍ പ്രത്യേകം വേര്‍ത്തിരിക്കാനും നിര്‍ദ്ദേശം നല്‍കി.

Also Read: മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു, പിന്നീട് ലോറി ഡ്രൈവറെ കണ്ടത് മരിച്ച നിലയില്‍, സംഭവം മാരാരിക്കുളത്ത്

വിനോദസഞ്ചാരികള്‍ക്കുള്ള വില്ലേജ് വാക്ക് ഉള്‍പ്പടെയുള്ളവ പാടില്ല. യാത്രക്കാരുടെ വിവരങ്ങള്‍ വിനോദസഞ്ചാര വകുപ്പ് രജിസ്റ്റര്‍ചെയ്ത് സൂക്ഷിക്കും. വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരാണെന്ന് ഉറപ്പിക്കാന്‍ പ്രത്യേക പാസും അനുവദിക്കുന്നുണ്ട്. കൊവിഡ് മുന്‍കരുതലുകളടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഹൗസ്‌ ബോട്ട് ഉടമകളുടെയും ജീവനക്കാരുടെയും സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ പിടികൂടാൻ പ്രത്യേക സ്ക്വാഡും രംഗത്തുണ്ട്.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്