ആപ്പ്ജില്ല

സ്കൂട്ടറിന്റെ വേ​ഗം അൽപ്പം കൂടിയെങ്കിൽ മറ്റൊരു ജീവനും കൂടെ പൊലിഞ്ഞേനേ; വീട്ടമ്മയുടെ ജീവനെടുത്തത് ലോക്കൽ ചാനലിന്റെ കേബിൾ, മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

woman died after falling scooter in Kayamkulamഛ ഭർത്താവായ വിജയനും ഉഷയുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. വിജയൻ കേബിൾ വഴിയിൽ കണ്ട് തല കുനിച്ചു. എന്നാൽ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ കുടുങ്ങുകയായിരുന്നു.

Samayam Malayalam 7 Feb 2023, 11:59 am
ആലപ്പുഴ: റോഡരികിൽ അശ്രദ്ധമായി വലിച്ച് വെയ്ക്കുന്ന കേബിൾ ജീവനെടുക്കുന്നത് കേരളത്തിൽ ആദ്യമായല്ല. കഴിഞ്ഞ മാസം വെൽഡിങ്‌ തൊഴിലാളിയായ മരട് ഇടയത്തുവീട്ടിൽ ഇ പി അനിൽകുമാറിന്റെ ജീവനെടുത്തത് വഴിയരികിലെ കേബിൾ‌ ആയിരുന്നു. കേബിൾ തടഞ്ഞ് ബൈക്ക് മറിയുകയും തെറിച്ച് വീണ അനിൽ കുമാറിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ശോഭ റോഡ് എത്തുന്നതിനുമുമ്പുള്ള വൈദ്യുതിത്തൂണിൽ ചുരുട്ടിവച്ചിരുന്ന കേബിളിൽ ഹാൻഡിൽ കുടുങ്ങി ബൈക്ക് മറിയുകയാണ് ഉണ്ടായത്.
Samayam Malayalam kayamkulam woman died after falling scooter
മരിച്ച ഉഷ


Also Read: യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍; വാട്സ് ആപ്പിൽ അശ്ലീല മെസേജ്, കേസ് വേണ്ട ഒത്തുതീർപ്പാക്കാമെന്ന് പോലീസ്, കാട്ടാക്കട സിഐക്കെതിരെ പരാതി

അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാഞ്ഞതിനെ തുടർ 15 മിനുട്ട് വൈകിയായിരുന്നു എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതും ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം ഡിസംബറിലും ഇത്തരത്തിൽ അപകടം കൊച്ചിയിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിലേക്ക് താഴ്ന്നുകിടന്ന കേബിള്‍, ബൈക്ക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. ബൈക്ക് യാത്രികനായ സാബുവിന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങിയത്. തുടര്‍ന്ന് ഇദ്ദേഹം റോഡിലേക്ക് വീണു. ഇതോടെ പിന്നിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും നടു റോഡലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

Also Read: കുട്ടികൾ തമ്മിൽ സ്കൂളിൽ തർക്കം, ചോദിക്കാൻ ചെന്ന പിതാവ് വീട്ടമ്മയെ വെട്ടി

ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ഇതിന് തുടർച്ചയായി വീണ്ടും ആലപ്പുഴയിൽ സമാനം അപകടം റിപ്പോർട്ട് ചെയ്യുന്നത്. കഴി‍ഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

ഭർത്താവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഭർത്താവായ വിജയനും ഉഷയുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. വിജയൻ കേബിൾ വഴിയിൽ കണ്ട് തല കുനിച്ചു. എന്നാൽ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ കുടുങ്ങുകയായിരുന്നു. എടുത്ത് എറിഞ്ഞതുപോലെ ഉഷ താഴെക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്നു മകന്റെ കഴുത്തിൽ മറ്റൊരു കേബിളും കുടുങ്ങുകയായിരുന്നു. അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ തലനാരിഴയ്ക്ക് മറ്റൊരു വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശത്താണ് അപകടം നടന്നത്.

ആലപ്പുഴ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്