ചേർത്തല: ചായ വിറ്റ് ലോകം ചുറ്റിയ വിജയൻ ചേട്ടൻ്റെ വേരുകൾ ചേർത്തലയിൽ. ചായക്കട മേഖലയിൽ മുന്നൂറ് വർഷത്തെ പാരമ്പര്യമുള്ള കുത്തിയോടൻസ് കുടുംബാംഗമാണ് വിജയൻ ചേട്ടൻ. കുടുംബാംഗങ്ങൾ നടത്തുന്ന 30 ഓളം ചായക്കടകൾ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.
ചായയും, ചായക്കടയും തന്നെ ജീവിതം. ചായവിറ്റ് ലോകസഞ്ചാരം നടത്തി ലോകശ്രദ്ധ നേടിയ വിജയൻ ചേട്ടൻ്റെ വാക്കുകളാണിത്. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങി മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഒന്നും സമ്പാദിച്ച് വക്കില്ല. കിട്ടുന്നത് കൊണ്ട് ലോകം കാണാനിറങ്ങും. ജപ്പാനിലേയ്ക്കുള്ള യാത്ര ബാക്കിയാക്കിയാണ് വിജയൻ ചേട്ടൻ യാത്രയായത്.
എറണാകുളം കടവന്ത്ര ഗാന്ധിനഗറിലാണ് താമസമെങ്കിലും ബാലാജി എന്നറിയപ്പെടുന്ന വിജയൻ ചേട്ടൻ ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ്. ചായക്കട രംഗത്ത് മൂന്നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള ചേർത്തല കുത്തിയോടൻസ് കുടുംബത്തിലെ അംഗമാണ് വിജയൻ ചേട്ടൻ. കുത്തിയോടൻ രംഗനാഥ പ്രഭുവിൻ്റെയും കനക ഭായിയുടെയും മകൻ.
മൂന്ന് പതിറ്റാണ്ടോളം ചേർത്തലയിൽ താമസിച്ച ശേഷമാണ് വിജയൻ ചേട്ടൻ എറണാകുളത്തേയ്ക്ക് പോയത്. കുത്തിയോടൻ കുടുംബാംഗങ്ങളുടെ മുപ്പതോളം ചായക്കടകൾ ഇപ്പോഴും കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ
പ്രവർത്തിക്കുന്നു. ചേർത്തല കമ്പിക്കാൽ കവലയിൽ കുത്തിയോടൻസ് ചായക്കട നടത്തുന്ന ബന്ധുവായ ആനന്ദനും, വിജയൻ ചേട്ടൻ്റെ സഹോദരി മുഹമ്മയിൽ താമസിക്കുന്ന സുശീലഭായിയുടെ മകനും, ചേർത്തല താലൂക്ക് ജീവനക്കാരനുമായ മനോജ് ഷേണായിയും ഓർമ്മകൾ പങ്കുവെക്കുന്നു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ചായയും, ചായക്കടയും തന്നെ ജീവിതം. ചായവിറ്റ് ലോകസഞ്ചാരം നടത്തി ലോകശ്രദ്ധ നേടിയ വിജയൻ ചേട്ടൻ്റെ വാക്കുകളാണിത്. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങി മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഒന്നും സമ്പാദിച്ച് വക്കില്ല. കിട്ടുന്നത് കൊണ്ട് ലോകം കാണാനിറങ്ങും. ജപ്പാനിലേയ്ക്കുള്ള യാത്ര ബാക്കിയാക്കിയാണ് വിജയൻ ചേട്ടൻ യാത്രയായത്.
എറണാകുളം കടവന്ത്ര ഗാന്ധിനഗറിലാണ് താമസമെങ്കിലും ബാലാജി എന്നറിയപ്പെടുന്ന വിജയൻ ചേട്ടൻ ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ്. ചായക്കട രംഗത്ത് മൂന്നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള ചേർത്തല കുത്തിയോടൻസ് കുടുംബത്തിലെ അംഗമാണ് വിജയൻ ചേട്ടൻ. കുത്തിയോടൻ രംഗനാഥ പ്രഭുവിൻ്റെയും കനക ഭായിയുടെയും മകൻ.
മൂന്ന് പതിറ്റാണ്ടോളം ചേർത്തലയിൽ താമസിച്ച ശേഷമാണ് വിജയൻ ചേട്ടൻ എറണാകുളത്തേയ്ക്ക് പോയത്. കുത്തിയോടൻ കുടുംബാംഗങ്ങളുടെ മുപ്പതോളം ചായക്കടകൾ ഇപ്പോഴും കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ
പ്രവർത്തിക്കുന്നു. ചേർത്തല കമ്പിക്കാൽ കവലയിൽ കുത്തിയോടൻസ് ചായക്കട നടത്തുന്ന ബന്ധുവായ ആനന്ദനും, വിജയൻ ചേട്ടൻ്റെ സഹോദരി മുഹമ്മയിൽ താമസിക്കുന്ന സുശീലഭായിയുടെ മകനും, ചേർത്തല താലൂക്ക് ജീവനക്കാരനുമായ മനോജ് ഷേണായിയും ഓർമ്മകൾ പങ്കുവെക്കുന്നു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ