ആലപ്പുഴ: ഓമനപ്പുഴ പൊഴിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ നാലു തൈക്കൽ നെപ്പോളിയൻ-ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ഓടാപ്പൊഴി നിറഞ്ഞതിനാൽ കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കിൽ പൊഴിത്തിട്ടയിൽ ബലക്ഷയം സംഭവിച്ചിടത്ത് ചവിട്ടിയപ്പോൾ കുട്ടികൾ വെള്ളത്തിൽ വീണതാകാം എന്നാണ് അനുമാനം. അഭിജിത്ത് അഞ്ചാം ക്ലാസിലും അനഘ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി.
ഉപയോഗക്ഷമമല്ലാത്ത കെഎസ്ആർടിസി ബസുകൾ ഫിഷ് ബൂത്തുകളാക്കാൻ സർക്കാർ
ആലപ്പുഴ: ഉപയോഗക്ഷമമല്ലാത്ത കെഎസ്ആർടിസി ബസുകൾ ഏറ്റെടുത്ത് നവീകരിച്ച് ഫിഷ് ബൂത്തുകളാക്കി മാറ്റുന്നത് പരിഗണിച്ചു വരികയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സ്ഥല സൗകര്യമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫിഷ് ബൂത്തുകൾ സജ്ജമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ മത്സ്യ മാർക്കറ്റുകളും ഏകീകൃത രൂപകൽപ്പന നടത്തി നവീകരിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് തൊഴിൽ സ്ഥാപനങ്ങളിൽ ഒന്ന് അരൂരിലാണ്. ഇതിനായി ആദ്യ ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ ലഭ്യമാകുന്ന ഈ വിപുല പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ നവീന രീതിയിലുള്ള മാർക്കറ്റുകൾ സ്ഥാപിച്ചു വരികയാണ്. വിവിധ കേന്ദ്രങ്ങളിലായി ആധുനിക സംവിധാനങ്ങളോടെ എഴുപതോളം മാർക്കറ്റുകൾ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഫിഷ് ലാൻഡിംഗ് സെന്ററുകളും ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. എഴുപുന്ന ഗ്രാമപഞ്ചായത്തിൽ നിർമിച്ച മാർക്കറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഓടാപ്പൊഴി നിറഞ്ഞതിനാൽ കഴിഞ്ഞ ദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കിൽ പൊഴിത്തിട്ടയിൽ ബലക്ഷയം സംഭവിച്ചിടത്ത് ചവിട്ടിയപ്പോൾ കുട്ടികൾ വെള്ളത്തിൽ വീണതാകാം എന്നാണ് അനുമാനം. അഭിജിത്ത് അഞ്ചാം ക്ലാസിലും അനഘ നാലാം ക്ലാസിലുമാണ് പഠിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി.
ഉപയോഗക്ഷമമല്ലാത്ത കെഎസ്ആർടിസി ബസുകൾ ഫിഷ് ബൂത്തുകളാക്കാൻ സർക്കാർ
ആലപ്പുഴ: ഉപയോഗക്ഷമമല്ലാത്ത കെഎസ്ആർടിസി ബസുകൾ ഏറ്റെടുത്ത് നവീകരിച്ച് ഫിഷ് ബൂത്തുകളാക്കി മാറ്റുന്നത് പരിഗണിച്ചു വരികയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സ്ഥല സൗകര്യമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫിഷ് ബൂത്തുകൾ സജ്ജമാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ മത്സ്യ മാർക്കറ്റുകളും ഏകീകൃത രൂപകൽപ്പന നടത്തി നവീകരിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന അഞ്ച് തൊഴിൽ സ്ഥാപനങ്ങളിൽ ഒന്ന് അരൂരിലാണ്. ഇതിനായി ആദ്യ ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ ലഭ്യമാകുന്ന ഈ വിപുല പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ നവീന രീതിയിലുള്ള മാർക്കറ്റുകൾ സ്ഥാപിച്ചു വരികയാണ്. വിവിധ കേന്ദ്രങ്ങളിലായി ആധുനിക സംവിധാനങ്ങളോടെ എഴുപതോളം മാർക്കറ്റുകൾ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഫിഷ് ലാൻഡിംഗ് സെന്ററുകളും ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. എഴുപുന്ന ഗ്രാമപഞ്ചായത്തിൽ നിർമിച്ച മാർക്കറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ