എടത്വാ: എടത്വാ, പച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ എടത്വാ പോലീസ് ബലമായി അടപ്പിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. എടത്വാ പഞ്ചായത്ത് ചൊവ്വാഴ്ച രാത്രി എട്ട് മണി വരെ ബി കാറ്റഗറിയിലായിരിക്കെ മൂന്ന് മണിയോടെയാണ് എടത്വാ പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്ഐ നേരിട്ട് വ്യാപാര സ്ഥാപനങ്ങളില്‍ കയറി കട അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എടത്വാ സി കാറ്റഗറിയില്‍ ആയതിനാല്‍ ബുധനാഴ്ച മുതല്‍ കട അടയ്ക്കണമെന്ന് കളക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞായിരുന്നു പോലീസ് കടകള്‍ ബലമായി അടപ്പിച്ചത്.
പച്ച ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ തകഴി പഞ്ചായത്തില്‍ ആണെന്ന് പറഞ്ഞിട്ടും ഇവിടേയും പോലീസ് കടകള്‍ അടപ്പിക്കുകയായിരുന്നു. നിന്ന നില്പ്പില് ഒരു സാവകാശവും തരാതെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കേണ്ടി വന്നതിനെ തുടര്‍ന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡൻ്റ് കോശി കുര്യന് മാലിയില്‍, ട്രഷറര്‍ ജോണ്സണ് എം പോള്‍, തോമസ് സ്കറിയാ എന്നിവര്‍ എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോര്‍ജിനെ സമീപിക്കുകയും പ്രസിഡൻ്റ് കളക്ടറുമായി സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു ഓര്‍ഡര്‍ ഇട്ടിട്ടില്ലെന്നും എടത്വാ ഇപ്പോഴും ബി കാറ്റഗറി ആണെന്നും കടകള്‍ തുറക്കാം എന്ന് പറയുകയും ചെയ്തു.
കൊവിഡിൻ്റെ പേരില്‍ നിരന്തരമായി വ്യാപാരികളെ എടത്വാ പോലീസ് ദ്രോഹിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. പെട്ടെന്ന് കടകള്‍ അടക്കേണ്ടി വന്നതിനാല്‍ വ്യാപാരികള്‍ക്ക് ആയിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. വ്യാപാരികളോട് കാട്ടുന്ന ഇതുപോലുള്ള ദ്രോഹനടപടികള്‍ പോലീസിൻ്റെ ഭാഗത്ത് നിന്ന് നിര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറിന് പരാതി നല്‍കാനും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് തീരുമാനിച്ചു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പച്ച ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ തകഴി പഞ്ചായത്തില്‍ ആണെന്ന് പറഞ്ഞിട്ടും ഇവിടേയും പോലീസ് കടകള്‍ അടപ്പിക്കുകയായിരുന്നു. നിന്ന നില്പ്പില് ഒരു സാവകാശവും തരാതെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കേണ്ടി വന്നതിനെ തുടര്‍ന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡൻ്റ് കോശി കുര്യന് മാലിയില്‍, ട്രഷറര്‍ ജോണ്സണ് എം പോള്‍, തോമസ് സ്കറിയാ എന്നിവര്‍ എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോര്‍ജിനെ സമീപിക്കുകയും പ്രസിഡൻ്റ് കളക്ടറുമായി സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു ഓര്‍ഡര്‍ ഇട്ടിട്ടില്ലെന്നും എടത്വാ ഇപ്പോഴും ബി കാറ്റഗറി ആണെന്നും കടകള്‍ തുറക്കാം എന്ന് പറയുകയും ചെയ്തു.
കൊവിഡിൻ്റെ പേരില്‍ നിരന്തരമായി വ്യാപാരികളെ എടത്വാ പോലീസ് ദ്രോഹിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. പെട്ടെന്ന് കടകള്‍ അടക്കേണ്ടി വന്നതിനാല്‍ വ്യാപാരികള്‍ക്ക് ആയിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. വ്യാപാരികളോട് കാട്ടുന്ന ഇതുപോലുള്ള ദ്രോഹനടപടികള്‍ പോലീസിൻ്റെ ഭാഗത്ത് നിന്ന് നിര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറിന് പരാതി നല്‍കാനും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് തീരുമാനിച്ചു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ