ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ നേരിയ ഭൂചലനം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ആങ്ങായിൽ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 40 ൽ പരം വീടുകൾക്ക് വിള്ളലുണ്ടായി. ഉച്ചയ്ക്ക് ഏകദേശം 11.45 നും 12 നും ഇടയിൽ ആയിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ട് വീട്ടിനകത്ത് ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു. ആളപായമില്ല.
Also Read: യുദ്ധകാലാടിസ്ഥാനത്തിൽ പാടശേഖരങ്ങളുടെ മട കുത്തണം: വി എസ് സുനിൽകുമാർ
ഈ ഭാഗത്ത് 40 ൽ പരം വീടുകളുടെ ചുവരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. നാലാം വാർഡിലെ 20 ൽ പരം വീടുകൾക്കു പുറമേ 5, 12 എന്നീ വാർഡുകളിലെ 30 ഓളം വീടുകളുടെ ചുവരുകൾക്കും പൊട്ടലുണ്ടായി. 3 കിമീ ചുറ്റളവിൽ കാതടപ്പിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ആൾക്കാർ ഓടിക്കൂടിയത്. പ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. ഇലവുംപറമ്പിൽ അനിയൻ ഏബ്രഹാം, ഇ എ ബാബു, ഇ ടി തങ്കച്ചൻ, കുഞ്ഞുമോൻ, ലിജി തോമസ്, രാജു, കുര്യാക്കോസ്, മാത്യു, ഏലിയാമ്മ, ജോയി യോഹന്നാൻ, ആങ്ങായിൽ കിഴക്കേതിൽ, സുനിൽ വർഗ്ഗീസ്, കെ.ഐ ഏബ്രഹാം, ജനാർദ്ദനൻ കൊല്ലംപറമ്പിൽ, മാത്യു പ്ലാം തറയിൽ, ജോയി മാത്യു, നെടുംതറയിൽ എന്നിവരുടെ വീടുകൾക്കാണ് സാരമായ വിള്ളൽ ഉണ്ടായത്.
Also Read: കായംകുളം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് സെന്ററിലെ മാലിന്യങ്ങള്‍; ആശങ്ക
അതേസമയം ഭൂമിയുടെ ഉപരിതലത്തിൽ ഭൂജലം ഒഴുകുന്ന സമയത്ത് ഭൂമി അതിനെ ബാലൻസ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷർ പുറത്തേക്കു പോകുന്ന പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻറ് ജിയോളജി ഡിപ്പാർട്ട് മെൻ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ: ബദറുദ്ദീൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ് ഹൈഡ്രോളജിസ്റ്റ് അനുരൂപ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷം പറഞ്ഞു. മഴക്കാലം കഴിയുന്നതോടെ ഒരു പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഇത് ഉണ്ടാകുന്നതാണ്. ഇനിയും സമാനമായ രീതിയിലുള്ള സംഭവത്തിന് സാധ്യത തള്ളി കളയാവുന്നതല്ല. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും അവർ വ്യക്തമാക്കി.
Also Read: കായംകുളം മാര്‍ക്കറ്റ് വെള്ളിയാഴ്ച തുറക്കും; അനുമതി കനത്ത നിയന്ത്രണങ്ങളോടെ
കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, ആർഡിഒ ജി ഉഷാ കുമാരി, തഹസിൽദാർ മോഹനൻ പിള്ള, വില്ലേജ് ആഫീസർ സിന്ധു, റേഞ്ച് ഐജി കാളിരാജ്, സിഐ ജോസ് മാത്യു, എസ്ഐ എസ് വി ബിജു, ഫയർ ഓഫീസർ ശംഭു നമ്പൂതിരി വാർഡ് അംഗങ്ങൾ ഹരികുമാർ, രശ്മി സുഭാഷ്, ഗീതാ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Also Read: യുദ്ധകാലാടിസ്ഥാനത്തിൽ പാടശേഖരങ്ങളുടെ മട കുത്തണം: വി എസ് സുനിൽകുമാർ
ഈ ഭാഗത്ത് 40 ൽ പരം വീടുകളുടെ ചുവരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. നാലാം വാർഡിലെ 20 ൽ പരം വീടുകൾക്കു പുറമേ 5, 12 എന്നീ വാർഡുകളിലെ 30 ഓളം വീടുകളുടെ ചുവരുകൾക്കും പൊട്ടലുണ്ടായി. 3 കിമീ ചുറ്റളവിൽ കാതടപ്പിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ആൾക്കാർ ഓടിക്കൂടിയത്. പ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. ഇലവുംപറമ്പിൽ അനിയൻ ഏബ്രഹാം, ഇ എ ബാബു, ഇ ടി തങ്കച്ചൻ, കുഞ്ഞുമോൻ, ലിജി തോമസ്, രാജു, കുര്യാക്കോസ്, മാത്യു, ഏലിയാമ്മ, ജോയി യോഹന്നാൻ, ആങ്ങായിൽ കിഴക്കേതിൽ, സുനിൽ വർഗ്ഗീസ്, കെ.ഐ ഏബ്രഹാം, ജനാർദ്ദനൻ കൊല്ലംപറമ്പിൽ, മാത്യു പ്ലാം തറയിൽ, ജോയി മാത്യു, നെടുംതറയിൽ എന്നിവരുടെ വീടുകൾക്കാണ് സാരമായ വിള്ളൽ ഉണ്ടായത്.
Also Read: കായംകുളം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് സെന്ററിലെ മാലിന്യങ്ങള്‍; ആശങ്ക
അതേസമയം ഭൂമിയുടെ ഉപരിതലത്തിൽ ഭൂജലം ഒഴുകുന്ന സമയത്ത് ഭൂമി അതിനെ ബാലൻസ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷർ പുറത്തേക്കു പോകുന്ന പ്രതിഭാസമാണിതെന്ന് മൈനിംഗ് ആൻറ് ജിയോളജി ഡിപ്പാർട്ട് മെൻ്റ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഡോ: ബദറുദ്ദീൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ് ഹൈഡ്രോളജിസ്റ്റ് അനുരൂപ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷം പറഞ്ഞു. മഴക്കാലം കഴിയുന്നതോടെ ഒരു പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഇത് ഉണ്ടാകുന്നതാണ്. ഇനിയും സമാനമായ രീതിയിലുള്ള സംഭവത്തിന് സാധ്യത തള്ളി കളയാവുന്നതല്ല. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്നും അവർ വ്യക്തമാക്കി.
Also Read: കായംകുളം മാര്‍ക്കറ്റ് വെള്ളിയാഴ്ച തുറക്കും; അനുമതി കനത്ത നിയന്ത്രണങ്ങളോടെ
കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, ആർഡിഒ ജി ഉഷാ കുമാരി, തഹസിൽദാർ മോഹനൻ പിള്ള, വില്ലേജ് ആഫീസർ സിന്ധു, റേഞ്ച് ഐജി കാളിരാജ്, സിഐ ജോസ് മാത്യു, എസ്ഐ എസ് വി ബിജു, ഫയർ ഓഫീസർ ശംഭു നമ്പൂതിരി വാർഡ് അംഗങ്ങൾ ഹരികുമാർ, രശ്മി സുഭാഷ്, ഗീതാ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.