ആപ്പ്ജില്ല

'തന്നെയും ഭാര്യയായി കൂടെ താമസിപ്പിക്കണം', കൂട്ട മരണത്തിന് മുമ്പ് കാമുകി എത്തി വഴക്കുണ്ടാക്കി, മക്കളെ കൊന്ന് ഭാര്യ ജീവനൊടുക്കുന്നത് പോലീസുകാരന്‍ ലൈവായി കണ്ടോ? ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

Alappuzha Police Quarters Death Case: കേസിന്റ അന്വേഷണ വഴിയിലാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് പോലീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്.

Samayam Malayalam 9 Aug 2022, 3:28 pm
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സില്‍ പി‍ഞ്ചുകുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക കണ്ടെത്തലുകൾ. റെനീസിന്‍റെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ഭർത്താവും പൊലീസുകാരനുമായ റെനീസിന്‍റെ കാമുകി , കൂട്ട മരണം നടക്കുന്നതിന് തൊട്ടു മുന്പ് ക്വാര്‍ട്ടേഴ്സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവം നടന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനയ്ക്കിടയിലാണു പ്രവേശനമുറിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഒളിപ്പിച്ചാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്.
Samayam Malayalam more evidence in alappuzha police quarters incident
'തന്നെയും ഭാര്യയായി കൂടെ താമസിപ്പിക്കണം', കൂട്ട മരണത്തിന് മുമ്പ് കാമുകി എത്തി വഴക്കുണ്ടാക്കി, മക്കളെ കൊന്ന് ഭാര്യ ജീവനൊടുക്കുന്നത് പോലീസുകാരന്‍ ലൈവായി കണ്ടോ? ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു


​സിസിടിവി ദൃശ്യങ്ങൾ ഫോണിൽ

ഇതു റെനീസിന്റെ ഫോണുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഫോണിലൂടെ വീട്ടിലെ കാര്യങ്ങള്‍ കാണാമായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫോണില്‍നിന്ന് അതെല്ലാം മായ്ച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യംചെയ്യലില്‍ റെനീസിന്റെ മൊഴിയില്‍ പൊരുത്തക്കേടും കണ്ടെത്തിയിരുന്നു. അതിനാലാണ് വ്യക്തതയ്ക്കായി സിസിടിവി ലാബില്‍ നല്‍കിയത്. വണ്ടാനം മെഡിക്കല്‍കോളേജ് പോലീസ് എയ്ഡ്‌പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു പ്രതിയായ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസ്. മേയ് 10-നാണു റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം നജ്ല തൂങ്ങി മരിക്കുകയായിരുന്നു.

​ഒരു മണിക്കൂറോളം വഴക്ക്

കേസിന്റ അന്വേഷണ വഴിയിലാണ് നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് പോലീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്. ആത്മഹത്യ നടന്ന മെയ് ഒമ്പതിന് വൈകിട്ട് ഷഹാന ക്വാര്‍ട്ടേഴസിലെത്തി. ഹാളില്‍വെച്ച് നജ്ലയുമായി വഴക്കിട്ടു. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിക്കാന്‍ അനുവദിക്കണമെന്നാണ് നജ്ലയോട് ഷഹാന നിരന്തരം ആവശ്യപ്പെട്ടത്. ഒരു മണിക്കൂർ കഴിഞ്ഞാണ് ഷഹാന വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. ഇതിന് ശേഷമാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി നജ്ല ആത്മഹത്യ ചെയ്യുന്നത്.

​നജ്ലയും മക്കളും ഒഴിഞ്ഞു പോകണം

സംഭവവുമായി ബന്ധപ്പെട്ട് റെനീസിന്റെ കാമുകി അറസ്റ്റിലായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റെനീസിനെ വിവാഹംകഴിക്കാന്‍ യുവതി സമ്മര്‍ദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിഞ്ഞു പോകണമെന്നായിരുന്നു കാമുകിയുടെ ആവശ്യം. ഇല്ലെങ്കില്‍ റെനീസിന്റെ ഭാര്യയായി ഒപ്പം താമസിക്കുമെന്നും ഭീഷണിപ്പെടുത്തി. കൂട്ട മരണത്തിന് തൊട്ടു മുമ്പും ക്വാർട്ടേർസിലെത്തി ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

​40 പവനും 10 ലക്ഷം രൂപയും

സിസിടിവി ക്യാമറ ബന്ധിപ്പിച്ചിരുന്നത് റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ്. ആത്മഹത്യ ഉള്‍പ്പെടെ വീട്ടില്‍ നടക്കുന്നതെല്ലാം റെനീസ് ഫോണില്‍ തല്‍സമയം കണ്ടിരിക്കാമെന്ന് പോലീസ് കരുതിയിരുന്നു. എന്നാല്‍ കൂട്ടമരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്നാണ് അന്വേഷണ സംഘം ഇപ്പോൾ അറിയിക്കുന്നത്. കൂട്ട മരണം നടക്കുന്ന സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. എട്ട് വർഷം മുമ്പായിരുന്നു നജ്‍ലയുടെയും റെനീസിൻ്റെയും വിവാഹം. വിവാഹത്തിന് 40 പവൻ സ്വർണവും 10 ലക്ഷം രൂപയും പൾസർ ബൈക്കും നജ്‍ലയുടെ വീട്ടുകാർ റെനീസിനു നൽകിയിരുന്നു. എന്നാൽ ഇതിൽ തൃപ്തനാകാത്ത റെനീസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. പലതവണ നജ്‍ലയെ വീട്ടിലേക്ക് തിരിച്ചയച്ച സാഹചര്യം ഉണ്ടായപ്പോൾ റമീസിന്റെ സമ്മർദ്ദത്തിന് വഴങ്ങി കുടുംബം 20 ലക്ഷം രൂപ കൊടുത്ത സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്