ആപ്പ്ജില്ല

അമ്മയും മകളും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇരുവരുടെയും ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടില്ലെന്നും മരണകാരണത്തില്‍ വ്യക്തതയില്ലെന്നും ഇരുവരും തൂങ്ങിമരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയെന്നും പോലീസ് പറഞ്ഞു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 21 Apr 2023, 8:38 am

ഹൈലൈറ്റ്:

  • ഇരുവരെയും നാട്ടുകാര്‍ ഗവ. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു
  • സംഭവസമയം ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്
  • അഞ്ജു ഭര്‍ത്താവ് ഷിജുവിനൊപ്പം ചെന്നൈയില്‍ ആയിരുന്നു താമസം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Suicide
അഞ്ജു, അമ്പിളി
ഹരിപ്പാട്: അമ്മയും മകളും ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴയില്‍ കോട്ടേമുറി പ്രണവം നഗര്‍ കള്ളിക്കാടന്‍ തറയില്‍ സുരേഷ് കുമാറിന്റെ ഭാര്യ അമ്പിളി (ശുഭ- 54), മകള്‍ എസ്. അഞ്ജു (രേവതി- 34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് ഇരുവരെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: കര്‍ഷകസമരത്തിന് പോയി തിരിച്ചുവരവെ ദേഹാസ്വാസ്ഥ്യം; കുറ്റിപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ബെംഗളൂരുവില്‍ മരിച്ച നിലയില്‍
ഇരുവരെയും നാട്ടുകാര്‍ ഗവ. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സംഭവസമയം ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സുരേഷ് കുമാര്‍ ബന്ധുവിന്റെ വീട്ടില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി മടങ്ങി എത്തിയപ്പോള്‍ വീട്ടില്‍ വെളിച്ചം ഉണ്ടായിരുന്നില്ല. ബന്ധുവിനൊപ്പം കതകുപൊളിച്ചു നടത്തിയ തിരച്ചിലിലാണ് രണ്ടു മുറികളിലായി ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


അഞ്ജു ഭര്‍ത്താവ് ഷിജുവിനൊപ്പം ചെന്നൈയില്‍ ആയിരുന്നു താമസം. കഴിഞ്ഞദിവസം ചെറിയഴീക്കലിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ അഞ്ജു ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ബുധനാഴ്ച രാവിലെ കോട്ടേമുറിയിലെ കുടുംബവീട്ടില്‍ എത്തിയത്. ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടില്ലെന്നും മരണകാരണത്തില്‍ വ്യക്തതയില്ലെന്നും ഇരുവരും തൂങ്ങിമരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയെന്നും പോലീസ് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അഞ്ജുവിന് രണ്ട് മക്കള്‍ ഉണ്ട്. അശ്വതിയാണ് അമ്പിളിയുടെ മറ്റൊരു മകള്‍. മരുമകന്‍: വിഷ്ണു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

Also Read: ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് അഞ്ചു സൈനികർ; ആദ്യം കരുതിയത് ട്രക്കിന് തീപിടിച്ചതെന്ന്, പിന്നിൽ ലഷ്കർ ഇ തൊയ്ബ?

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്