ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സിപിഎമ്മിന് വിജയം. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളിയതിനെ തുടർന്നാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.എ പ്രമോദിന്‍റെയും ഡമ്മി സ്ഥാനാർഥി എസ്. ഉമേഷ് കുമാറിന്‍റെയും പത്രികകൾ മാത്രമാണ് സ്വീകരിച്ചിത്.
Also Read: ഇടിയോടിടി, ഒന്നൊന്നര ഇടി... ഇടിച്ച് വീഴ്ത്തിയ റെക്കോര്‍ഡുമായി പോലീസുകാരന്‍
കഴിഞ്ഞ തവണ മൂന്നാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച കൈനകരി വികസന സമിതി വർക്കിങ് പ്രസിഡന്‍റ് ബി.കെ വിനോദ്, ഡമ്മിയായ വിനു വിജയൻ, കോൺഗ്രസ് സ്ഥാനാർഥി ഷിബു, ബിജെപി സ്ഥാനാർഥി അജേഷ് കണിപ്പറമ്പ് എന്നിവരുടേത് ഉൾപ്പടെയുള്ളവരുടെ പത്രികകളാണ് തള്ളിയത്. വാർഡ് മാറി മത്സരിക്കുന്ന സ്ഥാനാർഥികൾ അവരുടെ വോട്ട് ഉൾപ്പെട്ട പട്ടികയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണമെന്ന ചട്ടം പാലിക്കാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയത്. സിപിഎം ഡമ്മി സ്ഥാനാർഥിയുടെ പത്രികയും ഇന്നലെ പിൻവലിച്ചു. കൈനകരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 8 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്.
Also Read: ഇടിയോടിടി, ഒന്നൊന്നര ഇടി... ഇടിച്ച് വീഴ്ത്തിയ റെക്കോര്‍ഡുമായി പോലീസുകാരന്‍
കഴിഞ്ഞ തവണ മൂന്നാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച കൈനകരി വികസന സമിതി വർക്കിങ് പ്രസിഡന്‍റ് ബി.കെ വിനോദ്, ഡമ്മിയായ വിനു വിജയൻ, കോൺഗ്രസ് സ്ഥാനാർഥി ഷിബു, ബിജെപി സ്ഥാനാർഥി അജേഷ് കണിപ്പറമ്പ് എന്നിവരുടേത് ഉൾപ്പടെയുള്ളവരുടെ പത്രികകളാണ് തള്ളിയത്. വാർഡ് മാറി മത്സരിക്കുന്ന സ്ഥാനാർഥികൾ അവരുടെ വോട്ട് ഉൾപ്പെട്ട പട്ടികയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണമെന്ന ചട്ടം പാലിക്കാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയത്. സിപിഎം ഡമ്മി സ്ഥാനാർഥിയുടെ പത്രികയും ഇന്നലെ പിൻവലിച്ചു. കൈനകരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 8 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്.