ചേർത്തല: തണ്ണീർമുക്കത്ത് നിരവധി വീടുകളിൽ കവർച്ചാ ശ്രമം. തണ്ണീർമുക്കം വെള്ളിയാകുളം മേഖലയിലാണ് കഴിഞ്ഞ രാത്രി കവർച്ചയും കവർച്ചാ ശ്രമവും നടന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാകുളത്തിന് സമീപത്തെ വെള്ളിയാകുളങ്ങര ശിവദാസൻ്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. വീടിൻ്റെ അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നു. രാത്രി ശിവദാസൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപ പ്രദേശത്തെ അഞ്ച് വീടുകളിലും മോഷണം ശ്രമം നടന്നു. പോലീസ് ഉദ്യോഗസ്ഥനായ ബിജുവിൻ്റെ വീട്ടിലെത്തിയ മോഷ്ടാക്കൾ അടുക്കള വാതിൽ തുറക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃഢഗാത്രരായ രണ്ട് പേരാണ് മോഷണവും മോഷണശ്രമവും നടത്തിയത്.
ചക്കാല ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലും മോഷ്ടാക്കൾ എത്തിയതായി സൂചനയുണ്ട്. ചേർത്തല പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മണം പിടിച്ച് റോഡിലൂടെയും മറ്റും ഓടി മോഷണം ശ്രമം നടന്ന വീടുകളിലെത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രവീൺ ജി പണിക്കർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രവീൺ ജി പണിക്കർ പറഞ്ഞു.
ചേർത്തല താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിലെ മാലപൊട്ടിക്കൽ വാർത്തകൾ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തണ്ണീർമുക്കത്തെ വീട് കവർച്ച. അർധരാത്രിക്കു ശേഷം ആയുധങ്ങളുമൊക്കെയായി എത്തുന്ന സംഘത്തെ കണ്ടെത്താൻ സമൂഹത്തിൻ്റെ ജാഗ്രതയും അനിവാര്യമാണ്.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ചക്കാല ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലും മോഷ്ടാക്കൾ എത്തിയതായി സൂചനയുണ്ട്. ചേർത്തല പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മണം പിടിച്ച് റോഡിലൂടെയും മറ്റും ഓടി മോഷണം ശ്രമം നടന്ന വീടുകളിലെത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രവീൺ ജി പണിക്കർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രവീൺ ജി പണിക്കർ പറഞ്ഞു.
ചേർത്തല താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിലെ മാലപൊട്ടിക്കൽ വാർത്തകൾ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തണ്ണീർമുക്കത്തെ വീട് കവർച്ച. അർധരാത്രിക്കു ശേഷം ആയുധങ്ങളുമൊക്കെയായി എത്തുന്ന സംഘത്തെ കണ്ടെത്താൻ സമൂഹത്തിൻ്റെ ജാഗ്രതയും അനിവാര്യമാണ്.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ