ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ആവേശക്കടലായി മാറി. ചേപ്പാട് എൻടിപിസി ഹെലിപാടിൽ നിന്നും അരിതയുമൊത്ത് തുറന്ന കാറിലായിരുന്നു റോഡ് ഷോ.
ദേശീയ പാതയിൽ അരിതയുടെ പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞപ്പോഴാണ് അരിതയുടെ വീടെവിടെയെന്ന് പ്രിയങ്ക ആരാഞ്ഞത്. കായംകുളം ഒഎന്‍കെ
ജംഗ്ഷനിലെത്തിയപ്പോൾ വീട് അടുത്തൊണെന്ന് അരിത പറഞ്ഞിരുന്നു. അപ്പോഴേക്കും നാഷണൽ ഹൈവേയിൽ കായംകുളത്ത്, കമലാലയം ജംഗ്ഷനിൽ എത്തിയിരുന്നു. കാർ പിന്നോട്ട് എടുക്കാൻ ഡ്രൈവർ സന്തോഷിന് പ്രിയങ്ക നിർദ്ദേശം നൽകി. കമലാലയം ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞപ്പോൾ മാത്രമാണ് തൻറെ വീട്ടിലേക്കുള യാത്രയാണെന്ന് അരിത അറിയുന്നത്.
തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അരിതയുടെ കായംകുളം, പുതുപ്പള്ളി വടക്കുകൊച്ചുമുറി അജേഷ് നിവാസിലേക്ക് യാത്ര തിരിച്ചു. ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി പോയതിനാൽ പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ക്കും കൂടെയെത്താനായില്ല. വീട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയെ വരവേറ്റത് പൂട്ടിയിരിക്കുന്ന വീടാണ്. അരിതയുടെ മാതാപിതാക്കൾ തുളസീധരനും, ആനന്ദവല്ലിയും നാഷണൽ ഹൈവേയിൽ റോഡ് ഷോ കാണുവാൻ വേണ്ടി പോയിരിക്കുകയായിരുന്നു. 10 മിനിട്ടിനകം മാതാപിതാക്കളെ പാർട്ടി പ്രവർത്തകർ വിളിച്ചു കൊണ്ടുവന്നു. തുളസീധരനെയും, ആനന്ദവല്ലിയെയും ചേർത്തു നിർത്തി പ്രിയങ്ക സെൽഫിയെടുത്തു.15 മിനിട്ട് സമയം അരിതയുടെ വീട്ടിൽ ചെലവഴിച്ച ശേഷം പ്രിയങ്ക നാഷണൽ ഹൈവേയിൽ റോഡ് ഷോയ്ക്കായി മടങ്ങി.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ദേശീയ പാതയിൽ അരിതയുടെ പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞപ്പോഴാണ് അരിതയുടെ വീടെവിടെയെന്ന് പ്രിയങ്ക ആരാഞ്ഞത്. കായംകുളം ഒഎന്‍കെ
ജംഗ്ഷനിലെത്തിയപ്പോൾ വീട് അടുത്തൊണെന്ന് അരിത പറഞ്ഞിരുന്നു. അപ്പോഴേക്കും നാഷണൽ ഹൈവേയിൽ കായംകുളത്ത്, കമലാലയം ജംഗ്ഷനിൽ എത്തിയിരുന്നു. കാർ പിന്നോട്ട് എടുക്കാൻ ഡ്രൈവർ സന്തോഷിന് പ്രിയങ്ക നിർദ്ദേശം നൽകി. കമലാലയം ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞപ്പോൾ മാത്രമാണ് തൻറെ വീട്ടിലേക്കുള യാത്രയാണെന്ന് അരിത അറിയുന്നത്.
തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അരിതയുടെ കായംകുളം, പുതുപ്പള്ളി വടക്കുകൊച്ചുമുറി അജേഷ് നിവാസിലേക്ക് യാത്ര തിരിച്ചു. ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി പോയതിനാൽ പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ക്കും കൂടെയെത്താനായില്ല. വീട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയെ വരവേറ്റത് പൂട്ടിയിരിക്കുന്ന വീടാണ്. അരിതയുടെ മാതാപിതാക്കൾ തുളസീധരനും, ആനന്ദവല്ലിയും നാഷണൽ ഹൈവേയിൽ റോഡ് ഷോ കാണുവാൻ വേണ്ടി പോയിരിക്കുകയായിരുന്നു. 10 മിനിട്ടിനകം മാതാപിതാക്കളെ പാർട്ടി പ്രവർത്തകർ വിളിച്ചു കൊണ്ടുവന്നു. തുളസീധരനെയും, ആനന്ദവല്ലിയെയും ചേർത്തു നിർത്തി പ്രിയങ്ക സെൽഫിയെടുത്തു.15 മിനിട്ട് സമയം അരിതയുടെ വീട്ടിൽ ചെലവഴിച്ച ശേഷം പ്രിയങ്ക നാഷണൽ ഹൈവേയിൽ റോഡ് ഷോയ്ക്കായി മടങ്ങി.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ