കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം: പ്രതിഷേധം, വീഡിയോ
കായംകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാനൊരുങ്ങുന്നതായി സൂചന. ഇവിടെ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഓപ്പറേറ്റിംഗ് സെന്റര്‍ മാത്രമായി തരംതാഴ്ത്തുകയും ചെയ്യാനാണ് നീക്കം നടക്കുന്നത്. ഭരണാനുകൂല സംഘടനയുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Samayam Malayalam 19 Sept 2021, 11:31 pm
ഹൈലൈറ്റ്:
- കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം
- കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
- പ്രതിഷേധവുമായി ജീവനക്കാര്‍
ആലപ്പുഴ: കേരളത്തിലെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒന്നായ കായംകുളം ഡിപ്പോ, അടച്ചു പൂട്ടാന്‍ നീക്കം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇരട്ടിയായ കെ എസ് ആര് ടി സിയുടെ പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ഉന്നത തലത്തില്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നത്. എന്നാല്‍ ഭരണാനുകൂല സംഘടനയുള്‍പ്പടെ ജീവനക്കാരുടെ യൂണിയനുകള്‍ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. സര്‍വിസുകളും ജീവനക്കാരെയും കുറച്ചുകൊണ്ട് ഓപ്പറേറ്റിങ് സെന്ററായി തരംതാഴ്ത്താനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഭരണാനുകൂല യൂണിയനുകൾ അടക്കം ആരോപിക്കുന്നു.
കൊവിഡ് കാലത്തിന് മുമ്പ് മൂന്ന് സൂപ്പര്‍ഫാസ്റ്റും 18 ഫാസ്റ്റ് പാസഞ്ചറും 49 ഓര്‍ഡിനറിയും ഉള്‍പ്പെടെ 68 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയില്‍ നിലവില്‍ 30 സര്‍വീസുകള്‍ മാത്രമാണുള്ളത്. 72 ബസുകളില്‍ 40 ഓളം ഇതിനോടകം പിന്‍വലിച്ച് കഴിഞ്ഞു. ഗ്രാമീണ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെയാണ് സര്‍വ്വീസിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നത്. കൊവിഡ് ഇളവുകളോടെ ഗ്രാമീണ വഴികളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും സര്‍വീസ് പുനരാരംഭിക്കാതിരിക്കുന്നതും അടച്ചുപൂട്ടലിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്.
ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് കായംകുളം ഡിപ്പോയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാണിപ്പോള്‍. സമീപ ഡിപ്പോകള്‍ എല്ലാം തന്നെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്നതില്‍ 75 മുതല്‍ 90 ശതമാനം സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുമ്പോള്‍ കായംകുളം ഡിപ്പോയില്‍ നിന്ന് പകുതിയില്‍ താഴെ സര്‍വ്വീസുകള്‍ മാത്രമേ ഇനി മുതല്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയൂ. അങ്ങനെ സംഭവിച്ചാല്‍ മുതുകുളം,അമൃതസേതു,വള്ളിക്കാവ്,പത്തിയൂര്‍,ഏവൂര്‍-മുട്ടം, താമരക്കുളം, പാവുമ്പ, അഴീക്കല്‍, ആറാട്ടുപുഴ തുടങ്ങി ഗ്രാമീണ റൂട്ടുകളിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടുകയും ചെയ്യും.
68 ഷെഡ്യൂളില്‍ നിന്ന് 30 ഷെഡുകളിലേക്ക് ഒതുങ്ങുമ്പോള്‍ അതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം കുറയുകയും എ ടി ഓ, ഡി ഇ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥ തസ്തികകള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇത് കായംകുളം ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും. അതെ സമയം ഡിപ്പോയെ നിലനിര്‍ത്തണമെന്നും പുതിയ സര്‍വ്വീസുകളും മറ്റും ആരംഭിച്ച ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുകയും കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് കെ എസ് ആര് ടി ഇ എ - സി ഐ ടി യു ആവിശ്യപ്പെടുന്നത്. ഇ ആവശ്യം ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണെന്ന് സെക്രട്ടറി എ പി റജി പറഞ്ഞു.