ആലപ്പുഴ: ജോലി പഠിപ്പിക്കലാണെങ്കിലും റമീസ എന്ന ഈ അധ്യാപികയെ കൊവിഡ് പഠിപ്പിച്ചത് ചില ജീവിത പാഠങ്ങളാണ്. അത് നന്നായി മനസിരുത്തി പഠിച്ച് റമീസ ഇന്ന് ജീവിത പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരിക്കുന്നു. സാമ്പത്തിക ശാസ്ത്രമാണ് ഈ അധ്യപികയുടെ വിഷയം. കൊവിഡ് അധ്യാപികയുടെ ജീവിതത്തിന്‍രെ സാമ്പത്തിക ശാസത്രം അപ്പാടെ തെറ്റിച്ചു. ജോലി നഷ്ടപ്പെപ്പോൾ 30കാരിയായ അധ്യാപിക മുട്ടക്കച്ചവടത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി.
Also Read: വെള്ളം ചൂടാക്കാൻ അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിച്ചു; തീ ആളിപ്പടർന്ന് പൊള്ളലേറ്റ് യുവതി മരിച്ചു
പാരലല്‍ കോളേജിലെ അധ്യാപിക ജോലി നഷട്‌പ്പെട്ടപ്പോള്‍ വട്ടയാല്‍ വാര്‍ഡ് അരയന്‍ പറമ്പില്‍ റമീസയാണ് മുട്ടക്കച്ചവടത്തിലുടെ ജീവിത മാർഗം കണ്ടെത്തിയിരിക്കുന്നത്. എസ്.ഡി കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാന്തബിരുദം നേടി സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ കാത്തിരുന്നു. പല ലിസ്റ്റുകളിലും ഇടം നേടിയെങ്കിലും സ്ഥിരജോലിയെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു. എന്നാല്‍ അത് വരെ പഠിപ്പിക്കാനായി പാരലല്‍ കോളേജില്‍ എത്തപ്പെട്ടു. നഗരത്തിലെ പ്രശസ്തമായ എല്ലാ പാരലല്‍ കോളേജിലും സാമ്പത്തികശാസ്ത്രം പഠിക്കുന്നത് റമീസയായിരുന്നു.
Also Read: കള്ളനെ തേടി പോകുന്നതിനിടെ ക്രൂരമർദ്ദനം; 45 കാരനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ഭര്‍ത്താവായ ഷാനുവിനും സ്വകാര്യ സ്ഥാപനത്തില്‍ ചെറിയൊരു ജോലിയുണ്ട്. കൊവിഡില്‍ ഭര്‍ത്താവിന്‍റെയും ജോലി നഷ്ടപ്പെട്ടു. പാരലല്‍ കോളേജിലെ തുച്ഛമായവരുമാനമായിരുന്നു ഇവരുടെ ആശ്രയം. എന്നാല്‍ കൊവിഡ് അതും ഇല്ലാതാക്കി. ആറ് വയസുള്ള മകളും ഒരു വയസുള്ള മകനുമടങ്ങുന്ന ഇവരുടെ നാലംഗ കുടുംബം ഒരുവിതം കഴിഞ്ഞ് പോകവേയാണ് കരിനിഴലായി കൊവിഡ് എത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടച്ച് പൂട്ടിയതിനാല്‍ ജോലി നഷ്ടമാകുകയും ചെയ്തു സാമ്പത്തികബുദ്ധിമുട്ടുകള്‍ ഇവരെ മാനസിക സമ്മര്‍ദ്ദതത്തിലാക്കിയതോടെയാണ് മുട്ടക്കച്ചവടം എന്ന ചിന്തമനസിൽ ഉദിക്കുന്നത്.
ബിസിനസിൽ മുൻപരിചയമില്ലാത്തതിനാൽ എല്ലാവരും നിരുത്സാഹപ്പെടുത്തിയെങ്കിലും
റമീസ പിന്തിരിഞ്ഞില്ല. ആദ്യമായി ചില ഹോട്ടലുകളിലും പലവൃജ്ഞനകടകളിലും ചെന്ന് കുറച്ച് ഓര്‍ഡറുകൾ സംഘടിപ്പിച്ചു. പിന്നീട് അത് വളര്‍ന്നു തുടങ്ങി. നൂറ് മുട്ടയില്‍ തുടങ്ങിയ കച്ചവടം ദിവസങ്ങള്‍ കൊണ്ട് ആയിരങ്ങളിലേക്കുയര്‍ന്നു. ഭര്‍ത്താവും സഹായത്തിനായി കൂടെക്കൂടി. അതോടെ ജീവിതം പഴയ ട്രാക്കിലായി. കച്ചവടം ഓണ്‍ലൈനിലേക്കും മാറ്റി. ജീവിതത്തില്‍ സാമ്പത്തിക ശാസ്ത്രം തിരിച്ചുപിടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഈ അധ്യാപികയും കുടുംബവും.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: വെള്ളം ചൂടാക്കാൻ അടുപ്പിലേക്ക് മണ്ണെണ്ണ ഒഴിച്ചു; തീ ആളിപ്പടർന്ന് പൊള്ളലേറ്റ് യുവതി മരിച്ചു
പാരലല്‍ കോളേജിലെ അധ്യാപിക ജോലി നഷട്‌പ്പെട്ടപ്പോള്‍ വട്ടയാല്‍ വാര്‍ഡ് അരയന്‍ പറമ്പില്‍ റമീസയാണ് മുട്ടക്കച്ചവടത്തിലുടെ ജീവിത മാർഗം കണ്ടെത്തിയിരിക്കുന്നത്. എസ്.ഡി കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാന്തബിരുദം നേടി സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ കാത്തിരുന്നു. പല ലിസ്റ്റുകളിലും ഇടം നേടിയെങ്കിലും സ്ഥിരജോലിയെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു. എന്നാല്‍ അത് വരെ പഠിപ്പിക്കാനായി പാരലല്‍ കോളേജില്‍ എത്തപ്പെട്ടു. നഗരത്തിലെ പ്രശസ്തമായ എല്ലാ പാരലല്‍ കോളേജിലും സാമ്പത്തികശാസ്ത്രം പഠിക്കുന്നത് റമീസയായിരുന്നു.
Also Read: കള്ളനെ തേടി പോകുന്നതിനിടെ ക്രൂരമർദ്ദനം; 45 കാരനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
ഭര്‍ത്താവായ ഷാനുവിനും സ്വകാര്യ സ്ഥാപനത്തില്‍ ചെറിയൊരു ജോലിയുണ്ട്. കൊവിഡില്‍ ഭര്‍ത്താവിന്‍റെയും ജോലി നഷ്ടപ്പെട്ടു. പാരലല്‍ കോളേജിലെ തുച്ഛമായവരുമാനമായിരുന്നു ഇവരുടെ ആശ്രയം. എന്നാല്‍ കൊവിഡ് അതും ഇല്ലാതാക്കി. ആറ് വയസുള്ള മകളും ഒരു വയസുള്ള മകനുമടങ്ങുന്ന ഇവരുടെ നാലംഗ കുടുംബം ഒരുവിതം കഴിഞ്ഞ് പോകവേയാണ് കരിനിഴലായി കൊവിഡ് എത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടച്ച് പൂട്ടിയതിനാല്‍ ജോലി നഷ്ടമാകുകയും ചെയ്തു സാമ്പത്തികബുദ്ധിമുട്ടുകള്‍ ഇവരെ മാനസിക സമ്മര്‍ദ്ദതത്തിലാക്കിയതോടെയാണ് മുട്ടക്കച്ചവടം എന്ന ചിന്തമനസിൽ ഉദിക്കുന്നത്.
ബിസിനസിൽ മുൻപരിചയമില്ലാത്തതിനാൽ എല്ലാവരും നിരുത്സാഹപ്പെടുത്തിയെങ്കിലും
റമീസ പിന്തിരിഞ്ഞില്ല. ആദ്യമായി ചില ഹോട്ടലുകളിലും പലവൃജ്ഞനകടകളിലും ചെന്ന് കുറച്ച് ഓര്‍ഡറുകൾ സംഘടിപ്പിച്ചു. പിന്നീട് അത് വളര്‍ന്നു തുടങ്ങി. നൂറ് മുട്ടയില്‍ തുടങ്ങിയ കച്ചവടം ദിവസങ്ങള്‍ കൊണ്ട് ആയിരങ്ങളിലേക്കുയര്‍ന്നു. ഭര്‍ത്താവും സഹായത്തിനായി കൂടെക്കൂടി. അതോടെ ജീവിതം പഴയ ട്രാക്കിലായി. കച്ചവടം ഓണ്‍ലൈനിലേക്കും മാറ്റി. ജീവിതത്തില്‍ സാമ്പത്തിക ശാസ്ത്രം തിരിച്ചുപിടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഈ അധ്യാപികയും കുടുംബവും.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ