ആപ്പ്ജില്ല

റെനീസിന് വട്ടിപ്പലിശയുടെ ഇടപാടുകളും, നിർണായക തെളിവുകൾ പുറത്ത്, കൂടുതൽ സ്ത്രീധനം പലിശയ്ക്ക് നൽകാൻ

ആലപ്പുഴയിൽ യുവതിയും മക്കളും പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് റെനീസിനെതിരെ കൂടുതൽ തെളിവുകൾ. റെനീസ് വട്ടിപ്പലിശയ്ക്ക് പണം കടം നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പണവും ഇടപാടിന്റെ രേഖകളും ബന്ധുവിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. പലിശയ്ക്ക് പണം നൽകാനാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. റെനീസ് നിലവിൽ സസ്പെൻഷനിലാണ്.

Edited byഗിരിഷ്മ എച്ച് നായർ | Lipi 21 May 2022, 4:24 pm

ഹൈലൈറ്റ്:

  • ആലപ്പുഴയിലെ നജ്ലയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ
  • റെനീസ് വട്ടിപ്പലിശയ്ക്ക് പണം നൽകിയിരുന്നു
  • പണവും രേഖകളും പിടിച്ചെടുത്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

ആലപ്പുഴ(Alappuzha): പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ റെനീസിന് വട്ടിപ്പലിശക്ക് വായ്പ നൽകുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്. റെനീസിനെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെനീസിൻ്റെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിൻറെ ബന്ധുവിൻറെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നജ്‍ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ ഇതടങ്ങിയ ബാഗ് ബന്ധുവിൻറെ വീട്ടിൽ റെനീസ് ഏൽപ്പിച്ചിരുന്നു. നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടുത്ത് നോട്ടുകളും ബാഗിലുണ്ട്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്‍ലയെ കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
തീ ആളിപ്പടരുന്നത് കണ്ടത് പള്ളിയിൽ എത്തിയവർ; കായംകുളത്തെ പ്രിൻ്റിങ് സ്ഥാപനത്തിൽ വൻ നാശനഷ്ടം, കാരണം ഷോർട്ട് സർക്യൂട്ട്? വീഡിയോ

വട്ടിപ്പലിശ ബിസിനസ് നടത്തിയതിന് റെനീസിനെതിരെ കേസെടുക്കും. നജ്‍ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും റെനീസിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. കുന്നുംപുറത്തെ പോലീസ് ക്വാർട്ടേഴ്സിലാണ് നജ്ലയേയും മക്കളായ അഞ്ചുവയസുകാരൻ ടിപ്പു സുൽത്താനേയും ഒന്നര വയസുകാരി മലാലയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്ല ജീവനൊടുക്കുകയായിരുന്നു. റെനീസ് നിരന്തരമായി നജ്ലയ പീഡിപ്പിച്ചിരുന്നതായും മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും നജ്ലയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനമായി ലക്ഷങ്ങൾ കൈപ്പറ്റിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് നജ്ലയെ പീഡിപ്പിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു.

Topic: Alappuzha News, Renees money lending, Renees Najla
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
​ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ​ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബി​രുദവും നേടിയ ​ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്