ഉത്പാദനം നിലച്ച് മിൽമ ഫാക്ടറി; ടൺ കണക്കിന് കാലിത്തീറ്റ കെട്ടിക്കിടക്കുന്നു, വീഡിയോ കാണാം
പ്രാദേശിക ലോറി തൊഴിലാളികളെ ഒഴിവാക്കി മറ്റ് ജില്ലയിൽ ഉള്ളവർക്ക് കാലിത്തീറ്റ കയറ്റി കൊണ്ടുപോകാൻ കരാർ നൽകിയതാണ് തർക്കത്തിൽ കലാശിച്ചത്. കൂടാതെ ഇത്തവണ ടണ്ണേജിന് ആണ് കരാർ നൽകിയത്
Lipi 13 Jun 2021, 5:30 pm
ഹൈലൈറ്റ്:
- ലോറി ജീവനക്കാരും കരാറുകാരും തമ്മിൽ തർക്കം
- ടൺ കണക്കിന് കാലിത്തീറ്റയാണ് കെട്ടിക്കിടക്കുന്നത്
- തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കരാറുകാരുമായാണ് തർക്കം
ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ആലപ്പുഴ ചേർത്തല പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്റ്ററിയിൽ ഉൽപ്പാദനം നിലച്ചു. ടൺ കണക്കിന് കാലിത്തീറ്റ കെട്ടികിടക്കുന്നു. പ്രാദേശിക ലോറി ജീവനക്കാരും, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കരാറുകാരും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പട്ടണക്കാട് മിൽമ കാലിത്തീറ്റ കമ്പനിയിൽ നിന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേയ്ക്ക് കാലിത്തീറ്റ കൊണ്ട് പോകുന്നതിന് കരാറെടുത്ത എസ്.എസ്.കമ്പനിയും, ഇവിടെയുള്ള പ്രദേശിക ലോറി ജീവനക്കാരും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണം.
ഒന്നരപ്പതിറ്റാണ്ടായി കാലിത്തീറ്റ കയറ്റിക്കൊണ്ട് പോകുന്ന പ്രാദേശിക ലോറി ജീവനക്കാരെ ഒഴിവാക്കി
മറ്റ് ലോറികളിൽ കാലിത്തീറ്റ കൊണ്ട് പോകുന്നതാണ് തർക്കത്തിൻ്റെ അടിസ്ഥാന കാരണം. കിലോമീറ്റർ അടിസ്ഥാനത്തിലുള്ള കരാറിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ടണ്ണേജിനാണ് കരാർ. പ്രാദേശിക ലോറിയുടെ വാടകയ്ക്ക് ഓടാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്. രണ്ട് മാസത്തിലേറെയായി തർക്കം
നിലനിൽക്കുന്നു.കോടതി ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ കാലിത്തീറ്റ കൊണ്ട് പോകുന്നത് ചിലർ തടഞ്ഞതാണ് സംഘർഷത്തിലെത്തിയതെന്ന് കരാറുകാരനായ സജീറും, സജിനും പറഞ്ഞു. എന്നാൽ
പ്രദേശവാസികളായ ലോറി ജീവനക്കാരുടെ തൊഴിൽ നിഷേധത്തിനെതിരെയാണ് പ്രതിഷേധമെന്ന്
ലോറി ഡ്രൈവേഴ്സ് &ക്ലീനേഴ്സ് യൂണിയൻ സി.ഐ.ടി.യു കൺവീനർ എസ്.പി.സുമേഷ് പറഞ്ഞു. കരാറ്കാരും
ലോറി ജീവനക്കാരും തമ്മിലുള്ള തർക്കം കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് മാനേജ്മെൻ്റ്
പറയുന്നു.
ഇരു കക്ഷികളും അൽപം വിട്ട് വീഴ്ച ചെയ്താൽ തർക്കം തീരുമെന്നും സീനിയർ മാനേജർ രാജീവ് സക്കറിയ
വ്യക്തമാക്കുന്നു. തർക്കത്തെത്തുടർന്ന് കമ്പനിയിൽ ഉൽപ്പാദനം നിലച്ചു. ടൺ കണക്കിന് കാലിത്തീറ്റ കെട്ടിക്കിടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലേയ്ക്ക് കാലിത്തീറ്റ എത്തിക്കാനാവില്ല.
ഇത് കമ്പനിയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഒന്നരപ്പതിറ്റാണ്ടായി കാലിത്തീറ്റ കയറ്റിക്കൊണ്ട് പോകുന്ന പ്രാദേശിക ലോറി ജീവനക്കാരെ ഒഴിവാക്കി
മറ്റ് ലോറികളിൽ കാലിത്തീറ്റ കൊണ്ട് പോകുന്നതാണ് തർക്കത്തിൻ്റെ അടിസ്ഥാന കാരണം. കിലോമീറ്റർ അടിസ്ഥാനത്തിലുള്ള കരാറിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ടണ്ണേജിനാണ് കരാർ. പ്രാദേശിക ലോറിയുടെ വാടകയ്ക്ക് ഓടാനാവില്ലെന്നാണ് കരാറുകാരുടെ നിലപാട്. രണ്ട് മാസത്തിലേറെയായി തർക്കം
നിലനിൽക്കുന്നു.കോടതി ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ കാലിത്തീറ്റ കൊണ്ട് പോകുന്നത് ചിലർ തടഞ്ഞതാണ് സംഘർഷത്തിലെത്തിയതെന്ന് കരാറുകാരനായ സജീറും, സജിനും പറഞ്ഞു. എന്നാൽ
പ്രദേശവാസികളായ ലോറി ജീവനക്കാരുടെ തൊഴിൽ നിഷേധത്തിനെതിരെയാണ് പ്രതിഷേധമെന്ന്
ലോറി ഡ്രൈവേഴ്സ് &ക്ലീനേഴ്സ് യൂണിയൻ സി.ഐ.ടി.യു കൺവീനർ എസ്.പി.സുമേഷ് പറഞ്ഞു. കരാറ്കാരും
ലോറി ജീവനക്കാരും തമ്മിലുള്ള തർക്കം കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് മാനേജ്മെൻ്റ്
പറയുന്നു.
ഇരു കക്ഷികളും അൽപം വിട്ട് വീഴ്ച ചെയ്താൽ തർക്കം തീരുമെന്നും സീനിയർ മാനേജർ രാജീവ് സക്കറിയ
വ്യക്തമാക്കുന്നു. തർക്കത്തെത്തുടർന്ന് കമ്പനിയിൽ ഉൽപ്പാദനം നിലച്ചു. ടൺ കണക്കിന് കാലിത്തീറ്റ കെട്ടിക്കിടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലേയ്ക്ക് കാലിത്തീറ്റ എത്തിക്കാനാവില്ല.
ഇത് കമ്പനിയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.