ആലപ്പുഴ: അച്ചൻകോവിലാറ്റിൽ കഴിഞ്ഞ ദിവസം ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹവും കണ്ടെത്തി. ഇതോടെ ചെന്നിത്തല പള്ളിയോടം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. വിനീഷ്, ആദിത്യൻ എന്നിവരാണ് വള്ളത്തിൽ നിന്ന് വീണ് മരിച്ച മറ്റ് രണ്ടുപേർ. വലിയപെരുമ്പുഴയിൽ കടവിലാണ് പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായത്. അവിടെ നിന്ന് ഒരുകിലോമീറ്ററോളം മാറിയാണ് രാകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിയും രാകേഷിനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ന് രാവിലെ തെരച്ചിൽ പുനരാംഭിച്ചിരുന്നു.
Also Read: ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; 2 പേരെ കാണാതായി
ഇന്ന് ആറന്മുളയിൽ നടന്ന ഉതൃട്ടാതി വള്ളംകളിക്കായി പുറപ്പെടുന്നതിനിടെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അപകടം നടന്നത്. പള്ളിയോടം നൂറ് മീറ്ററോളം മുന്നോട്ട് പോയ ശേഷം തിരിച്ച് വരുന്ന ചടങ്ങുണ്ട് അതിന് ശേഷമാണ് യാത്ര തുടരുക. ഇങ്ങനെ തുഴച്ചിൽക്കാരുമായി പള്ളിയോടം തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആറന്മുള ജലോത്സവത്തിനായി ഏറ്റവും ദൂരെ നിന്ന് എത്തുന്ന പള്ളിയോടമാണ് ചെന്നിത്തല.
Also Read: ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; പോലീസുകാർക്കും സ്റ്റാഫിനും പരിക്ക്
ഒന്നര ദിവസം കൊണ്ടാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിൽ എത്തിച്ചേരുന്നത്. ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് ചെറുകോൽ മനാശേരി വിനീഷ് (37), ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർത്ഥിയായ ആദിത്യന്റെ മൃതദേഹം അച്ചൻകോവിൽ ആറ്റിൽ നിന്നാണ് കണ്ടെത്തിയത്. വലിയ പെരുംമ്പുഴ കടവിൽ വെച്ചാണ് അപകടം നടന്നത്.
Read Latest Local News and Malayalam News
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; 2 പേരെ കാണാതായി
ഇന്ന് ആറന്മുളയിൽ നടന്ന ഉതൃട്ടാതി വള്ളംകളിക്കായി പുറപ്പെടുന്നതിനിടെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അപകടം നടന്നത്. പള്ളിയോടം നൂറ് മീറ്ററോളം മുന്നോട്ട് പോയ ശേഷം തിരിച്ച് വരുന്ന ചടങ്ങുണ്ട് അതിന് ശേഷമാണ് യാത്ര തുടരുക. ഇങ്ങനെ തുഴച്ചിൽക്കാരുമായി പള്ളിയോടം തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആറന്മുള ജലോത്സവത്തിനായി ഏറ്റവും ദൂരെ നിന്ന് എത്തുന്ന പള്ളിയോടമാണ് ചെന്നിത്തല.
Also Read: ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; പോലീസുകാർക്കും സ്റ്റാഫിനും പരിക്ക്
ഒന്നര ദിവസം കൊണ്ടാണ് ചെന്നിത്തല പള്ളിയോടം ആറന്മുളയിൽ എത്തിച്ചേരുന്നത്. ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് ചെറുകോൽ മനാശേരി വിനീഷ് (37), ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർത്ഥിയായ ആദിത്യന്റെ മൃതദേഹം അച്ചൻകോവിൽ ആറ്റിൽ നിന്നാണ് കണ്ടെത്തിയത്. വലിയ പെരുംമ്പുഴ കടവിൽ വെച്ചാണ് അപകടം നടന്നത്.
Read Latest Local News and Malayalam News
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം