പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ തറമൂട് നിവർത്തിൽ അനിൽകുമാറാറിൻ്റെ ചെറിയ വീടാണ് വെള്ളക്കെട്ടിലകപ്പെട്ടത്. ആകെയുള്ള ഏഴ് സെൻ്റ് സ്ഥലവും, താമസിക്കുന്ന ചെറിയ ഷെഡ്ഡും, നിലയ്ക്കാതെ പെയ്ത മഴയിൽ മുങ്ങിയെന്ന് തന്നെ പറയാം. ഭാര്യയും, രണ്ട് പിഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബം. വീടിന് പുറത്തും, അകത്തും നിറയെ വെള്ളം. ആഹാരം പാകം ചെയ്യാൻ പോലും കഴിയുന്നില്ല. തെങ്ങ് കയറ്റ തൊഴിലാളിയായ അനിൽകുമാറിന് അസുഖം മൂലം ജോലിയ്ക്ക് പോകാനും കഴിയുന്നില്ല.
കൂനിന്മേൽ കുരു എന്ന പോലെയാണ് വീടും വെള്ളത്തിലായത്. സമീപത്തെ തോട് കളിലെ നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അനിൽകുമാർ പറയുന്നു. കളക്റ്റർക്കും, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. മഴ തുടർന്നാൽ ദുരിതം വർദ്ധിക്കുമെന്ന ആശങ്കയിലാണ് അനിൽകുമാറും കുടുംബവും.
കൂനിന്മേൽ കുരു എന്ന പോലെയാണ് വീടും വെള്ളത്തിലായത്. സമീപത്തെ തോട് കളിലെ നീരൊഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അനിൽകുമാർ പറയുന്നു. കളക്റ്റർക്കും, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. മഴ തുടർന്നാൽ ദുരിതം വർദ്ധിക്കുമെന്ന ആശങ്കയിലാണ് അനിൽകുമാറും കുടുംബവും.