ആപ്പ്ജില്ല

ബീച്ചിലെത്തുന്ന കമിതാക്കളുടെ വീഡിയോ പകർത്തും; ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന വൻസംഘം; നിരവധിപ്പേർക്ക് പണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. കമിതാക്കളുടെ ദൃശ്യങ്ങൾ ആസൂത്രിതമായി പകർത്തിയ ശേഷം ഇവ കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്ന് പരാതി നൽകാൻ ആളുകൾ മടിക്കുന്നത് സംഘത്തിന് കാര്യങ്ങൾ എളുപ്പമാക്കുകയാണ്. നേരത്തെ കണ്ണൂർ തലശേരിയിൽ പാർക്കിൽ ഒളിക്യാമറ വെച്ച് കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തുന്ന സംഘം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് കമിതാക്കളെ ലക്ഷ്യമിട്ടുള്ള ക്രമിനൽ സഘം ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വരുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.

Samayam Malayalam 20 Jul 2022, 1:34 pm
ആലപ്പുഴ: ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. കമിതാക്കളുടെ ദൃശ്യങ്ങൾ ആസൂത്രിതമായി പകർത്തിയ ശേഷം ഇവ കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്ന് ഭയന്ന് പരാതി നൽകാൻ ആളുകൾ മടിക്കുന്നത് സംഘത്തിന് കാര്യങ്ങൾ എളുപ്പമാക്കുകയാണ്. നേരത്തെ കണ്ണൂർ തലശേരിയിൽ പാർക്കിൽ ഒളിക്യാമറ വെച്ച് കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തുന്ന സംഘം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് കമിതാക്കളെ ലക്ഷ്യമിട്ടുള്ള ക്രമിനൽ സഘം ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത പുറത്ത് വരുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങളറിയാം.
Samayam Malayalam report on gang targeting and blackmailing lovers in alappuzha beach
ബീച്ചിലെത്തുന്ന കമിതാക്കളുടെ വീഡിയോ പകർത്തും; ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന വൻസംഘം; നിരവധിപ്പേർക്ക് പണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്


​കാറ്റാടി ഭാഗവും വിജയാ പാർക്കും കേന്ദ്രങ്ങൾ

ആലപ്പുഴ ബീച്ചിലെത്തുന്ന കമിതാക്കളെ ലക്ഷ്യമിട്ടാണ് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നത്. ബീച്ചിൽ കാറ്റാടി ഭാഗം, വിജയ പാർക്കിന്‍റെ പിൻവശം എന്നിവിടങ്ങളിൽ ഇരിക്കുന്ന പ്രണയ ജോഡികളെയാണ് ഇവർ കുരുക്കിൽ വീഴ്ത്തുന്നത്. കമിതാക്കൾ അടുത്ത് ഇടപഴകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരുമറിയാതെ ചിത്രീകരിക്കുന്ന സംഘം ഇവ കാണിച്ച് പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ദൃശ്യങ്ങൾ ലഭിച്ചെന്ന് ഉറപ്പായാൽ കമിതാക്കളുടെ മുന്നിലെത്തി ഇത് കാണിച്ചാണ് ഭീഷണി മുഴക്കുക.

​സ്വർണവും പണവും ലക്ഷ്യം

കമിതാക്കളുടെ മുന്നിലെത്തി തങ്ങൾ പകർത്തിയ ദൃശ്യങ്ങൾ കാണിക്കുന്ന സംഘം ഇവ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടും. പണത്തിന് പുറമെ ഇവരുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളും സംഘം ഭീഷണി മുഴക്കി കൈക്കലാക്കും. ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയിൽ വീണുപോകുന്നവർക്ക് ഇവ നഷ്ടമാവുകയും ചെയ്യും. ബീച്ചിൽ എത്തിയത് പുറത്തറിയാതിരിക്കാനും ദൃശ്യങ്ങൾ പുറത്തുപോകുമോ എന്ന ഭയമുള്ളതിനാലും വീട്ടുകാരോടോ, പോലീസിനോടോ പറയാൻ ആരും തയ്യാറാകില്ല. ഇത് തന്നെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് നേട്ടമാകുന്നതും.

​ഭീഷണിക്ക് വഴങ്ങിയില്ലെങ്കിൽ മർദ്ദനം

വീഡിയോ പുറത്തുവിടുമെന്നുള്ള ഭീഷണിക്ക് വഴങ്ങത്താവരെ സംഘം ക്രൂരമായി മർദ്ദിച്ച് സ്വർണവും പണവും കൈക്കലാക്കുന്നുണ്ടെന്നും മാതൃഭൂമി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. കമിതാക്കൾ കൂടുതലായി എത്തുന്ന ഭാഗം ഏതെന്ന് വ്യക്തമായി മനസിലാക്കുന്ന സംഘം, ഈ സ്ഥലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കമിതാക്കൾ ഇരിക്കുന്നതിന്‍റെ സമീപത്ത് ഒളിക്യാമറകൾ വെച്ചും മറ്റുമാണ് ഇവർ വീഡിയോ ചിത്രീകരിക്കുന്നത്. പണം തട്ടുന്ന ക്രിമിലുകൾ സംഘം ചേർന്നാണ് എത്തുന്നത് എന്നതിനാൽ പലർക്കും പ്രതികരിക്കാൻ പോലും കഴിയാറില്ല.

​പിടിച്ചുപറി പട്ടാപ്പകൽ

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയത്താണ് സംഘം ബീച്ചിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. ബീച്ചിന്‍റെ സുരക്ഷാ ചുമതലയുള്ള ടൂറിസം പോലീസിന് ഇതിൽ യാതൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ആരോപണമുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ടൂറിസം പോലീസ് നേരിടുന്ന വെല്ലുവിളി. ഇത് മുതലെടുത്താണ് ക്രമിനൽ സംഘം പിടിച്ചുപറി തുടരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്