എന്താണ് റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവ്,കൂടുതല്‍ അറിയാം...
ലൈലത്തുൽ ഖദ്ർ എന്നത് ഖുർആൻ അവതീർണമായ ദിനം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യമായ ദിനമായി ആണ് ലൈലത്തുൽ ഖദിറിനെ ഖുർആനിൽ വിശേഷിപ്പിക്കപ്പെടുന്നത്.
ഹൈലൈറ്റ്:
- ഈ ദിനത്തിൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാവും.
- ഖുർആൻ പാരായണവും പ്രത്യേക നമസ്കാരവുമായി പ്രാർത്ഥനാ മുഖരി തമാവും വിശ്വാസികളുടെ വീടുകളും പള്ളികളും.
- ആയിരം മാസങ്ങളേക്കാൾ പുണ്യമായ ദിനമായി ആണ് ലൈലത്തുൽ ഖദിറിനെ ഖുർആനിൽ വിശേഷിപ്പിക്കപ്പെടുന്നത്.
ആലപ്പുഴ: ഇന്ന് പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവ്. അന്ന പാനീയങ്ങളും ദേഹേച്ഛകളും വെടിഞ്ഞു ആത്മ സംസ്‌കരണത്തിനുള്ള അവസരമാണ് വിശ്വാസികൾക്ക് റമദാൻ. ഈ വിശുദ്ധ മാസത്തിലെ ലൈലത്തുൽ ഖദ്ർ എന്ന വിശേഷപ്പെട്ട ദിനം റമദാൻ മാസത്തിലെ അവസാന 10 ദിവസങ്ങലിലൊന്നാണ് എന്നാണ് വിശ്വാസം. ഇതിൽ ഏറ്റവും പ്രബലമായ ദിനം 27 ആം രാവ് ആണ് എന്നാണ് കരുതപ്പെടുന്നത്. ലൈലത്തുൽ ഖദ്ർ എന്നത് ഖുർആൻ അവതീർണമായ ദിനം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യമായ ദിനമായി ആണ് ലൈലത്തുൽ ഖദിറിനെ ഖുർആനിൽ വിശേഷിപ്പിക്കപ്പെടുന്നത്. Also Read: ഇരിക്കൂറില്‍ യുഡിഎഫിനെ പിന്തുണയ്ക്കാത്തത് ചെങ്ങളായി പഞ്ചായത്ത് മാത്രം, വീഡിയോ കാണാം
ഈ ദിനത്തിൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാവും. ഖുർആൻ പാരായണവും പ്രത്യേക നമസ്കാരവുമായി പ്രാർത്ഥനാ മുഖരി തമാവും വിശ്വാസികളുടെ വീടുകളും പള്ളികളും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രാർത്ഥനകളും മറ്റ് ആരാധനകളും പള്ളികളിൽനിന്നും വീടുകളിലേക്ക് ചുരുങ്ങിയിരക്കുകയാണ്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു ഇന്നലെ. ഇന്നലെ പള്ളികളിൽ ലൈലത്തുൽ ഖദ്ർ ദിനത്തിൽ വീടുകളിൽ പ്രാർത്ഥന മുഖരിതം ആകുവാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആഹ്വാനം ചെയ്തിരുന്നു. കോവിഡ് എന്ന മഹാമാരി ലോകത്താകമാനവും വിശിഷ്യ ഇന്ത്യയിലും പിടിമുറുക്കുമ്പോൾ നാടിനുവേണ്ടി പ്രാർത്ഥന ഉയരണമെന്നും പണ്ഡിതന്മാർ ആഹ്വാനം ചെയ്തിരുന്നു.
Also Read: കൊടകര കുഴൽപ്പണ കേസ്, അന്വേഷണത്തിന് പ്രത്യേക സംഘം, വീഡിയോ കാണാം
സർവ്വ സമൂഹത്തിനും കാലത്തിനുമായി നിർ ണ്ണയിച്ചിട്ടുള്ള റമദാൻ വൃതം ഇന്ന് ലോകം നേരിടുന്ന കടുത്ത മഹാ മാരിയെ അഭിമുഖികരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്‍ഠാനമാണ്. വിശുദ്ധ റമദാൻ ആരാധനാലയങ്ങളെ പ്രാർത്ഥനാ സാന്ദ്രമാക്കുന്ന വൃത നിഷ്ഠമായ ധാരാളം ഒത്തുചേരലുകളുടെ സന്ദർഭവും ആയിരുന്നു. എന്നാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് പ്രാർത്ഥനാ ചടങ്ങുകൾ എല്ലാം നടത്തുന്നത്. പരിശുദ്ധ റമദാൻ മാസത്തിന്റെ കാരുണ്യം ഒട്ടും ചോരാതെ സർവ്വതും സൃഷ്ടാവിൽ അർപ്പിച്ചു ആത്മ സംസ്‌കരണത്തിലൂടെ സ്ഫുടം ചെയ്തെടുക്കുവാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. വരുന്ന രാപ്പകലുകളിലെ പ്രാർത്ഥന നൽകുന്ന പാഠങ്ങൾ ആണ് ഓരോ വിശ്വാസിക്കും വരും കാലത്തേക്കുള്ള നീക്കിയിരുപ്പെന്നും 30 നാളുകളിലൂടെ ആർജിച്ചെടുക്കുന്ന പുണ്യവും അനുഗ്രഹവും അതേപടി സൂക്ഷിക്കുവാനും അതുവഴി ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാനും വിശ്വാസികൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഈ ദിനത്തിൽ രാത്രിയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാവും. ഖുർആൻ പാരായണവും പ്രത്യേക നമസ്കാരവുമായി പ്രാർത്ഥനാ മുഖരി തമാവും വിശ്വാസികളുടെ വീടുകളും പള്ളികളും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രാർത്ഥനകളും മറ്റ് ആരാധനകളും പള്ളികളിൽനിന്നും വീടുകളിലേക്ക് ചുരുങ്ങിയിരക്കുകയാണ്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ആയിരുന്നു ഇന്നലെ. ഇന്നലെ പള്ളികളിൽ ലൈലത്തുൽ ഖദ്ർ ദിനത്തിൽ വീടുകളിൽ പ്രാർത്ഥന മുഖരിതം ആകുവാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആഹ്വാനം ചെയ്തിരുന്നു. കോവിഡ് എന്ന മഹാമാരി ലോകത്താകമാനവും വിശിഷ്യ ഇന്ത്യയിലും പിടിമുറുക്കുമ്പോൾ നാടിനുവേണ്ടി പ്രാർത്ഥന ഉയരണമെന്നും പണ്ഡിതന്മാർ ആഹ്വാനം ചെയ്തിരുന്നു.
Also Read: കൊടകര കുഴൽപ്പണ കേസ്, അന്വേഷണത്തിന് പ്രത്യേക സംഘം, വീഡിയോ കാണാം
സർവ്വ സമൂഹത്തിനും കാലത്തിനുമായി നിർ ണ്ണയിച്ചിട്ടുള്ള റമദാൻ വൃതം ഇന്ന് ലോകം നേരിടുന്ന കടുത്ത മഹാ മാരിയെ അഭിമുഖികരിക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്‍ഠാനമാണ്. വിശുദ്ധ റമദാൻ ആരാധനാലയങ്ങളെ പ്രാർത്ഥനാ സാന്ദ്രമാക്കുന്ന വൃത നിഷ്ഠമായ ധാരാളം ഒത്തുചേരലുകളുടെ സന്ദർഭവും ആയിരുന്നു. എന്നാൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് പ്രാർത്ഥനാ ചടങ്ങുകൾ എല്ലാം നടത്തുന്നത്. പരിശുദ്ധ റമദാൻ മാസത്തിന്റെ കാരുണ്യം ഒട്ടും ചോരാതെ സർവ്വതും സൃഷ്ടാവിൽ അർപ്പിച്ചു ആത്മ സംസ്‌കരണത്തിലൂടെ സ്ഫുടം ചെയ്തെടുക്കുവാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. വരുന്ന രാപ്പകലുകളിലെ പ്രാർത്ഥന നൽകുന്ന പാഠങ്ങൾ ആണ് ഓരോ വിശ്വാസിക്കും വരും കാലത്തേക്കുള്ള നീക്കിയിരുപ്പെന്നും 30 നാളുകളിലൂടെ ആർജിച്ചെടുക്കുന്ന പുണ്യവും അനുഗ്രഹവും അതേപടി സൂക്ഷിക്കുവാനും അതുവഴി ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാനും വിശ്വാസികൾക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ