ആംബുലൻസിൽ കിടന്ന് പന്ത്രണ്ടാം ക്ലാസ് തുല്യത പരീക്ഷയെഴുതി,അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിന് നൽകിയ ലക്ഷ്മി ലാലിന് പിന്തുണയുമായി സാക്ഷരത മിഷൻ ഡയറക്ടർ നേരിട്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ ലക്ഷ്മി ലാലിനെ കാണാനാണ് സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല എത്തിയത്.പന്ത്രണ്ടാം വയസിലുണ്ടായ വാഹനപകടത്തിൽ തളർന്ന് കിടപ്പിലായി പോയ ജീവിതമാണ് ലക്ഷ്മിയുടേത്. പാട്ട് പാടിയും,പുസ്തകങ്ങൾ നൽകിയും ഡോ. പി.എസ്.ശ്രീകല അപ്പു എന്ന ലക്ഷ്മി ലാലിന് സാന്ത്വനമായി. അപകടം നടന്ന് പതിനഞ്ച് വർഷം പൂർത്തിയാകുന്ന ദിവസമാണ് ഡോ. പി എസ് ശ്രീകല എത്തിയത് എന്നത് യാദൃശ്ചികം.
ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വാഴത്തറ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ പഴവീട് സ്വദേശി ലാലിൻ്റെയും, അജിതയുടെയും മകൾ 27വയസുള്ള അപ്പു എന്ന് വിളിക്കുന്ന ലക്ഷ്മി ലാൽ, 1996 ഓഗസ്റ്റ് 3 രാവിലെ 6.45ന്,ആലപ്പുഴ എസ്‌ഡിവി സ്ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് വാഹനാപകടമുണ്ടായത്. സൈക്കിളിൽ ട്യൂഷൻ ക്ലാസിലേയ്ക്ക് പോകുമ്പോൾ കെഎസ്ആർടിസി ബസിടിച്ച് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു.വിവിധ സ്ഥലങ്ങളിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. തുടർന്ന് തളർന്ന് കിടപ്പിലായി.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഇതേ സ്ഥിതി തുടരുന്നു. പത്ത്, പതിനൊന്ന് ക്ലാസുകളിൽ തുല്യത പരീക്ഷ കഴിഞ്ഞ്, ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി. ചേർത്തല ഗവണ്‍മെന്‍റ് ഗേൾസ് സ്കൂളിൽ ആംബുലൻസിൽ കിടന്നാണ് ലക്ഷ്മി പരീക്ഷയെഴുതിയത്. ഈ വാർത്തയറിഞ്ഞാണ് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.ശ്രീകല എത്തിയത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ഡോ.ശ്രീകല ലക്ഷ്മിയോടൊപ്പം പാട്ട് പാടിയും, പുസ്തകങ്ങൾ കൈമാറിയും സമയം ചെലവഴിച്ചു. ഓട്ടോകാസ്റ്റ് ജീവനക്കാരനായിരുന്ന പിതാവ് ലാലും മാതാവ് അജിതയും പരിചരണവുമായി 24 മണിക്കൂറും ഒപ്പമുണ്ട്.സഹോദരി പാർവ്വതി ബംഗളൂരുവിലാണ്. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും പന്ത്രണ്ടാം ക്ലാസ് തുല്യത പരീക്ഷയെഴുതിയ ലക്ഷ്മി അതിജീവനത്തിൻ്റെ മാതൃകയാണെന്നും, സാക്ഷരതാ മിഷൻ എല്ലാ പിന്തുണയും നൽകുമെന്നും ഡോ. പി എസ് ശ്രീകല പറഞ്ഞു.
ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വാഴത്തറ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ പഴവീട് സ്വദേശി ലാലിൻ്റെയും, അജിതയുടെയും മകൾ 27വയസുള്ള അപ്പു എന്ന് വിളിക്കുന്ന ലക്ഷ്മി ലാൽ, 1996 ഓഗസ്റ്റ് 3 രാവിലെ 6.45ന്,ആലപ്പുഴ എസ്‌ഡിവി സ്ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് വാഹനാപകടമുണ്ടായത്. സൈക്കിളിൽ ട്യൂഷൻ ക്ലാസിലേയ്ക്ക് പോകുമ്പോൾ കെഎസ്ആർടിസി ബസിടിച്ച് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു.വിവിധ സ്ഥലങ്ങളിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. തുടർന്ന് തളർന്ന് കിടപ്പിലായി.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഇതേ സ്ഥിതി തുടരുന്നു. പത്ത്, പതിനൊന്ന് ക്ലാസുകളിൽ തുല്യത പരീക്ഷ കഴിഞ്ഞ്, ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി. ചേർത്തല ഗവണ്‍മെന്‍റ് ഗേൾസ് സ്കൂളിൽ ആംബുലൻസിൽ കിടന്നാണ് ലക്ഷ്മി പരീക്ഷയെഴുതിയത്. ഈ വാർത്തയറിഞ്ഞാണ് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.ശ്രീകല എത്തിയത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ഡോ.ശ്രീകല ലക്ഷ്മിയോടൊപ്പം പാട്ട് പാടിയും, പുസ്തകങ്ങൾ കൈമാറിയും സമയം ചെലവഴിച്ചു. ഓട്ടോകാസ്റ്റ് ജീവനക്കാരനായിരുന്ന പിതാവ് ലാലും മാതാവ് അജിതയും പരിചരണവുമായി 24 മണിക്കൂറും ഒപ്പമുണ്ട്.സഹോദരി പാർവ്വതി ബംഗളൂരുവിലാണ്. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും പന്ത്രണ്ടാം ക്ലാസ് തുല്യത പരീക്ഷയെഴുതിയ ലക്ഷ്മി അതിജീവനത്തിൻ്റെ മാതൃകയാണെന്നും, സാക്ഷരതാ മിഷൻ എല്ലാ പിന്തുണയും നൽകുമെന്നും ഡോ. പി എസ് ശ്രീകല പറഞ്ഞു.