സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ ഫ്ലക്സ് ബോർഡിൽ സാമൂഹിക പരിഷ്കർത്താവും സമുദായ ആചാര്യനുമായ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിലേക്ക്. വേലഞ്ചിറയിൽ 17നു തുടങ്ങുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കണ്ടല്ലൂർ പറവൂർ ജംക്ഷനിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ മന്നത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് വിവാദം. വിമോചന സമര നായകൻ ആയിരുന്ന മന്നത്തു പദ്മനാഭനെ തരം കിട്ടുമ്പോഴെക്കെ പരിഹസിക്കുകയും വിമർശിക്കുകയും തള്ളി പറയുകയും ചെയ്യുന്ന പതിവായിരുന്നു സിപിഎമ്മിനെന്നും ഇപ്പോൾ എന്തേ ഇങ്ങിനെ? എന്നുമുള്ള ചോദ്യങ്ങൾ ഫ്ലക്സ് ബോർഡിൻറെ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ അടക്കം ഫ്ലക്സ് ബോർഡിൻറെ ഈ ചിത്രം വെച്ച് വിമർശനമുയർത്തി. "കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല" എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ. കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
വിമർശനം ഉയർന്നതോടെ, പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സമ്മേളനവുമായി ബന്ധപ്പെട്ട് 100 ബോർഡുകൾ കണ്ടല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലെല്ലാം ഓരോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വിശദീകരിച്ചു.
രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കർ അടക്കം ഫ്ലക്സ് ബോർഡിൻറെ ഈ ചിത്രം വെച്ച് വിമർശനമുയർത്തി. "കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല" എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ. കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
വിമർശനം ഉയർന്നതോടെ, പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സമ്മേളനവുമായി ബന്ധപ്പെട്ട് 100 ബോർഡുകൾ കണ്ടല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലെല്ലാം ഓരോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വിശദീകരിച്ചു.