ആലപ്പുഴ: ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയത്. കയ്യാങ്കളിയിൽ എൻസിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസിയെ ഒരുവിഭാഗം കയ്യേറ്റം ചെയ്തതായാണ് പരാതി. Also Read: 'നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മർദ്ദിച്ചു, ഇതിനിടെ ട്രെയിനിന് മുന്നിൽപ്പെട്ടു'; കടുത്ത ആരോപണവുമായി കുടുംബം
എൻസിപി ആലപ്പുഴ ജില്ലാ നേതാക്കൾക്കിടയിൽ ഏറെ നാളായി നിൽക്കുന്ന ഭിന്നതയാണ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നോമിനേഷൻ നൽകുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ പിന്തുണയ്ക്കുന്ന മറുവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. ആലപ്പുഴ എൻസിപി ബ്ലോക്ക് തല സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം.
Also Read: നേട്ടങ്ങളും കോട്ടങ്ങളും തുല്യമായി പങ്കിടണം, സര്‍ക്കാരിന്റെ സുഖവും ദുഃഖവും തുല്യമായി എടുക്കണം: കാനം രാജേന്ദ്രന്‍
ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.സംഘർഷത്തിനിടെ വനിതാ നേതാവ് ആലീസ് ജോസിനെ കയ്യേറ്റം ചെയ്യാൻ ഒരുവിഭാഗം ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
സംഘർഷം കയ്യാങ്കളിയിൽ എത്തിയതോടെ പോലീസ് എത്തി ഇരുവിഭാഗത്തെയും പിരിച്ചു വിട്ടു. സംഘർഷത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു. പരാതിയുമായി സംസ്ഥാന - ദേശീയ നേതൃത്വങ്ങളെയും പോലീസിനെയും സമീപിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് തോമസ് കെ തോമസ് എംഎൽഎയുടെ പ്രതികരണം. വ്യാജ അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തിയതെന്നുമായിരുന്നു എംഎൽഎയുടെ ആരോപണം.
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എൻസിപി ആലപ്പുഴ ജില്ലാ നേതാക്കൾക്കിടയിൽ ഏറെ നാളായി നിൽക്കുന്ന ഭിന്നതയാണ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നോമിനേഷൻ നൽകുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ പിന്തുണയ്ക്കുന്ന മറുവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. ആലപ്പുഴ എൻസിപി ബ്ലോക്ക് തല സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം.
Also Read: നേട്ടങ്ങളും കോട്ടങ്ങളും തുല്യമായി പങ്കിടണം, സര്‍ക്കാരിന്റെ സുഖവും ദുഃഖവും തുല്യമായി എടുക്കണം: കാനം രാജേന്ദ്രന്‍
ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.സംഘർഷത്തിനിടെ വനിതാ നേതാവ് ആലീസ് ജോസിനെ കയ്യേറ്റം ചെയ്യാൻ ഒരുവിഭാഗം ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
സംഘർഷം കയ്യാങ്കളിയിൽ എത്തിയതോടെ പോലീസ് എത്തി ഇരുവിഭാഗത്തെയും പിരിച്ചു വിട്ടു. സംഘർഷത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു. പരാതിയുമായി സംസ്ഥാന - ദേശീയ നേതൃത്വങ്ങളെയും പോലീസിനെയും സമീപിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് തോമസ് കെ തോമസ് എംഎൽഎയുടെ പ്രതികരണം. വ്യാജ അംഗത്വ ബുക്കുമായാണ് സംസ്ഥാന സമിതി അംഗമായ റെജി ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തിയതെന്നുമായിരുന്നു എംഎൽഎയുടെ ആരോപണം.
ആലപ്പുഴ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം