ആപ്പ്ജില്ല

ഗാനമേളകളെ ജനകീയമാക്കിയ ഗായകൻ....ഇടവ ബഷീർ വിട പറഞ്ഞത് സ്റ്റേജിൽ പ്രിയപ്പെട്ട ഗാനം ആലപിക്കുന്നതിനിടെ, വീഡിയോ

ഗാനമേളകളെ കേരളത്തിൽ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ. അദ്ദേഹത്തിന്‍റെ അന്ത്യം 76 ാം വയസിൽ വേദിയിൽ പാടുന്നതിനിടെയായിരുന്നു എന്നത് യാദൃശ്ചികം

Edited byNilin Mathews | Lipi 29 May 2022, 9:17 am

ഹൈലൈറ്റ്:

  • ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷങ്ങൾക്കിടെയാണ് സംഭവം
  • രാത്രി 9:30 ഓടെയാണ് ഇടവ ബഷീർ സ്റ്റേജിൽ കുഴഞ്ഞുവീണത്
  • ക്യാംലോട്ട് കൺവെൻഷൻ സെന്‍ററിലായിരുന്നു ഗാനമേള നടന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ആലപ്പുഴ(Alappuzha): ഗായകൻ ഇടവ ബഷീർ (76) അന്തരിച്ചു. ഗാനമേളയിൽ പാടുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷങ്ങൾക്കിടെയാണ് ബഷീർ സ്റ്റേജിൽ കുഴഞ്ഞു വീണത്. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്‍ററിലായിരുന്നു ഗാനമേള നടന്നത്. സ്റ്റേജിൽ കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 9:30 ഓടെയാണ് ഇടവ ബഷീർ സ്റ്റേജിൽ കുഴഞ്ഞുവീണത്. 'മാനാ ഹോ തും...ബേഹദ് ഹസീ...' എന്ന ഹിന്ദി ഗാനം പാടുന്നതിനിടയിലാണ് ഇടവ ബഷീർ കുഴഞ്ഞുവീണത്. ബഷീറിന് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായിരുന്നു ആ ഗാനം.
ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഗായകനാണ് ഇടവ ബഷീർ. കൊല്ലം ജില്ലയോട് ചേർന്നുകിടക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റിയതിനാൽ പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. കോളജിൽ ചേർന്നുപഠിക്കാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിക്കാനായിരുന്നു ബഷീറിനു താൽപര്യം.

ആ മുദ്രാവാക്യത്തിന്റെ അർത്ഥം പോലും അറിയില്ല, എവിടെയോ കേട്ടത്, പഠിപ്പിച്ചിട്ടില്ല... അത് ആർഎസ്എസിനെതിരെയുള്ളതെന്ന് പിതാവ്!


1972ൽ ഗാനഭൂഷണം പാസായി. ‌അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചു.

1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്. കെ.ജെ. ജോയിയുടെ സംഗീതത്തിൽ വാണിജയറാമിനൊപ്പം ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നീട്, തുടർന്നും സിനിമയിൽ ചില അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടു മുൻപു ഗാനമേളയ്‌ക്കായി കൊല്ലം സംഗീതാലയയ്‌ക്കു രൂപം നൽകി. ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആയിരുന്നു ഉദ്‌ഘാടകൻ.

20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു


1996ൽ കൊല്ലത്തു സംഗീതം റെക്കോർഡിങ് സ്‌റ്റുഡിയോ തുടങ്ങിയപ്പോഴും ഉദ്‌ഘാടകൻ യേശുദാസ് തന്നെ ആയിരുന്നു. കേരളത്തിൽ അപൂർവം ഗാനമേള സമിതികൾ മാത്രമുണ്ടായിരുന്നപ്പോഴാണു സംഗീതാലയ പിറന്നത്. യേശുദാസിന്റെയും മുഹമ്മദ് റാഫിയുടെയും പാട്ടുകളിലൂടെ ബഷീർ ജനഹൃദയങ്ങൾ കീഴടക്കി. വേദികൾ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായി. അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ ലോകം മുഴുവനും സംഗീതാലായയ്‌ക്ക് അതിരുകളില്ലാത്ത പ്രയാണമായിരുന്നു. പിതാവ് അബ്‌ദുൽ അസീസ് സിംഗപ്പൂരിലായിരുന്നതിനാൽ അവിടെ നിന്ന് അത്യാധുനിക സംഗീതോപകരണം കൊണ്ടുവന്നായിരുന്നു ഇടവ ബഷീർ ഗാനമേളയിൽ പുതുമ ഒരുക്കിയത്.

Topic: Edava Basheer, Edava Basheer Death, Blue Diamonds Orchestra
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്