അനുപമ കേസിൽ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടിയതിൽ സന്തോഷമുണ്ട്. എന്നാൽ സിപിഎം എടുത്ത നിലപാട് ഇടതുപക്ഷ നിലപാട് ആണെന്ന് ഒരാൾക്കും അവകാശപ്പെടാൻ കഴിയില്ല എന്ന് വിഡി സതീശൻ പറഞ്ഞു. പാർട്ടിയാണ് പോലീസ് സ്റ്റേഷൻ എന്ന രീതി ശരിയല്ല. എന്ത് പുരോഗമനം ആണ് ഇടതുപക്ഷത്തിൻ്റേത്. കുട്ടിയെ ദത്ത് കൊടുക്കുന്നത് പാർട്ടിയും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ അറിഞ്ഞ കാര്യമാണ്. എന്നിട്ടുപോലും പോലീസോ, ശിശുക്ഷേമ വകുപ്പോ നടപടി എടുത്തില്ല. എല്ലാവരും നിയമലംഘനത്തിന് കൂട്ടുനിന്നു. കണ്ണുകൊണ്ട് ബലൂൺ വീര്‍പ്പിച്ച് വിദ്യാര്‍ഥി! ഇത് കണ്ടാൽ കണ്ണ് തള്ളും, വീഡിയോ കാണാം
ഒടുവിൽ മാധ്യമങ്ങളിൽ വാർത്തയാവുകയും ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ ഗൗരവമായി എല്ലാവരും ഇടപെട്ടത്. എന്നിട്ടും അത് വൈകിക്കാൻ ഇടപെടൽ ഉണ്ടായി. ഒടുവിൽ അനുപമ ശിശുക്ഷേമ സമിതിക്കു മുന്നിൽ സമരം ചെയ്തപ്പോഴാണ് ഡിഎൻഎ ടെസ്റ്റ് ചെയ്യാനും കുട്ടിയെ തിരികെ എത്തിക്കാനും സർക്കാർ തയ്യാറായത്. പാർട്ടി തീരുമാന പ്രകാരമുള നിയമലംഘനമാണ് വിഷയത്തിൽ നടന്നത്. ദത്തു നിയമങ്ങളുടെ കൃത്യമായ ലംഘനമാണ് നടന്നത്. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനകൾ അന്വേഷിച്ച് ഇതിൽ ഉൾപ്പെട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ലോകം ചുറ്റിയ വിജയൻ ചേട്ടൻ; ഓര്‍മകൾ പങ്കുവെച്ച് 'കുത്തിയോടൻസ് കുടുംബം', വീഡിയോ കാണാം
ആലുവയിൽ എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ സമരം ശക്തമായപ്പോഴാണ് പോലീസുദ്യോഗസ്ഥനെ സ്റ്റേഷൻ ചാർജിൽ നിന്നുപോലും മാറ്റാൻ തയ്യാറായതെന്നും സതീശൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ സംഭവമാണ് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉണ്ടാകുന്നത്. പാർട്ടിയുടെ പ്രിയപ്പെട്ട ആളാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. അതാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത്. സ്ത്രീ സുരക്ഷയെ കുറിച്ച് ഒരു ഉത്കണ്ഠ പോലുമില്ലാത്ത സ്ത്രീവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഒടുവിൽ മാധ്യമങ്ങളിൽ വാർത്തയാവുകയും ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ ഗൗരവമായി എല്ലാവരും ഇടപെട്ടത്. എന്നിട്ടും അത് വൈകിക്കാൻ ഇടപെടൽ ഉണ്ടായി. ഒടുവിൽ അനുപമ ശിശുക്ഷേമ സമിതിക്കു മുന്നിൽ സമരം ചെയ്തപ്പോഴാണ് ഡിഎൻഎ ടെസ്റ്റ് ചെയ്യാനും കുട്ടിയെ തിരികെ എത്തിക്കാനും സർക്കാർ തയ്യാറായത്. പാർട്ടി തീരുമാന പ്രകാരമുള നിയമലംഘനമാണ് വിഷയത്തിൽ നടന്നത്. ദത്തു നിയമങ്ങളുടെ കൃത്യമായ ലംഘനമാണ് നടന്നത്. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനകൾ അന്വേഷിച്ച് ഇതിൽ ഉൾപ്പെട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ലോകം ചുറ്റിയ വിജയൻ ചേട്ടൻ; ഓര്‍മകൾ പങ്കുവെച്ച് 'കുത്തിയോടൻസ് കുടുംബം', വീഡിയോ കാണാം
ആലുവയിൽ എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ സമരം ശക്തമായപ്പോഴാണ് പോലീസുദ്യോഗസ്ഥനെ സ്റ്റേഷൻ ചാർജിൽ നിന്നുപോലും മാറ്റാൻ തയ്യാറായതെന്നും സതീശൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ സംഭവമാണ് ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉണ്ടാകുന്നത്. പാർട്ടിയുടെ പ്രിയപ്പെട്ട ആളാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ. അതാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത്. സ്ത്രീ സുരക്ഷയെ കുറിച്ച് ഒരു ഉത്കണ്ഠ പോലുമില്ലാത്ത സ്ത്രീവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.