ആപ്പ്ജില്ല

പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ ഏഴംഗ സംഘം വെട്ടി കൊലപ്പെടുത്തി

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലി നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നു. ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിപിന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം

Lipi 12 Sept 2021, 5:09 pm

ഹൈലൈറ്റ്:

  • കൊല്ലപ്പെട്ടത് ടാങ്കർ ലോറി ഉടമ
  • സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
  • ആക്രമിച്ചത് ഏഴ് പേർ അടങ്ങുന്ന സംഘം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vipin lal
വിപിൻ ലാൽ
ആലപ്പുഴ തൈക്കാട്ട്ശേരിയിൽ ഇന്ന് പുലർച്ചെ യുവാവ് കൊല്ലപ്പെട്ടു. യുവാവിൻ്റെ കൊലപാതകത്തിന് പിന്നിൽ സുഹൃത്തിൻ്റെ സഹോദരിക്ക് മൊബൈൽ സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കാരണമെന്ന് പോലീസ്. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി, വീടിന് സമീപത്ത് റോഡിൽ വച്ചുണ്ടായ ആക്രമണത്തിലാണ് വിപിൻ ലാൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ തൈക്കാട്ട്ശേരി സ്വദേശി സുജിത്ത് പൊലീസ് പിടിയിലായി. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. ഏഴ് പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തൈക്കാട്ട് ശേരി പഞ്ചായത്ത് പത്താം വാർഡിൽ പനിയാത്ത് കോളനിയിൽ രോഹിണി വീട്ടിൽ രാമചന്ദ്രൻ്റെ
മകൻ 37 വയസുള്ള വിപിൻ ലാലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. സുജിത്ത് ഉൾപ്പടെയുള്ള ഏഴംഗ സംഘം വിപിൻലാലും സുഹൃത്തുക്കളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്നറിയിച്ച് മെഡിക്കൽ കോളേജ്; വിവാദം, വീഡിയോ കാണാം
വിപിൻ ലാലിൻ്റെ സുഹൃത്തിൻ്റെ സഹോദരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം എത്തിയതാണ്
തർക്കത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ഒരാഴ്ച മുമ്പുണ്ടായ സംഭവത്തിൻ്റെ തുടർച്ചയാണ്
ഇന്നലെ നടന്ന കൊലപാതകമെന്ന വിലയിരുത്തലിലാണ് പോലീസ്. സുജിത്ത് ഉൾപ്പടെ മുഴുവൻ പ്രതികളും തൈക്കാട്ട്ശേരി സ്വദേശികളാണ്. കൊല്ലപ്പെട്ട വിപിൻ ലാൽ മാലിന്യം കൊണ്ട് പോകുന്ന ടാങ്കർ ലോറി
ഉടമയാണ്. രശ്മി ഭാര്യയും, കണ്ണൻ, ലച്ചു എന്നിവർ മക്കളുമാണ്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള
അന്വേഷണം ഊർജിതമാക്കിയെന്ന് പൂച്ചാക്കൽ ഇൻസ്പെക്റ്റർ അജയ് മോഹൻ പറഞ്ഞു. കൊലക്ക് പിന്നിൽ മറ്റ് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നാണ് നിഗമനമെന്ന് പോലീസ് കൂട്ടിച്ചേർത്തു. കൊലക്കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ വൈകാതെ പിടികൂടാൻ കഴിയുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്