ആപ്പ്ജില്ല

ശരീരം മുഴുവന്‍ മുറിവേറ്റ പാടുകള്‍; രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ് 12കാരന്‍

രണ്ടാനച്ഛന്‍ തന്നെയാണ് പന്ത്രണ്ടുകാരനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയും കുഞ്ഞിന്‍റെ ഭയന്ന നിലയിലുള്ള പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 12 Apr 2023, 12:31 pm

ഹൈലൈറ്റ്:

  • രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്
  • വിശദമായ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് നിരവധി പരിക്കുകള്‍ കണ്ടെത്തി
  • ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതിനെ കുറിച്ച് കുട്ടി കരഞ്ഞു പറഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Police (5)
ആലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ് 12 കാരന്‍. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ പന്ത്രണ്ടുകാരനാണ് പരിക്കേറ്റത്. കുട്ടിയെ മാവേലിക്കര ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: പീഡനക്കേസിന് പിന്നാലെ മോഷണം, തട്ടിയെടുത്ത പണം കൊണ്ട് 'മീശ' വിനീത് ബുള്ളറ്റ് വാങ്ങി, കടം തീർത്തു; യുവാവിനെതിരെ പത്ത് മോഷണക്കേസുകൾ

വീണ് പരിക്കേറ്റതെന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ കണ്ട് ഡോക്ടര്‍ക്ക് സംശയം തോന്നി. രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ പെരുമാറ്റത്തിലുള്ള അസ്വാഭാവികതയും കുഞ്ഞിന്റെ ഭയന്ന നിലയിലുള്ള പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Also Read: 4 മാസത്തിനിടെ 7 വന്ദേ ഭാരത് എക്സ്പ്രസുകൾ; കേരളത്തിലേക്ക് ഇനി എന്ന്?

വിശദമായ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് നിരവധി പരിക്കുകള്‍ കണ്ടെത്തി. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതിനെ കുറിച്ച് കുട്ടി കരഞ്ഞു പറഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. ശരീരം മുഴുവന്‍ മുറിവേറ്റ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്