ആപ്പ്ജില്ല

കായംകുളത്തിൻ്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലേക്ക്! 100 ഓളം വീടുകളിൽ വെള്ളം കയറി

കായംകുളം നഗരസഭയുടെ തെക്ക്, കിഴക്കൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. പ്രദേശത്തെ 100 ഓളം വീടുകളിൽ വെള്ളം കയറി. 24, 27, 28, 29 വാർഡുകളിലെ വീടുകളിലാണ് വെള്ളം കയറിയത്.

Lipi 10 Aug 2020, 1:20 am
കായംകുളം: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് കായംകുളത്തിൻ്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലേക്ക്. കായംകുളം നഗരസഭയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ഇവിടങ്ങളിലെ നൂറോളം വീടുകളിൽ വെള്ളം കയറി.
Samayam Malayalam വെള്ളക്കെട്ട്


Also Read: കായംകുളം-പുനലൂർ റോഡിൽ വാഹനാപകടം; 2 പേർ മരിച്ചു

നഗരസഭയിലെ 24, 27, 28, 29 വാർഡുകളിലെ വീടുകളിലാണ് അധികവും വെള്ളം കയറിയത്. ഈ വാർഡുകളുടെ കടന്നുപോകുന്ന മലയൽ കനാൽ കരകവിഞ്ഞൊഴുകിയതാണ് വെള്ളക്കെട്ട് രൂക്ഷമാകുവാൻ കാരണം. ഈ പ്രദേശങ്ങളിലെ കൃഷികൾക്കും നാശം സംഭവിച്ചു. നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇവിടങ്ങളിലെ വീടുകളിലുള്ള കിടപ്പു രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 29-ാം വാർഡിലെ രോഗിയായ വൃദ്ധയെ ഏറെ സാഹസപ്പെട്ടാണ് ഇവരുടെ വീട്ടിൽ നിന്നും മാറ്റിയത്.

Also Read: പമ്പയും അച്ചൻകോവിലും കരകവിഞ്ഞു; ചെറുതനയിൽ 75 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു: മാറ്റിപാർപ്പിച്ചില്ലെന്ന് ആരോപണം

ചേരാവള്ളി സ്കൂൾ, തേവലപ്പുറം സ്കൂൾ, കൃഷ്ണപുരം സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചിലയിടങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങിയേക്കും. നൂറുകണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതും താമസിപ്പിക്കുന്നതും. അതേസമയം കൃഷ്ണപുരം പഞ്ചായത്തിൽ മലയൻ കനാൽ കടന്നുപോകുന്ന വാർഡുകളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കായംകുളത്തിൻ്റെ സമീപ പ്രദേശങ്ങളിലെ പത്തിയൂർ പഞ്ചായത്ത്, കണ്ടല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും ഇതിനോടകം വെള്ളക്കെട്ടിലായി.

Also Read: കോണാട്ടുകരി പാടശേഖരത്തിൽ മടവീണു; 55 ഏക്കർ കൃഷി നശിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്