ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻ ചാലിൽ കുന്നോത്ത് പറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിയിൽ നിഖിൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്. ആലപ്പുഴ ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറിൽ ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂന്ന് പ്രതികളും പിടിയിലായത്.
പരിശോധനയ്ക്കിടെ പ്രതികൾ എത്തിയ കാറിന് നേർക്ക് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോലീസിന് നേർക്ക് കാർ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. കാർ അതിവേഗത്തിൽ എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥർ ഓടിമാറുകയായിരുന്നു.
പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ച് നിന്നു. കാറിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയടക്കമുള്ളവരെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൃദ്യ എറണാകുളത്ത് താമസിക്കുകയും രാത്രി സമയത്ത് എംഡിഎംഎ ആലപ്പുഴയിൽ എത്തിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ നഗരത്തിലെ സ്കൂൾ - കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചിരുന്നത്.
Read Latest Local News and Malayalam News
വ്യാഴാഴ്ച രാവിലെയാണ് എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്. ആലപ്പുഴ ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറിൽ ഒരു സംഘം എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂന്ന് പ്രതികളും പിടിയിലായത്.
പരിശോധനയ്ക്കിടെ പ്രതികൾ എത്തിയ കാറിന് നേർക്ക് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോലീസിന് നേർക്ക് കാർ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. കാർ അതിവേഗത്തിൽ എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥർ ഓടിമാറുകയായിരുന്നു.
പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ച് നിന്നു. കാറിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച യുവതിയടക്കമുള്ളവരെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൃദ്യ എറണാകുളത്ത് താമസിക്കുകയും രാത്രി സമയത്ത് എംഡിഎംഎ ആലപ്പുഴയിൽ എത്തിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ നഗരത്തിലെ സ്കൂൾ - കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചിരുന്നത്.
Read Latest Local News and Malayalam News