കൊച്ചി: സിനിമാ താരം ബാലയുടെ വീടിന് നേരെ ആക്രമണ ശ്രമം നടന്നതായി പരാതി. മൂന്നംഗ സംഘം നടന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് ആരോപണം.
കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിൽ അരങ്ങേറ്റം കുറിക്കന്നത്. തുടർന്ന് പുതിയ മുഖം, ബിഗ് ബി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2010ൽ ഗായിക അമൃതാ സുരേഷിനെ വിവാഹം ചെയ്തെങ്കിലും ഇരുവരും 2019ൽ വിവാഹമോചിതരാവുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് ബാലയും ഡോ. എലിസബത്തും വിവാഹിതരാകുന്നത്. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീഖിന്റെ സന്തോഷമാണ് ബാല അവസാനമായി അഭിനയിച്ച ചിത്രം. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഫല തർക്കത്തെ തുടർന്ന് അടുത്തിടെ ബാല വാർത്തകളിൽ ഇടം നേടിയിരുന്നു.
Read Latest Local News and Malayalam News
എറണാകുളം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എറണാകുളത്ത് 37 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന
എറണാകുളം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 37 സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച (ജനുവരി 13) പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ഇടപ്പള്ളി ഹോട്ടൽ വിറ്റാമിൻ (ബെയ്റൂട്ട് റെസ്റ്റോറന്റ്),
സൗത്ത് കളമശ്ശേരി അധോലോകം തട്ടുകട എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുവാനുള്ള നോട്ടീസും മൂന്ന് സ്ഥാപങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ വിവിധ ഭക്ഷ്യ വസ്തുക്കളുടെ അഞ്ച് സാമ്പിളുകൾ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ ഷൺമുഖൻ, ആദർശ് വിജയ്, എം.എൻ ഷംസിയ, നിമിഷ ഭാസ്കർ, കൃപാ ജോസഫ്, വിമലാ മാത്യു, നിഷാ റഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണർ ജോൺ വിജയകുമാർ അറിയിച്ചു.