ആപ്പ്ജില്ല

പി ടി തോമസിനെതിരായ പരാതിക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു; സംഭവം കൊവിഡ് ടെസ്റ്റിന് കൊണ്ടുപോകുന്നതിനിടെ!

എറണാകുളത്ത് കൊവിഡ് ടെസ്റ്റിന് കൊണ്ടുപോകുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി വിനീത് ആണ് രക്ഷപ്പെട്ടത്. പി ടി തോമസിനെതിരായ പരാതിക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

Lipi 25 Oct 2020, 9:00 pm
കൊച്ചി: പി ടി തോമസ് എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയ വൈറ്റില എ എൻ സന്തോഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി രക്ഷപ്പെട്ടു. ആലപ്പുഴ എടത്വ ചങ്ങംചേരി വൈത്തിശേരിയിൽ വിനീത്‌ (22) ആണ് കൊവിഡ്‌ ടെസ്റ്റിനു‌ കൊണ്ടു പോകുന്നതിനിടെ ജീപ്പിൽ നിന്ന്‌ ചാടിയിറങ്ങി രക്ഷപ്പെട്ടത്‌. Also Read: കൊലപാതകശ്രമം, ദേഹോപദ്രവം, വീടുകയറി ആക്രമണം... എറണാകുളത്ത് അറസ്റ്റിലായ സഹോദരങ്ങള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍, കാപ്പ ചുമത്തി ജയിലിലടച്ചുശനിയാഴ്‌ച്ച ഉച്ചയ്ക്ക് 12ന്‌ ആലുവ ജില്ലാ ആശുപത്രിയിലേയ്‌ക്ക്‌ തൃക്കാക്കര പോലീസ്‌ കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. കാക്കനാട്‌ ജംഗ്‌ഷൻ സിഗ്‌നലിൽ ജീപ്പ്‌ നിർത്തിയപ്പോഴാണ്‌ ഇയാൾ പോലീസിനെ വെട്ടിച്ചു വിലങ്ങുമായി രക്ഷപ്പെട്ടത്‌. പിടിച്ചുപറി, വാഹന മോഷണം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണിയാള്‍.Also Read: കൊച്ചിയിൽ നിന്നും ഞായറാഴ്ച മുതൽ കൂടുതൽ വിമാന സർവീസുകൾ: രാജ്യാന്തര സർവീസുകൾക്ക് 'എയർ ബബിൾ' തുടരും, ശീതകാല സമയക്രമം നിലവിൽ
Samayam Malayalam Ernakulam Accused Escape
പ്രതി വിനീത്


പിടിച്ചുപറിക്കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതി നീളമുള്ള കത്തി വീശി സിപിഐഎം വൈറ്റില ഏരിയ കമ്മിറ്റിയംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എ എന്‍ സന്തോഷിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്‌‌. ഇയാളുടെ ഒപ്പം ബൈക്കിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ‌ രണ്ടുപേർക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്വട്ടേഷൻ– കഞ്ചാവുമാഫിയ സംഘവുമായി ബന്ധമുള്ള പ്രതികൾക്ക്‌‌ മറ്റ്‌ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത്‌ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. ഇതിനിടെയാണ് പ്രതി ചാടിപ്പോയത്.Also Read: ആത്മഹത്യാ ഭീഷണി ഫലിച്ചു; ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ഈ മാസം 17 ന്‌ പുലർച്ചെ 5.40 ന്‌ പ്രഭാതസവാരിക്കിടെ പാടിവട്ടം അർക്കക്കടവ്‌ റോഡിൽ കുഞ്ഞാട്ടുഭാഗത്തുവെച്ചാണ്‌ എ എൻ സന്തോഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. ബൈക്കിലെത്തിയ മൂന്നംഗസംഘം സന്തോഷിനെ കത്തികൊണ്ട്‌ കുത്താൻ പാഞ്ഞടുത്തപ്പോഴേക്കും അതുവഴിവന്ന മാലിന്യ ലോറിയിൽ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. എ എൻ സന്തോഷ്‌ ഓടിക്കയറി രക്ഷപ്പെട്ട ടിപ്പറിന്‍റെ ഡ്രൈവറുടെ വീട്ടിലും അജ്ഞാതർ എത്തി പരിഭ്രാന്തി പരത്തിയിരുന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂഎറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്