ആപ്പ്ജില്ല

ഓട്ടോമാറ്റിക് സിഗ്നലിങ് വരുന്നു; എറണാകുളം - വള്ളത്തോൾ നഗർ പാതയിൽ ട്രെയിൻ ഗതാഗതം സുഖമമാകും

ഈ റൂട്ടില്‍ ഓട്ടമാറ്റിക് സിഗ്നലിങ് വേണമെന്നുള്ള ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ റെയിൽവെ പരിഗണിച്ചിട്ടുള്ളത്. ചെന്നൈ- എറണാകുളം പാതയിലെ ട്രെയിന്‍ ഗതാഗതം സുഗമമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് റെയില്‍വെയുടെ അനുമതി.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 23 Feb 2023, 2:41 pm

ഹൈലൈറ്റ്:

  • പുതിയ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഒന്നിലതികം ട്രെയിനുകൾ ഒരു സെക്ഷനിൽ ഓടിക്കാൻ കഴിയും
  • 143 കോടി മുടക്കിയാണ് ഓട്ടോമാറ്റിക് സിഗ്നനലിങ് സംവിധാനം ഏർപ്പെടുത്തുക
  • ജോലാർപേട്ട - ഈ റോഡ് ഒപ്പം വള്ളത്തോൾ നഗർ - എറണാകുളം എന്നീ റൂട്ടുകളിലാണ് പുതിയ സിഗ്നലിങ് സംവിധാനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Train
കൊച്ചി: എറണാകുളം മുതൽ വള്ളത്തോൾ നഗർ വരെയുള്ള ഇരട്ടപ്പാതയിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്താൻ റെയില്‍വെ ബോർഡിൻ്റെ അനുമതി ലഭിച്ചു. 143 കോടി മുടക്കിയാണ് ഓട്ടോമാറ്റിക് സിഗ്നനലിങ് സംവിധാനം ഏർപ്പെടുത്തുക. ജോലാർപേട്ട - ഈ റോഡ് ഒപ്പം വള്ളത്തോൾ നഗർ - എറണാകുളം എന്നീ റൂട്ടുകളിലാണ് പുതിയ സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ സെക്ഷനിൽ കുടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.
Also Read: കുളങ്ങളിലും തോടുകളിലും വേണ്ടത്ര വെള്ളമില്ല; മൃഗങ്ങളുടെ ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് വനംവകുപ്പ്

ഇപ്പോൾ ഒല്ലൂർ റെയിവേ സ്റ്റേഷനിൽ നിന്ന് തൃശൂരിലേക്ക് ഒരു ട്രെയിൻ വിട്ടു കഴിഞ്ഞാൽ അത് തൃശൂരിൽ എത്താതെ അതേ ദിശയിൽ മറ്റൊരു ട്രെയിനിന് ഒല്ലൂരിൽ നിന്ന് പുറപ്പെടാൻ കഴിയില്ല എന്നതാണ് അവസ്ഥ. എന്നാൽ, പുതിയ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഒന്നിലതികം ട്രെയിനുകൾ ഒരു സെക്ഷനിൽ ഓടിക്കാൻ കഴിയുമെന്നുളളത് പ്രധാന നേട്ടമാണ്. ലൈൻ കപ്പാസിറ്റി കൂടുന്നതോടെ അധികം ട്രെയിനുകൾക്ക് ഓടാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളത്ത് എത്തുന്ന ട്രെയിനുകളെല്ലാം തന്നെ തൃശൂർ പാതയിൽ സഞ്ചരിക്കുന്നതിനാൽ ട്രാക്ക് വിനിയോഗ ശേഷി ഈ സെക്ഷനിൽ 106 ശതമാനമാണ്. അതേസമയം തന്നെ എറണാകുളം - ഷൊർണൂർ സെക്ഷനിൽ ഓട്ടമാറ്റിക് സിഗ്നലിങ് വേണമെന്നുള്ള ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോൾ റെയിൽവെ പരിഗണിച്ചിട്ടുള്ളത്. പ്രധാനമായും ചെന്നൈ- എറണാകുളം പാതയിലെ ട്രെയിന്‍ ഗതാഗതം സുഗമമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പദ്ധതിക്ക് റെയിവെ ബോർഡിൻ്റെ അനുമതി ലഭിച്ചിരിക്കുന്നത്.

Also Read: വിളവും വിലയുമുണ്ടെങ്കിലും ഉല്പ്പാദനച്ചിലവിൽ കൂട്ടിയിടിച്ച് വീണ് ഗ്രാമ്പൂ കർഷകർ

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാതൃകയില്‍ പച്ചക്കറി കൃഷി

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു.

ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കുവാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്