കൊച്ചി: അമരാവതിയിൽ നിന്നുള്ള കൗൺസിലറിലൂടെ കൊച്ചി കോർപ്പറേഷനിൽ ചരിത്രത്തിൽ ആദ്യമായി ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഉറപ്പിച്ചു. നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപിയുടെ കൗൺസിലർ പ്രിയ പ്രശാന്തിന് ലഭിച്ചത്. യുഡിഎഫും എൽഡിഎഫും ബിജെപിയും നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. നാല് വോട്ടുകൾ നേടിയാണ് പ്രിയ ഒൻപത് അംഗ സമിതിയുടെ അധ്യക്ഷയായത്.
കോൺഗ്രസിന് 27 അംഗങ്ങളും ബിജെപിക്ക് അഞ്ച് അംഗങ്ങളുമാണ് കൊച്ചി കോർപറേഷനിൽ ഉള്ളത്. എന്നാൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ലഭിച്ചില്ല. ആർഎസ്‌പിയിലെ സുനിത ഡിക്‌സൺ മരാമത്ത് സ്ഥിരം സമിതിയിൽ വിജയിച്ചതിനാൽ കോൺഗ്രസിന് അതും ലഭിച്ചില്ല. ഇടത് മുന്നണിയെ പിന്തുണച്ച മുസ്ലിം ലീഗ് അംഗം ടി.കെ അഷ്റഫാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.
കോൺഗ്രസിന് 27 അംഗങ്ങളും ബിജെപിക്ക് അഞ്ച് അംഗങ്ങളുമാണ് കൊച്ചി കോർപറേഷനിൽ ഉള്ളത്. എന്നാൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ലഭിച്ചില്ല. ആർഎസ്‌പിയിലെ സുനിത ഡിക്‌സൺ മരാമത്ത് സ്ഥിരം സമിതിയിൽ വിജയിച്ചതിനാൽ കോൺഗ്രസിന് അതും ലഭിച്ചില്ല. ഇടത് മുന്നണിയെ പിന്തുണച്ച മുസ്ലിം ലീഗ് അംഗം ടി.കെ അഷ്റഫാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.