കൊച്ചി: കിളികൊല്ലൂരിൽ സൈനീയനെയും സോദരനെയും പോലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി തല്ലി ചതച്ച സംഭവത്തിൽ മജിസ്ട്രേറ്റിനെതിരെയും പരാതി. പൂര്‍വവ്വസൈനിക സേവാ പരിഷത്താണ് പരാതി നൽകിയിരിക്കുന്നത്. കൊല്ലം (Kollam) ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനെതിരെയാണ് ഹൈക്കോടതി (High Court) രജിസ്ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതു മനസ്സിലാക്കിയിട്ടും മജിസ്ട്രേട്ട് ചികിത്സ ഉറപ്പാക്കിയില്ല എന്നാണ് പരാതിയിൽ പറയുന്നത്. Also Read: ടിപ്പർ ലോറി ബൈക്കിലിടിച്ച് 19കാരന് ദാരുണാന്ത്യം; പരുക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ
പോലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പ്രതികളെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. നിരുത്തവരവാദപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡിവൈഎഫ്ഐ പേരൂർ മേഖല ജോയിന്റ് സെക്രട്ടറി വിഗ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പോലീസ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോലീസിന്റെ വാദം ന്യായീകരിക്കാൻ ആണ് വീഡിയോ പുറത്ത് വിട്ടിരുന്നതെങ്കിലും, ആദ്യം പോലീസ് സൈനീകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായിരുന്നു.
Also Read: ഇലന്തൂർ നരബലി: പത്മത്തിന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ല, പഴുതടച്ച് പോലീസ്
തുടർന്ന് പോലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന നാല് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആർമിയും സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിസ്ഥാനത്തുള്ള പോലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേയ്ക്കു സ്ഥലംമാറ്റം നൽകിയെന്നും ആക്ഷേപമുണ്ട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎം വ്യക്തമാക്കി.
മർദ്ദനമേറ്റ യുവാക്കൾക്ക് പൂർണ പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്ത് എത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വീട്ടിലെത്തി മർദ്ദനമേറ്റ വിഗ്നേഷിനെ കണ്ടിരുന്നു. അതേസമയം കുണ്ടറ കൊളശ്ശേരിയില്‍ മറ്റൊരു സാനീകനേയും പോലീസ് മർദ്ദിച്ചെന്ന പരാതി കഴിഞ്ഞ ദിവസം ഉയർന്നു വന്നിരുന്നു. മുഖ്യമന്ത്രിക്കും, പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി കുണ്ടറ മാമൂട് സ്വദേശിയും നായ്ക് റാങ്കില്‍ സേവനം ചെയ്യുന്ന സൈനികനുമായ ബിനുവാണ് രംഗത്ത് വന്നത്.
ജനുവരിയില്‍ അവധിക്ക് നാട്ടിലെത്തിയപ്പോൾ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്നാണ് ബിനുവിന്റെ പരാതി. കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന ബാബു കുറുപ്പ്, സഹായി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വീടിനു സമീപത്തുവച്ചു കാരണം കൂടാതെ മര്‍ദ്ദിക്കുകയും താനൊരു സൈനികനാണെന്ന് പറഞ്ഞതോടെ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് സൈനികന്റെ പരാതിയില്‍ പറയുന്നു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
പോലീസ് ആവശ്യപ്പെട്ടപ്രകാരമാണ് പ്രതികളെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. നിരുത്തവരവാദപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡിവൈഎഫ്ഐ പേരൂർ മേഖല ജോയിന്റ് സെക്രട്ടറി വിഗ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പോലീസ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പോലീസിന്റെ വാദം ന്യായീകരിക്കാൻ ആണ് വീഡിയോ പുറത്ത് വിട്ടിരുന്നതെങ്കിലും, ആദ്യം പോലീസ് സൈനീകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായിരുന്നു.
Also Read: ഇലന്തൂർ നരബലി: പത്മത്തിന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ല, പഴുതടച്ച് പോലീസ്
തുടർന്ന് പോലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന നാല് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആർമിയും സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിസ്ഥാനത്തുള്ള പോലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേയ്ക്കു സ്ഥലംമാറ്റം നൽകിയെന്നും ആക്ഷേപമുണ്ട്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎം വ്യക്തമാക്കി.
മർദ്ദനമേറ്റ യുവാക്കൾക്ക് പൂർണ പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്ത് എത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് വീട്ടിലെത്തി മർദ്ദനമേറ്റ വിഗ്നേഷിനെ കണ്ടിരുന്നു. അതേസമയം കുണ്ടറ കൊളശ്ശേരിയില്‍ മറ്റൊരു സാനീകനേയും പോലീസ് മർദ്ദിച്ചെന്ന പരാതി കഴിഞ്ഞ ദിവസം ഉയർന്നു വന്നിരുന്നു. മുഖ്യമന്ത്രിക്കും, പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി കുണ്ടറ മാമൂട് സ്വദേശിയും നായ്ക് റാങ്കില്‍ സേവനം ചെയ്യുന്ന സൈനികനുമായ ബിനുവാണ് രംഗത്ത് വന്നത്.
ജനുവരിയില്‍ അവധിക്ക് നാട്ടിലെത്തിയപ്പോൾ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്നാണ് ബിനുവിന്റെ പരാതി. കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന ബാബു കുറുപ്പ്, സഹായി അജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വീടിനു സമീപത്തുവച്ചു കാരണം കൂടാതെ മര്‍ദ്ദിക്കുകയും താനൊരു സൈനികനാണെന്ന് പറഞ്ഞതോടെ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് സൈനികന്റെ പരാതിയില്‍ പറയുന്നു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News